കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Friday, September 30, 2011

രക്തദാന ക്യാമ്പും ബോധവത്കരണ ക്ലാസ്സും നടത്തി

പാവറട്ടി:ആക്ട്‌സ് പാവറട്ടിയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പും ബോധവത്കരണ ക്ലാസ്സും നടത്തി. ക്യാമ്പ് അസി. പോലീസ് കമ്മീഷണര്‍ ഗുരുവായൂര്‍ ആര്‍.കെ. ജയരാജ് ഉദ്ഘാടനം നടത്തി. പ്രസിഡന്റ് സെബി ജോസ് വടക്കൂട്ട് അധ്യക്ഷനായി. ഫാ. ഡേവീസ് ചിറമ്മല്‍ മുഖ്യ പ്രഭാഷണം നടത്തി. ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണം വി.ജെ. തോമസ് നിര്‍വഹിച്ചു.

സെന്റ് ജോസഫ്‌സ് സ്‌കൂള്‍ഫെസ്റ്റ്

പാവറട്ടി: സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഫെസ്റ്റ് ഐഡിയ സ്റ്റാര്‍ സിങ്ര്‍ ശിഖ പ്രഭാകര്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ഫ്രാന്‍സിസ് കണിച്ചിക്കാട്ടില്‍ അധ്യക്ഷനായി. പ്രധാന അധ്യാപകന്‍ കെ.ഒ. ജെയിംസ് ഉപഹാര സമര്‍പ്പണം നടത്തി. ഫാ. ജേക്കബ്ബ് ഞെരിഞ്ഞാംപിള്ളി, ഫാ. പോള്‍ പള്ളിക്കാട്ടില്‍, കണ്‍വീനര്‍ പി.എഫ്.ജോസ്, സ്റ്റാഫ് സെക്രട്ടറി പി.വി. ലോറന്‍സ് എന്നിവര്‍ പ്രസംഗിച്ചു.

ഷിന്ദഗ മാര്‍ക്കറ്റ് ഇന്ന് ഒഴിപ്പിക്കും മലയാളികളടക്കം നിരവധി പേരുടെ ഭാവി ഇരുളില്‍

ദുബൈ: സുന്ദരമായ പ്രകൃതിദൃശ്യങ്ങള്‍ കണ്ട് ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ പൊടുന്നനെ ഇരുള്‍ മൂടിയ തുരങ്കത്തിനുള്ളില്‍ അകപ്പെട്ടതുപോലെയാണ് ഇവര്‍ക്കിപ്പോള്‍ ജീവിതം. തുരങ്കം അവസാനിക്കുന്നിടത്ത് വെളിച്ചമുണ്ടെന്ന് ട്രെയിനിലുള്ളവര്‍ക്ക് അറിയാം. എന്നാലിവര്‍ക്ക് ഈ തുരങ്കത്തില്‍ നിന്ന് തങ്ങളുടെ ജീവിത വണ്ടിക്ക് എന്ന് പുറത്ത് കടക്കാനാകുമെന്ന് അറിയില്ല. ദുബൈ മുനിസിപ്പാലിറ്റിയുടെ നിര്‍ദേശപ്രകാരം ഇന്ന് ബര്‍ദുബൈ ഗുബൈബയിലെ അല്‍ ഷിന്ദഗ മാര്‍ക്കറ്റ് ഒഴിപ്പിക്കുമ്പോള്‍ മലയാളികളടക്കം നിരവധി പേരുടെ ഭാവി ഇരുളടയുകയാണ്. ദുബൈയിലെ ഏറ്റവും പുരാതനമായ ഷിന്ദഗ മാര്‍ക്കറ്റ് ഇനി എവിടെയാണ് പുനഃസ്ഥാപിക്കപ്പെടുകയെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിട്ടാല്ലത്തിനാല്‍ നാളെ മുതല്‍ ജീവിതം എങ്ങിനെ മുന്നോട്ടുകൊണ്ടുപോകുമെന്നറിയാതെ വിഷമിക്കുകയാണ് ഇവരില്‍ ഭൂരിഭാഗവും. ഇതില്‍ മലയാളികളും പാകിസ്താന്‍, ബംഗ്ളാദേശ്, ശ്രീലങ്ക, ഇറാന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട്. മാര്‍ക്കറ്റിലെ മീന്‍, പച്ചക്കറി, മാംസ മാര്‍ക്കറ്റിലെ കച്ചവടക്കാരും അനുബന്ധ തൊഴിലാളികളുമടക്കം 1400ഓളം പേര്‍ക്കാണ് ഇന്നുമുതല്‍ ജീവിതമാര്‍ഗം അടയുന്നത്. ചിലരൊക്കെ മറ്റിടങ്ങളില്‍ കട തുടങ്ങുമെങ്കിലും അതിന് കഴിയാത്തവരാണ് അധികവും. 35 വര്‍ഷമായി ഷിന്ദഗ മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്നവര്‍ മുതല്‍ ഒന്നര വര്‍ഷം മുമ്പ് വന്നവര്‍ വരെ തുല്യദുഃഖത്തില്‍ ഇന്ന് രാത്രി പത്ത് മണിയോടെ കടകള്‍ ഒഴിഞ്ഞുകൊടുക്കുകയാണ്. വര്‍ഷങ്ങള്‍ അധ്വാനിച്ചിട്ടും ഒരു വീട് പോലും സ്വന്തമാക്കാനാകാത്തവര്‍ മുതല്‍ ധനികരായവര്‍ വരെയുണ്ട്. എന്നാല്‍, വീട് പണിയാനും സഹോദരിമാരെ കല്യാണം കഴിച്ചയക്കാനും മാതാപിതാക്കളുടെ ചികിത്സക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി വായ്പകളെടുത്ത് കടക്കെണിയില്‍ ആയവരുടെ എണ്ണമാണ് കൂടുതല്‍. നാല് മാസം മുമ്പാണ് ഇന്ന് മാര്‍ക്കറ്റിലെ കടകള്‍ ഒഴിയണമെന്ന് പറഞ്ഞ് മുനിസിപ്പാലിറ്റി ഇവര്‍ക്ക് നോട്ടീസ് നല്‍കുന്നത്. കത്തിനശിച്ച നായിഫ് സൂഖ് പുതുക്കി നിര്‍മിച്ച് കൊടുത്തത് പോലെ ബദല്‍ സംവിധാനം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. ലൈസന്‍സ് സ്വദേശികളുടെ പേരില്‍ ആയതിനാല്‍ ഇവര്‍ക്ക് അധികൃതരുടെ അടുത്ത് നേരിട്ട് ചെല്ലാനും സാധിച്ചിരുന്നില്ല.  ഇന്നലെ രാത്രി വൈകിയും മറിച്ചൊരറിയിപ്പ് ലഭിക്കാത്തതിനാല്‍ കട വിട്ടൊഴിയേണ്ട അവസ്ഥയിലാണ് ഇവര്‍. മറ്റ് തൊഴിലുകളൊന്നും അറിയാത്തതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുന്നവര്‍ നിരവധി.
മുമ്പ് ക്രീക്കിലെ പ്ളാസ സിനിമക്ക് അരികിലായിരുന്ന ഷിന്ദഗ മാര്‍ക്കറ്റ് 1993ലാണ് ഗുബൈബയിലേക്ക് മാറ്റുന്നത്. ക്രീക്കിലുണ്ടായിരുന്ന കാലം മുതല്‍ മാര്‍ക്കറ്റിന്‍െറയും ദുബൈയുടെയും വികസനത്തിന് സാക്ഷ്യം വഹിച്ച തങ്ങള്‍ ഇനി എങ്ങോട്ടുപോകുമെന്നറിയാതെ വിഷമിക്കുകയാണെന്ന് 35 വര്‍ഷമായി പച്ചക്കറി കച്ചവടം നടത്തുന്ന മാഹി സ്വദേശി ഹസ്സുവിനെ പോലുള്ളവര്‍ പറയുന്നു. 30 സ്റ്റാളുകളും 20ഓളം തട്ടുകളുമാണ് പച്ചക്കറി മാര്‍ക്കറ്റിലുള്ളത്. ഇതിലധികവും നടത്തുന്നത് മലയാളികളാണ്. 30 വര്‍ഷമായി കച്ചവടം നടത്തുന്ന എറവക്കാട് സ്വദേശി മമ്മി, 29 വര്‍ഷമായുള്ള പാലക്കാട് പടിഞ്ഞാറങ്ങാടി സ്വദേശി ഹൈദ്രാസ്, 23 വര്‍ഷമായുള്ള ചങ്ങരംകുളം സ്വദേശി പോക്കര്‍, 20 വര്‍ഷമായിട്ടുള്ള തിരൂര്‍ സ്വദേശി കോയക്കുട്ടി, 12 വര്‍ഷമായുള്ള എടപ്പാള്‍ സ്വദേശി അബൂബക്കര്‍, അടൂര്‍ ഏനാത്ത് സ്വദേശി ജമാല്‍, പെരുമ്പിലാവ് സ്വദേശി അശ്റഫ്, പെരിന്തല്‍മണ്ണ സ്വദേശി അന്‍സാര്‍ തുടങ്ങി ഇവിടെ കച്ചവടം നടത്തുന്ന മലയാളികള്‍ നിരവധിയാണ്. കയറ്റിറക്ക് തൊഴിലാളികളുടെയും മറ്റും കണക്കെടുത്ത് തുടങ്ങിയാല്‍ പച്ചക്കറി മാര്‍ക്കറ്റ് ഇല്ലാതാകുന്നത് കൊണ്ടുമാത്രം വരുമാനത്തിന്‍െറ നല്ളൊരു ഭാഗം കുറയുന്നവരുടെ പട്ടിക നീളും.

ഫിഷ് മാര്‍ക്കറ്റില്‍ 28 സ്റ്റാളുകളാണ് ഉള്ളത്. പ്ളാസക്കരികിലും ഇവിടെയുമായി 28 വര്‍ഷമായി മീന്‍ മാര്‍ക്കറ്റിലുള്ള ചങ്ങരംകുളം സ്വദേശി എം.കെ. ഹസ്സന്‍, 25 വര്‍ഷമായുള്ള എടപ്പാള്‍ വട്ടംകുളം സ്വദേശി അബ്ദുറഹ്മാന്‍ എന്നിവരൊക്കെ തങ്ങളുടെ ജീവിതവുമായി ഇത്ര ചേര്‍ന്ന് കിടക്കുന്ന മാര്‍ക്കറ്റ് വിട്ടൊഴിയുന്നതിന്‍െറ വിഷമത്തിലാണ്. 18 വര്‍ഷമായി ഇവിടെ കച്ചവടം നടത്തുന്ന ചങ്ങരംകുളം സ്വദേശികളായ ടി.വി. മുഹമ്മദ്, എം.പി. മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍, വട്ടംകുളം സ്വദേശി അബൂബക്കര്‍, താനൂര്‍ സ്വദേശി റഷീദ് എന്നിവരൊക്കെ ഗുബൈബയിലേക്ക് മാര്‍ക്കറ്റ് മാറിയപ്പോള്‍ മുതല്‍ ഉള്ളവരാണ്. തിരുര്‍ സ്വദേശി സെയ്ദ് ആറ് വര്‍ഷമായി ഇവിടെയെത്തിയിട്ട്.  കച്ചവടക്കാരെ മാത്രമല്ല മീന്‍ മുറിക്കുന്നവര്‍, കഴുകുന്നവര്‍, മീനും ഐസും കൊണ്ടുവരുന്ന വണ്ടിക്കാര്‍ അങ്ങിനെ അനുബന്ധ തൊഴിലെടുക്കുന്നവരും പ്രതിസന്ധിയിലാവുകയാണ്. ഷിന്ദഗ മാര്‍ക്കറ്റില്‍ 32 വര്‍ഷമായി കട്ടിങ് നടത്തുന്ന വളാഞ്ചേരി സ്വദേശി ഹസ്സനും 25 കൊല്ലമായി കട്ടിങ് നടത്തുന്ന കുന്ദംകുളം സ്വശേദി കെ.എം. അബ്ദുല്‍ ഹമീദിനുമൊക്കെ പറയാനേറെ പ്രാരാബ്ധ കഥകളുണ്ട്. ക്ളീനിങ് തൊഴിലാളികളായ എടപ്പാള്‍ സ്വദേശി ഇബ്രാഹിം, താനൂര്‍ സ്വദേശി ആഷിഖ് എന്നിവരൊക്കെ ഇന്ന് മുതല്‍ തൊഴില്‍രഹിതരാകും. ബദല്‍ സംവിധാനം കിട്ടുമെന്ന പ്രതീക്ഷയില്‍ ഒഴിപ്പിക്കല്‍ നോട്ടീസ് കിട്ടിയ ശേഷവും ലൈസന്‍സ് പുതുക്കിയവരും ഇക്കൂട്ടത്തിലുണ്ട്.
ഇവരുടെ അവസ്ഥയില്‍ ഏറെ വിഷമമുണ്ടെന്ന് 30 കൊല്ലമായി ഷിന്ദഗ മാര്‍ക്കറ്റിലേക്ക് മീന്‍ കൊണ്ടുവരുന്ന വണ്ടിയുടെ ഡ്രൈവര്‍മാരും കാസര്‍കോട് സ്വദേശികളുമായ നാരായണനും രാജനും പറയുന്നു. അതേസമയം, എടപ്പാള്‍ സ്വദേശികളായ ഹമീദും മൊയ്തീനുമൊക്കെ വേറെ സ്ഥലത്ത് കട തുടങ്ങിയിട്ടുണ്ട്. എന്നാല്‍, പുറത്തൊരു കട തുറക്കാന്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് 75,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ ചെലവാകുന്നതിനാല്‍ പലരും അതിന് കഴിയാത്തവരാണ്.
25 വര്‍ഷമായി ഇവിടെ അല്‍ ഗുബൈബ കഫ്തീരിയ നടത്തുന്ന കാസര്‍കോട് സ്വദേശി മുഹമ്മദ് കുഞ്ഞിയും ഇന്ന് കട ഒഴിയേണ്ടവരില്‍പ്പെടുന്നു. വടകര സ്വദേശി വി.കെ. ബഷീറിന്‍െറയും മുഹമ്മദ് കുഞ്ഞിയുടേയുമടക്കം നാല് കഫ്തീരിയകളാണ് ഇവിടെ നിന്ന് മാറ്റുന്നത്. ഫുഡ് ട്രേഡിങ്, ഗ്രോസറികള്‍ എല്ലാം ഇന്ന് ഒഴിയണം.
മാംസ മാര്‍ക്കറ്റില്‍ 27 സ്റ്റാളുകളാണുള്ളത്. ഇവിടെ എല്ലാവരും പാകിസ്താനികളാണ്. എന്നാല്‍, പച്ചക്കറി മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള സ്റ്റാളുകളില്‍ മട്ടന്‍ വ്യാപാരം നടത്തുന്ന മലയാളികളുണ്ട്. പാലപ്പെട്ടി സ്വശേദി അബ്ദുല്ല 35 കൊല്ലമായി ഷിന്ദഗ മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്നു. പയ്യന്നൂര്‍ സ്വദേശി അബ്ദുല്‍ റഷീദ്, പടിഞ്ഞാറങ്ങാടി സ്വദേശി മുഹമ്മദ് എന്നിവരുടെ കടകളും ഇവിടുണ്ട്. ചെന്നൈ സ്വദേശിയായ ഹബീബ് റഹ്മാന്‍ 15 കൊല്ലമായി അബ്ദുല്ലയുടെ കടയില്‍ ജോലി ചെയ്യുന്നു.
40 വര്‍ഷമായി ദുബൈയില്‍ ഈന്തപ്പഴ കച്ചവടം നടത്തുന്ന ഇറാന്‍ സ്വദേശി അഹമ്മദ് ഈസ്സയാണ് ഇവിടുത്തെ ഏറ്റവും പ്രായം കൂടിയ ആള്‍. പല മാര്‍ക്കറ്റുകള്‍ മാറി ഈസ്സക്ക് അനുവദിച്ച് കിട്ടിയ ഏഴാമത്തെ ഇടമായിരുന്നു ഗുബൈബയിലെ ഷിന്ദഗ മാര്‍ക്കറ്റ്.
മാര്‍ക്കറ്റ് ഇവിടെ നിന്ന് മാറ്റുന്നതില്‍ ബര്‍ദുബൈ ഭാഗത്തെ ആളുകള്‍ക്കും വിഷമമുണ്ട്്. ഇനി മീനും പച്ചക്കറികളുമൊക്കെ വാങ്ങാന്‍ ദേരയിലും അവീറിലുമൊക്കെ പോകേണ്ട അവസ്ഥയിലാണ് ഇവര്‍. സ്വന്തമായി വാഹനം ഇല്ലാത്തവര്‍ക്ക് ഇത് കഴിയില്ളെന്ന് 13 വര്‍ഷമായി ഷിന്ദഗ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന ആലപ്പുഴ ഹരിപ്പാട് സ്വദേശി അബ്ദുല്‍ ബാരി പറഞ്ഞു. ദുബൈയിലെ പൊതുഗതാഗത സര്‍വീസുകളില്‍ മീനും മാംസവുമൊന്നും കയറ്റാന്‍ അനുവാദമില്ലാത്തതിനാല്‍ ദൂരെയുള്ള സ്ഥലങ്ങളില്‍ പോയി ഇവ വാങ്ങാന്‍ സ്വന്തമായി വാഹനമില്ലാത്തവര്‍ക്ക് പറ്റില്ല.  
വിസ തീരാറായവര്‍ നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലാണ്. എന്നെങ്കിലുമൊരിക്കല്‍ മാര്‍ക്കറ്റ് പുനഃസ്ഥാപിക്കപ്പെട്ടാല്‍ തിരികെ വരാമെന്ന പ്രതീക്ഷയോടെ...

Wednesday, September 28, 2011

ഇമാം നമസ്കാരത്തിനിടെ വുളു എടുക്കാന്‍ പോയത് ജനങ്ങളില്‍ അത്ഭുതമുളവാക്കി.


aZo\: \akvImc¯n\nsS Camw Hcp an\näv \n¡q F¶p]dªp \nÀ¯nt¸mbXv aZo\ ]Ånbn \akvIcn¨psImWvSncp¶ Bbnc§fn AZv`pXhpw A¼c¸papfhm¡n. Ignª i\nbmgvN aKvcn_v \akvIcn¡pt¼mgmWv kw`hw. aZo\bnse akvPnZp¶_hnbnse Camapw JXo_pamb tUm. Aen _n³ AÐpÀdlvam³ AÂlpssZ^n aKvcn_v \akvImcw Bcw`n¨v ^mXnl Bcw`n¡p¶Xn\p sXm«pap¼v ssat{Imt^mWneqsS P\§tfmSmbn Hcp an\näv \n¡q F¶v cWvSp {]mhiyw ]dªp Xm³ [cn¨ncp¶ A_mb Agn¨ph¨v CamapIÄ¡mbn X¿mdm¡nb dqante¡p t]mbn. Camant\msSm¸w \akvImcw XpS§nb Bbnc§Ä Hcp\nanjw ]I¨pt]msb¦nepw AhÀ \akvImcw XpSÀ¶p. Camamhs« GItZiw H¶c an\nän\p tijw hpfp FSp¯p Xncn¨ph¶p \akvImcw XpScpIbpw sNbvXp. 
{]hmNIsâ Ncn{X¯nepw kam\amb kw`hw DWvSmbXmbn NqWvSn¡mWn¡s¸Sp¶p. Hcn¡Â kp_vln¡p t\XrXzw \ÂIm³ thWvSn XIv_oÀ sNmÃpIbpw DSs\ P\§tfmSp ssIsImWvSv BwKyw ImWn¨p ]ÅntbmSp sXm«pXs¶bpÅ ho«nte¡p t]mhpIbpw Xncn¨ph¶p \akvImcw XpScpIbpw sNbvXp. At±l¯nsâ apSnbnÂ\n¶p shÅw Dänhogp¶pWvSmbncp¶p. \akvImctijw {]hmNI³ ]dªp Rm³ henb Aip²n¡mc\mbncp¶p. ad¶pt]mbn, Rm³ a\pjy³ am{XamWtÃm. 


ദുബായ് തുറമുഖത്തിന് സമീപം വന്‍ തീ പിടുത്തം.

ദുബായ്: പശ്ചിമേഷ്യയിലെ ഏറ്റവും പ്രധാന തുറമുഖമായ ജബല്‍ അലി പോര്‍ട്ടിനു സമീപത്തുള്ള വ്യവസായ മേഖലയില്‍ വന്‍ തീപിടുത്തം. ഇന്നലെ ഉച്ചക്കാണ് സംഭവം. വോണ് ഇന്റര്‍ നാഷണല്‍ എന്നാ ബെഡ് നിര്‍മ്മാണ കമ്പിനിക്കാണ് തീ പിടിച്ചത്. 160 ഓളം പേര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ പുറത്തേക്കു ഓടിയതിനാല്‍ ആളപായമുണ്ടായില്ല.

20 ഓളം ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെ  സിവില്‍ ഡിഫെന്‍സ് അധികൃതര്‍ തീ നിയന്ത്ര വിധേയമാക്കി. അഗ്നിബാധയുടെ കാരണം അതികൃതര്‍ അന്വേഷിച്ചു വരികയാണ്.

തൈകള്‍ വാഗ്ദാനം ചെയ്ത സ്ത്രീ പണവുമായി മുങ്ങി

വാടാനപ്പള്ളി: തേക്ക് - തെങ്ങിന്‍ തൈകളും ചെടികളും നല്‍കാമെന്ന് പറഞ്ഞ് തീരദേശത്തുനിന്ന് വ്യാപകമായി പണം തട്ടിയെടുത്ത് സ്ത്രീ മുങ്ങി. വെള്ളാനിക്കര വനിത അഗ്രികള്‍ച്ചറല്‍ ഫാമിന്‍െറ പേരിലാണ് പണം തട്ടിയത്.
ഗണേശമംഗലം പണിക്കവീട്ടില്‍ പി.പി. ജമാലില്‍നിന്ന് 2000രൂപയാണ് സ്ത്രീ തട്ടിയെടുത്തത്. കഴിഞ്ഞ പതിനൊന്നിനാണ് 45 വയസ്സ് തോന്നിക്കുന്ന സ്ത്രീ ജമാലിന്‍െറ വീട്ടിലെത്തിയത്.
താന്‍ വെള്ളാനിക്കര അഗ്രികള്‍ച്ചറല്‍ വനിത ഫാമില്‍ നിന്ന് വരികയാണെന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ തൈകളും ചെടികളും വാങ്ങണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടു. വീട്ടുകാര്‍ വിസമ്മതിച്ചതോടെ ട്രെയ്നിങ്ങിന്‍െറ ഭാഗമായാണ് വന്നതെന്നും കുറച്ചുനാള്‍ കഴിഞ്ഞാല്‍ സ്ഥിര ജോലിയാകുമെന്നും അതിനാല്‍ സഹായിക്കണമെന്നും പറഞ്ഞതോടെ വാങ്ങാന്‍ തയാറാകുകയായിരുന്നു.
മുന്‍കൂട്ടി തുക തന്ന് ഓര്‍ഡര്‍ തന്നാല്‍ പതിനേഴിന് വാഹനത്തില്‍ തൈകള്‍ വീട്ടിലെത്തിക്കാമെന്നും പറഞ്ഞു. നല്ല ഇനം തെങ്ങിന്‍ തൈകള്‍, തേക്ക് തൈകള്‍, ജാതിക്ക, റോസ് ചെടികള്‍ എന്നിവയാണ് ഓര്‍ഡര്‍ നല്‍കിയത്.
വനിത അഗ്രികള്‍ച്ചറല്‍ ഫാമിന്‍െറ പേരിലാണ് രസീത് നല്‍കിയത്. ഇതില്‍ ഫോണ്‍ നമ്പര്‍ ഇല്ലായിരുന്നു. ജമാല്‍ 1845 രൂപയുടെ ഓര്‍ഡറാണ് നല്‍കിയത്.  ഇതനുസരിച്ച് 2000 രൂപ നല്‍കി. ബാക്കി 155 രൂപ ചോദിച്ചപ്പോള്‍ ചില്ലറയില്ളെന്നും ബാക്കി തുക സാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ തരാമെന്നും  പറഞ്ഞു.
നിശ്ചിത ദിവസം കഴിഞ്ഞിട്ടും തൈകള്‍ കൊണ്ടുവരാതായപ്പോള്‍  വെള്ളാനിക്കരയില്‍ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായെന്ന് മനസ്സിലായത്.
പ്രദേശത്ത് ഇത്തരത്തില്‍ വ്യാപകമായി തട്ടിപ്പ് നടത്തിയതായി അന്വേഷണത്തില്‍ മനസ്സിലായി. നേരത്തെയും  വാടാനപ്പള്ളി, തളിക്കുളം, ഏങ്ങണ്ടിയൂര്‍, മണലൂര്‍, അന്തിക്കാട് മേഖലകളില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടന്നിരുന്നു.

ചാര്‍ജെടുത്തു

ചാവക്കാട്: ചാവക്കാട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി കെ. സുദര്‍ശന്‍ ചാര്‍ജെടുത്തു.

ചാവക്കാടിന്റെ ട്രാഫിക് കുരുക്കഴിക്കാന്‍ ട്രാഫിക് പരിഷ്‌കാരം വേണം

ചാവക്കാട്:അശാസ്ത്രീയമായ ഗതാഗതസംവിധാനത്തെ തുടര്‍ന്ന് ചാവക്കാട് നഗരം രൂക്ഷമായ ഗതാഗതക്കുരുക്കില്‍. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബൈപ്പാസുകളും പുറംറോഡുകളും ഉണ്ടായിട്ടും നഗരം മുഴുവന്‍ സമയവും വീര്‍പ്പുമുട്ടലിലാണ്. നിലവിലുള്ള ഗതാഗത സംവിധാനം പരിഷ്‌കരിക്കുകയും, പുറംറോഡില്‍ ചിലത് നഗരത്തിന്റെ ഗതാഗത സംവിധാനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത് ശാസ്ത്രീയമാക്കിയാലേ നഗരത്തിലെ യാത്രാദുരിതത്തില്‍നിന്നു മോചനം ലഭിക്കുകയുള്ളൂ. വിശാലമായ ബസ്സ്റ്റാന്‍ഡും രണ്ട് റോഡുകളില്‍നിന്നുള്ള സൗകര്യപ്രദമായ കവാടങ്ങളും ഉണ്ടായിട്ടും നഗരത്തിലെ പ്രധാനവീഥികള്‍ സദാസമയവും തിരക്കിലാണ്. ദേശീയപാത-17ലൂടെയുള്ള മുഴുവന്‍ വാഹനങ്ങളും ചാവക്കാട് നഗരംവഴി കടന്നുപോകുന്നതാണ് നഗരം നേരിടുന്ന പ്രതിസന്ധി. അഞ്ച് റോഡുകളുടെ സംഗമകേന്ദ്രമായ ട്രാഫിക് ഐലന്റില്‍ വാഹനങ്ങള്‍ കടന്നുപോകുന്നത് യാതൊരു നിയന്ത്രണവുമില്ലാതെയാണ്. ട്രാഫിക് ഐലന്റില്‍ നിയന്ത്രണത്തിനുള്ള സിഗ്‌നല്‍ ലൈറ്റോ പോലീസ് കാവലോ ഇല്ലാത്തതാണ് വാഹനങ്ങളുടെ ഗതാഗതസംവിധാനം തെറ്റിച്ചുള്ള യാത്രയ്ക്ക് വഴിയൊരുക്കുന്നത്.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് റോഡിന്റെ ഇരുവശങ്ങളിലാണ്. ഇതിനുപുറമെ ചാവക്കാട് പോലീസ് സ്റ്റേഷന് മുന്നിലുള്ള റോഡില്‍ പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ അലക്ഷ്യമായി ഇട്ടിരിക്കുന്നതും ഗതാഗത തടസ്സത്തിനു വഴിയൊരുക്കുന്നു. തൊട്ടടുത്ത സ്‌കൂള്‍ വിട്ടാല്‍ ഈ റോഡിലൂടെ ഗതാഗതം സാധ്യമല്ല. ഏറെനേരം കഴിഞ്ഞാലെ ഗതാഗതക്കുരുക്കഴിയുകയുള്ളൂ.

നഗരത്തില്‍ വാഹനങ്ങളും സ്ഥാപനങ്ങളും വര്‍ദ്ധിച്ചുവരുന്നതനുസരിച്ച് ഗതാഗതപരിഷ്‌കാരം ഏര്‍പ്പെടുത്താന്‍ പോലീസും നഗരസഭാധികൃതരും രംഗത്തെത്താത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാണ്.

തിരക്കുള്ള സ്ഥലങ്ങളിലും സമയങ്ങളിലും പോലീസിനെ ഗതാഗതനിയന്ത്രണത്തിന് നിയോഗിക്കണമെന്ന ആവശ്യം ഫലപ്രദമായി നടപ്പാക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. നഗരത്തിന് പുറമെയുള്ള ചില റോഡുകളും ഗതാഗത സംവിധാനത്തിലുള്‍പ്പെടുത്തി ഗതാഗത പരിഷ്‌കാരം നടപ്പാക്കാന്‍ അധികൃതര്‍ ശ്രമിക്കേണ്ടതുണ്ട്.

സൗജന്യ ഹൃദ്രോഗനിര്‍ണയക്യാമ്പ്

ചാവക്കാട്: ലോക ഹൃദ്രോഗ ദിനത്തോടനുബന്ധിച്ച് കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചാവക്കാട് മേഖലയിലെ ടെമ്പോ, ടാസ്‌കി, ഓട്ടോ, ഗുഡ്‌സ് ഓട്ടോ തൊഴിലാളികള്‍ക്കായി പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍, ഇ.സി.ജി. ടെസ്റ്റുകള്‍ നടത്തി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിരീക്ഷത്തില്‍ സൗജന്യ ഹൃദ്രോഗനിര്‍ണയക്യാമ്പ് സംഘടിപ്പിക്കുന്നു. ഹൃദ്രോഗനിര്‍ണയശേഷം ടി.എം.ടി. ടെസ്റ്റും സൗജന്യ നിരക്കില്‍ ലഭ്യമാക്കും. രജിസ്റ്റര്‍ ചെയ്യുന്നവരില്‍നിന്ന് മുന്‍ഗണനാക്രമത്തില്‍ 150 പേരെ തിരഞ്ഞെടുക്കും. ഫോണ്‍: 0487 2562950, 9446648111.

സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കം കരുതിയിരിക്കുക -മത്സ്യപ്രവര്‍ത്തക സംഘം

ചാവക്കാട്:നിയമവിരുദ്ധമായ മത്സ്യബന്ധനം തടയാന്‍ എന്ന പേരില്‍ ഒരു വിഭാഗം അക്രമം അഴിച്ച്‌വിടുന്നത് അംഗീകരിക്കാനാവില്ലെന്ന് മത്സ്യപ്രവര്‍ത്തക സംഘം പറഞ്ഞു. മത്സ്യസമ്പത്ത് നശിപ്പിക്കുന്ന മത്സ്യബന്ധന രീതി തടയേണ്ടതാണെന്ന് മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി കെ.വി. ശ്രീനിവാസന്‍ എന്നിവര്‍ പ്രസ്താവിച്ചു. നിയമലംഘനത്തിനെതിരെ നടപടിയെടുക്കാന്‍ ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ഉണ്ടായിരിക്കെ നിയമം കയ്യിലെടുത്ത് അക്രമത്തിന്റെ മാര്‍ഗ്ഗം ഉപയോഗിച്ച് തടയാന്‍ പുറപ്പെടുന്നത് അപലപനീയമാണ്. മത്സ്യത്തൊഴിലാളികളെ വള്ളക്കാരും ബോട്ടുകാരുമായി വേര്‍തിരിച്ച് സംഘര്‍ഷം സൃഷ്ടിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

പ്ലാസ്റ്റിക് കത്തിച്ചതിന്റെ പുക ശ്വസിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദിയും ശ്വാസം മുട്ടലും

വാടാനപ്പള്ളി:പ്ലാസ്റ്റിക് മാലിന്യവും പഴയ മരുന്നും കത്തിച്ചത് ശ്വസിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദിയും തലവേദനയും ശ്വാസംമുട്ടലും. ചേറ്റുവ ജി.എം.യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. 12 കുട്ടികളെ ചേറ്റുവ എം.ഇ.എസ്. ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒമ്പതുപേരെ പ്രഥമ ശുശ്രൂഷക്കുശേഷം വിട്ടയച്ചു.

ബുധനാഴ്ച രണ്ടുമണിക്കാണ് സ്‌കൂളിനടുത്ത സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പ്ലാസ്റ്റിക്കും പഴയ മരുന്നും ഫര്‍ണീച്ചര്‍ അവശിഷ്ടവുമെല്ലാം കത്തിച്ചത്. കൂടുതല്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടതോടെ കുട്ടികളെ ക്ലാസ് മുറികളില്‍നിന്ന് പുറത്തിറക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊതുപ്രവര്‍ത്തകന്‍ ഇര്‍ഷാദ് കെ. ചേറ്റുവയുടെ നേതൃത്വത്തില്‍ കൂടുതല്‍ അസ്വസ്ഥത കാട്ടിയ വിദ്യാര്‍ത്ഥികളായ മുബഷിറ, നാജിയ, ബബിത, സഫ്‌വാന്‍, ഫര്‍സാനമോള്‍, ആരതിരാജ, സാന്ദ്രബാബു, മിസിരിയ, വിസ്മയ, മുബീന, ഷിജു, റമീഷ എന്നിവരെ ആസ്​പത്രിയിലേക്ക് മാറ്റി. പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുനില്‍, അംഗങ്ങളായ സുമയ്യ സിദ്ധിഖ്, ലസിക, എ.സി. സജീവ്, വിനിത, പൊതുപ്രവര്‍ത്തകരായ എം.എ. ഹാരിസ്ബാബു, യു.കെ. പീതാംബരന്‍ എന്നിവര്‍ ആസ്​പത്രിയിലും സ്‌കൂളിലുമായെത്തി. വിവരമറിഞ്ഞ് നൂറുകണക്കിന് പേരാണ് ആസ്​പത്രിയിലെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

വീട്ടമ്മയെ തെരുവ്‌നായ കടിച്ചു

ചാവക്കാട്: വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന വീട്ടമ്മയെ തെരുവ്‌നായ കടിച്ചു പരിക്കേല്പിച്ചു. കാവതിയാട്ട് ക്ഷേത്രത്തിന് സമീപം പീനോത്ത് ഷംസുദ്ദീന്റെ ഭാര്യ ആബിദ(45)യെയാണ് നായ കടിച്ചത്. വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ മുതല്‍ നായ ഈ മേഖലയില്‍ പരിഭ്രാന്തി പരത്തിയിരുന്നു.

Tuesday, September 27, 2011

വെങ്കിടങ്ങിലും മുല്ലശ്ശേരിയിലും ആര്‍.എസ്.എസ്.-ഡി.വൈ.എഫ്.ഐ. സംഘട്ടനം; നാല് പേര്‍ക്ക് പരിക്ക്

പാവറട്ടി: മുല്ലശ്ശേരിയിലും വെങ്കിടങ്ങിലുമായി ഉണ്ടായ ആര്‍.എസ്.എസ്.-ഡി.വൈ.എഫ്.ഐ. സംഘട്ടനത്തില്‍ നാലുപേരെ പരിക്കുകളോടെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. വെങ്കിടങ്ങ് സെന്ററിലുണ്ടായ സംഘട്ടനത്തില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനും വ്യാസകോളേജിലെ ബിരുദവിദ്യാര്‍ഥിയുമായ കരുവന്തല നമ്പുള്ളി ദാസന്റെ മകന്‍ സന്ദീപിനെ(19) ചാവക്കാട് താലൂക്ക് ആസ്​പത്രിയിലും ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ വെങ്കിടങ്ങ് സ്വദേശി പൊന്നരശ്ശേരി ചന്ദ്രന്റെ മകന്‍ സുജിത്തിനെ മുല്ലശ്ശേരി ബ്ലോക്ക്ആസ്​പത്രിയിലും പ്രവേശിപ്പിച്ചു.

കരുവന്തല ക്ഷേത്രഉത്സവത്തിനിടെയുണ്ടായ അടിപിടിക്കേസിനെ ചൊല്ലി കഴിഞ്ഞദിവസം രാത്രിയുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. മുല്ലശ്ശേരി അയ്യപ്പക്കുടം ക്ഷേത്രത്തിന് സമീപത്തുണ്ടായ സംഘട്ടനത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ അണ്ടൂര്‍ കിഴക്കേതില്‍ മോഹനന്റെ മകന്‍ രഞ്ജിത്തിനെ(16) മുല്ലശ്ശേരി ബ്ലോക്ക്ആസ്​പത്രിയിലും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ ചീരോത്ത് സുകുമാരന്റെ മകന്‍ സുധീഷിനെ(17) ചാവക്കാട് താലൂക്ക് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് സംഘട്ടനങ്ങളിലും പാവറട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


മസ്‌കറ്റില്‍ അബോധാവസ്ഥയില്‍ കഴിയുന്ന ചന്ദ്രനെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി

ചാവക്കാട്: മസ്‌കറ്റില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ഖോര ആസ്​പത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്ന ഏങ്ങണ്ടിയൂര്‍ കിഴക്കൂട്ട് ചന്ദ്രനെ നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉറപ്പ് ലഭിച്ചതായി കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. അറിയിച്ചു.

ഭാര്യ ശ്രീമതിയുടെ പരാതി എം.എല്‍.എ. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നല്‍കി വിശദവിവരങ്ങള്‍ ധരിപ്പിച്ചു. ചന്ദ്രന്റെ ദുരവസ്ഥ കഴിഞ്ഞ മാസം 24ന് 'മാതൃഭൂമി' പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞമാസം അഞ്ചാം തീയതി മുതല്‍, അപകടത്തില്‍പ്പെട്ട ചന്ദ്രന്‍ ആസ്​പത്രിയില്‍ ചികിത്സയിലാണ്. കമ്പനി കാറില്‍ പോകുമ്പോഴാണ് അപകടം പറ്റിയത്. സുഷ്മനാ നാഡിക്ക് വന്ന ക്ഷതത്തെ തുടര്‍ന്നാണ് അബോധാവസ്ഥ. 10 ദിവസം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. നിര്‍ധന കുടുംബത്തിന് ചന്ദ്രനെ നാട്ടിലെത്തിക്കാനുള്ള പ്രാപ്തി ഇല്ല.

കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കഴുകി വിദ്യാര്‍ഥികളുടെ ശുചീകരണയജ്ഞം


ഗുരുവായൂര്‍: കെ.എസ്.ആര്‍.ടി.സി. ഗുരുവായൂര്‍ ഡിപ്പോയിലെ ബസ്സുകള്‍ കഴുകിവൃത്തിയാക്കി വിദ്യാര്‍ഥികളുടെ ശുചീകരണയജ്ഞം.

ഒരുമനയൂര്‍ ഇസ്‌ലാമിക് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്സിന്റെ നേതൃത്വത്തിലുള്ള 50 വിദ്യാര്‍ഥികളാണ് ബസ്സുകള്‍ വൃത്തിയാക്കിയത്. അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ. കുഞ്ഞിരാമന്‍, പി.ടി.എ. പ്രസിഡന്റ് ബാലന്‍ വാറണാട്ട്, നന്ദകുമാര്‍, സി.കെ. മുംതാസ്, ടി.എന്‍. സതീഷ്‌കുമാര്‍, രാഹുല്‍ കെ. എന്നിവര്‍ പ്രസംഗിച്ചു.

മുഖം നോക്കാതെ പോലീസ് നടപടിയെടുക്കണം-സോഷ്യലിസ്റ്റ് ജനത

അന്തിക്കാട്: ഗ്രാമപ്പഞ്ചായത്ത് വനിതാ സെക്രട്ടറിയെയും കുടുംബത്തെയും വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ മുഖം നോക്കാതെ പോലീസ് നടപടിയെടുക്കണമെന്ന് സോഷ്യലിസ്റ്റ് ജനത അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് മോഹനന്‍ അന്തിക്കാട് അധ്യക്ഷനായി. പി.കെ. ബാബു, സി.ബി.ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു.

വധഭീഷണി: സെക്രട്ടറി അവധിയില്‍; അന്തിക്കാട്ടെ പഞ്ചായത്ത്ഭരണം സ്തംഭനത്തില്‍

അന്തിക്കാട്: വധഭീഷണിമൂലം സെക്രട്ടറി അവധിയെടുത്തതിനാല്‍ അന്തിക്കാട് പഞ്ചായത്ത്ഭരണം പ്രതിസന്ധിയില്‍. ഭരണസമിതിയും ജീവനക്കാരും തമ്മിലുള്ള ശീതസമരം രൂക്ഷം. ചൊവ്വാഴ്ച എച്ച്.സി.യും അവധിയെടുത്തതിനാല്‍ ഓഫീസ് പ്രവര്‍ത്തനം പാടെ സ്തംഭിച്ചു.

സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റുമായി ഓഫീസിലെത്തിയവര്‍ ക്ഷുഭിതരായി. പലരും ബഹളം വെച്ച് പിരിഞ്ഞുപോയി. പഞ്ചായത്ത് സെക്രട്ടറി പങ്കജത്തെ ഞായറാഴ്ചയാണ് ഫോണില്‍ വിളിച്ച് പലതവണ ഭീഷണിപ്പെടുത്തിയത്. സെക്രട്ടറിയെയും കുടുംബാംഗങ്ങളെയും വധിക്കുമെന്നായിരുന്നു ഫോണ്‍ സന്ദേശം. ഇതിനെ തുടര്‍ന്നാണ് സെക്രട്ടറി മേലധികാരികളുടെ നിര്‍ദേശപ്രകാരം ഒരു മാസത്തെ അവധിയെടുത്തത്. ഫോണ്‍ നമ്പര്‍ സെക്രട്ടറിക്ക് വ്യക്തമായിട്ടുണ്ട്. നമ്പര്‍ സൈബര്‍ സെല്ലിന് കൈമാറി. ഡി.ജി.പി. ഡോ. ബി. സന്ധ്യയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.

താല്‍ക്കാലിക ഡ്രൈവറും പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.പി.എമ്മിലെ ജ്യോതി രാമന്റെ ഭര്‍ത്താവുമായ രാമചന്ദ്രന്‍േറതാണ് ഫോണ്‍സന്ദേശമെന്നാണ് സൂചന.

ഓഫീസിലെ ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവം ഉള്‍പ്പെടെ നിരവധി പരാതികള്‍ മാസങ്ങളായി പഞ്ചായത്തില്‍ രാമചന്ദ്രനെതിരെയുണ്ട്. ജീവനക്കാര്‍ സെക്രട്ടറി മുഖേന മേലധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. പഞ്ചായത്ത് വാഹനം ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന പരാതിയെത്തുടര്‍ന്ന് സെക്രട്ടറി രാമചന്ദ്രനെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതിനെച്ചൊല്ലി പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. പ്രശ്‌നക്കാരനായ താല്‍ക്കാലിക ജീവനക്കാരന്‍ രാമചന്ദ്രനെ പുറത്താക്കാന്‍ സി.പി.എം. മടിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എല്‍.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തില്‍ രാമചന്ദ്രന്റെ പ്രശ്‌നങ്ങളില്‍നിന്ന് സി.പി.ഐ. വിട്ടുനില്‍ക്കുകയാണ്.

പഞ്ചായത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും അടിയന്തര യോഗം വിളിച്ചുചേര്‍ക്കണമെന്നും പ്രതിപക്ഷാംഗങ്ങളായ ഇ.ഐ. ആന്‍േറാ, മിനി ആന്‍േറാ എന്നിവര്‍ പ്രസിഡന്റിനോടാവശ്യപ്പെട്ടു. സി.പി.എം. നേതാക്കള്‍ പ്രശ്‌നക്കാരനായ രാമചന്ദ്രനെ രക്ഷിക്കാനാണ് നീക്കമെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

പഞ്ചായത്ത് സെക്രട്ടറിക്ക് നേരെ നടന്ന വധഭീഷണിയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി.കെ. ബാലന്‍ മുഖ്യമന്ത്രിക്ക് ഫാക്‌സ് സന്ദേശം അയച്ചു. പഞ്ചായത്ത് ജീവനക്കാര്‍ക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ബാലന്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജ്യോതി രാമന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അന്തിക്കാട്ട് പ്രകടനം നടത്തി. സോഷ്യലിസ്റ്റ് ജനത പ്രവര്‍ത്തകരും സംഭവത്തെ അപലപിച്ചു.

മുന്നറിയിപ്പില്ലാതെ സെക്രട്ടറിയും എച്ച്.സി.യും അവധിയെടുത്തതുമൂലം പഞ്ചായത്ത് ഭരണ നിര്‍വഹണം തടസ്സപ്പെട്ടുവെന്ന് ആരോപിച്ച് ഭരണപക്ഷത്തെ സി.പി.എം. അംഗങ്ങള്‍ ഡി.ഡി.പി.ക്ക് പരാതി നല്‍കി. സെക്രട്ടറി അവധിയെടുത്ത കാര്യം ഭരണസമിതിയെ അറിയിച്ചില്ലെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഐ. ചാക്കോ കുറ്റപ്പെടുത്തി.

Monday, September 26, 2011

ചേറ്റുവ ടോള്‍ പിരിവു തുടരുന്നു - പിരിച്ചെടുത്തത്‌ കോടികള്‍.

Nmh¡mSv: Im \qämWvSmbn XpScp¶ tNäph tSmÄ ]ncnhns\Xnsc P\tcmjw iàambn«pw tSmÄ ]ncnhv \nÀ¯em¡m³ A[nIrXÀ \S]SnsbSp¯n«nÃ. \mep tImSn Hcp e£w cq] sNehn \nÀan¨ ]me¯n\v tSmÄ C\¯n CXphsc 25 tImSnbne[nIw cq] e`n¨p Ignªp.
AtX kabw tSmÄ ]ncnhv sS³UÀ FSp¯hÀ¡v CXnsâ ]¯nc«ntbmfw XpI t\Sm\pw Ignªn«pWvSv. sS³UÀ \ÂInb XpI i_cnae kokWn Xs¶ IcmdpImÀ¡v e`n¡pat{X. tSmÄ C\¯n tImSnIÄ ]ncns¨Sp¯n«pw ]me¯nsâ AäIpä¸Wn \S¯mt\m hgn hnf¡pIÄ I¯n¡mt\m CXphsc A[nIrXÀ X¿mdmbn«nÃ.
1986 A¶s¯ apJya{´n sI IcpWmIc\mWv tZiob]mXþ17 KpcphmbqÀþ\m«nI \ntbmPI aÞe§sf _Ôn¸n¡p¶ ]mew KXmKX¯n\v Xpd¶v sImSp¯Xv. Ht¶ap¡m tImSn cq] sNehn«v \nÀan¨ s]m¶m\n ]me¯nsâ tSmÄ ]ncnhv P\Iob kac§fneqsS Ahkm\n¸n¨Xns\ XpSÀ¶v tNäph tSmÄ ]ncnhv \nÀ¯em¡Wsa¶mhiys¸«v ]n.Un.]n A\nÝnXIme \ncmlmc kacw \S¯nbncp¶p.
KpcphmbqÀ Fw.FÂ.F sI hn A_vZpÄJmZÀ CSs¸«v tSmÄ ]ncnhv \nÀ¯em¡m\pÅ \S]SnIÄ ssIsImÅmsa¶ Dd¸n³ta kacw Ahkm\n¸ns¨¦nepw CXphsc Hcp \S]Snbpw DWvSmbn«nÃ. Zn\w {]Xn sNdpXpw hepXpamb Bbnc¡W¡n\v hml\§fmWv CXphgn IS¶p t]mhp¶Xv.
A\ymbambn XpScp¶ tSmÄ ]ncnhv \nÀ¯em¡Wsa¶mhiys¸«v hnhn[ kwLS\IÄ _lpP\ kac§Ä \S¯nsb¦nepw A[nIrXÀ bmsXmcp \S]Snbpw CXphsc FSp¯n«nÃ.
tNäph tSmÄ ]ncnhns\Xnsc sNdnb cmjv{Sob ]mÀ«nIfpw hnhn[ kwLS\Ifpw cwKs¯¯nsb¦nepw {]apJ ]mÀ«nIsfm¶pw CXn CSs]«n«nsöpw Bt£]apWvSv.
A©p hÀjw FÂ.Un.F^v `cW¯nencn¡pt¼mÄ tSmÄ ]ncnhns\Xnsc kac§sfm¶pw \S¯mXncp¶ Un.ssh.F^v.sF bphP\ amÀ¨pambn cwKs¯¯nbXv taJebn NÀ¨bmbn«pWvSv. tIm¬{Kkv, apkvenw eoKv t]mepÅ ]mÀ«nIfpw tNäph tSmÄ ]ncnhv \nÀ¯em¡Wsa¶mhiys¸«v CXphsc kac cwKs¯¯nbn«nÃ. kn.]n.Fw, kn.]n.sF, tIm¬{Kkv, apkvenw eoKv AS¡apÅ ]mÀ«n t\XrXz§fn NneÀ¡v tSmÄ ]ncnhv IcmsdSp¯hcpambpÅ AhnlnX _ÔamWv kac cwK¯p \n¶pw Chsc AIäp¶sX¶ Btcm]Ww iàambn«pWvSv.

ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സംഭവം: ഡോക്ടര്‍ക്കും ആസ്‌പത്രി അധികൃതര്‍ക്കുമെതിരെ കേസ്

പാവറട്ടി: ചികിത്സാ പിഴവിനെ തുടര്‍ന്ന് ഗര്‍ഭസ്ഥശിശു മരിക്കാനും, ഗര്‍ഭിണിക്ക് ബുദ്ധിമാന്ദ്യം സംഭവിക്കാനും ഇടയാക്കിയ സംഭവത്തില്‍ പാവറട്ടി സാന്‍ജോസ് ആസ്​പത്രിക്കും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. മുല്ലശ്ശേരി പെരുവല്ലൂര്‍ മുളയ്ക്കല്‍ പരേതനായ കുമാരന്റെ ഭാര്യ ലീല ഇതുസംബന്ധിച്ച് വനിതാ കമ്മീഷന് പരാതി നല്കിയിരുന്നു. കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്.

ലീലയുടെ മരുമകള്‍ സജിത പാവറട്ടി സാന്‍ജോസ് ആസ്​പത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. ബീന സുഗതന്റെ ചികിത്സയിലായിരുന്നു. 2010 മെയ് 6ന് ഡോക്ടറെ കാണിച്ച് ചികിത്സ തുടരവെ രണ്ടാം മാസത്തില്‍ ബ്ലീഡിങ് കണ്ടതിനെ തുടര്‍ന്ന് 4 ദിവസം ആസ്​പത്രിയില്‍ കിടത്തി ചികിത്സിച്ചു. തുടര്‍ന്ന് മാസത്തിലുള്ള പരിശോധന ബീന സുഗതനെ കണ്ട് നടത്തി. ഏഴാം മാസത്തില്‍ ഛര്‍ദ്ദി കണ്ടതിനെ തുടര്‍ന്ന് 2010 നവംബര്‍ 17ന് വൈകീട്ട് 7ന് ആസ്​പത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ ഈ സമയം ഡോ. ബീന സുഗതന്‍ ആസ്​പത്രിയിലുണ്ടായിരുന്നില്ല. സമീപത്തെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു. ആസ്​പത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ ഡോ. ബീന സുഗതനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രഷര്‍കൂടിയതുകൊണ്ടാവാം ഛര്‍ദ്ദി ഉണ്ടായതെന്നാണ് പറഞ്ഞത്. ഇതിനുശേഷം രോഗിയുടെ പൂര്‍വ്വസ്ഥിതികളറിയാതെ തിടുക്കത്തില്‍ മരുന്നുകള്‍ നല്കുകയും കുത്തിവെപ്പ് എടുക്കുകയും ചെയ്തു. എന്നാല്‍ രോഗിയുടെ നില കൂടുതല്‍ വഷളാവുകയാണുണ്ടായത്. രോഗിയുടെ നില ഗുരുതരമായിട്ടുപോലും ഡോ. ബീന സുഗതന്‍ ആസ്​പത്രിയിലേക്ക് വരികയോ ഡ്യൂട്ടി ഡോക്ടര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കുകയോ ഉണ്ടായില്ല. രോഗിയുടെ നില ഗുരുതരമായി തുടരുമ്പോള്‍ കണ്ണില്‍നിന്നും ചെവിയില്‍നിന്നും രക്തം വരുന്നുണ്ടായിരുന്നു. അതീവ ഗുരുതരമായപ്പോഴാണ് വിദഗ്ദ്ധചികിത്സയ്ക്ക് മറ്റ് ആസ്​പത്രിയില്‍ കൊണ്ടുപോകണമെന്ന് ആസ്​പത്രി അധികൃതര്‍ പറഞ്ഞത്. പിന്നീട് അമല ആസ്​പത്രിയിലേക്ക് രോഗിയെ എത്തിച്ചു. അടിയന്തര സിസേറിയന് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തു. ഗര്‍ഭപാത്രം നീക്കം ചെയ്തു. രണ്ട് ദിവസത്തിനകം കുഞ്ഞ് മരണപ്പെട്ടു. അപ്പോഴും രോഗി അബോധാവസ്ഥയില്‍ തുടരുകയായിരുന്നു. രോഗിയുടെ നില ഗുരുതരമായി തുടര്‍ന്നതിനാല്‍ അമല മെഡിക്കല്‍ കോളേജില്‍നിന്നും അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് മാറ്റി. അവിടെവെച്ച് തലച്ചോറിന് ഓപ്പറേഷന്‍ നടത്തി. ഒരു മാസത്തിലധികം ആസ്​പത്രിയില്‍ കിടന്നു. ഏറെനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് സജിതയ്ക്ക് ഓര്‍മ്മ തിരിച്ചുകിട്ടിയത്. എന്നാല്‍ ഇതുവരെയും യഥാര്‍ത്ഥ ബുദ്ധിയോ പൂര്‍ണമായ ചലനശേഷിയോ തിരിച്ചുകിട്ടിയിട്ടില്ല. ചികിത്സയ്ക്കായി 12 ലക്ഷത്തോളം രൂപ ചെലവായതായി പരാതിയില്‍ പറയുന്നു.

കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നല്കിയ പരാതിയിലായിരുന്നു പോലീസ് നടപടി. കേസിന്റെ അന്വേഷണച്ചുമതല ഗുരുവായൂര്‍ അസി. പോലീസ് കമ്മീഷണര്‍ ആര്‍.കെ. ജയരാജിനാണ്.കേസ് അന്വേഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ ഗര്‍ഭിണികള്‍ക്ക് നല്കാവുന്ന ഇഞ്ചക്ഷനും മരുന്നും മാത്രമാണ് ആസ്​പത്രിയില്‍ നിന്ന് നല്കിയതെന്നും ബി.പി. കൂടി ഫിറ്റ്‌സ് വന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പാവറട്ടി സാന്‍ജോസ് ആസ്​പത്രി മേട്രണ്‍ സി. അനീറ്റ പറഞ്ഞു.

കയറുംമുമ്പ് ബസ് വിട്ടു; യാത്രക്കാരന്‍ റോഡില്‍ തലയടിച്ചുവീണു

ചാവക്കാട്: കയറുന്നതിനുമുമ്പ് ബസ് ഓടിച്ചുപോയതിനാല്‍ യാത്രക്കാരന്‍ റോഡില്‍ തലയടിച്ചുവീണു പരിക്കേറ്റു.
ജനതാദള്‍ (എസ്.) സംസ്ഥാന വൈസ് പ്രസിഡന്റും മന്ദലാംകുന്ന് സ്വദേശിയുമായ കുന്നത്ത് മൊയ്തു(60)വിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ചാവക്കാട് കോടതിപ്പടിക്കു മുമ്പില്‍ വെച്ചായിരുന്നു അപകടം.
മൊയ്തുവിനെ മുതുവട്ടൂരിലെ രാജ ആസ്​പത്രിയിലും പിന്നീട് തൃശ്ശൂരിലെ എലൈറ്റ് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു.
ചാവക്കാട്ടുനിന്ന് ഗുരുവായൂരിലേക്കുള്ള ബസ്സിലാണ് മൊയ്തു കയറാനൊരുങ്ങിയത്.
അതു ശ്രദ്ധിക്കാതെ, മുന്‍വശത്തെ ഡോറില്‍ നിന്ന ക്ലീനര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. ക്ലീനര്‍ ബെല്‍ അടിച്ചതിനെത്തുടര്‍ന്ന് ബസ് സ്റ്റോപ്പില്‍നിന്നു വിട്ടു.
ഇതിനിടയിലാണ് മൊയ്തു റോഡിലേയ്ക്ക് തെറിച്ചുവീണത്. ചാവക്കാട് പോലീസ് ബസ് കസ്റ്റഡിയിലെടുത്തു.

Sunday, September 25, 2011

കടല്‍ഭിത്തിയില്ല; കടപ്പുറം തീരം കടലാക്രമണ ഭീഷണിയില്‍

ചേറ്റുവ:കടല്‍ക്ഷോഭം ശക്തമായ കടപ്പുറം പഞ്ചായത്തില്‍ കരിങ്കല്‍ ഭിത്തി നിര്‍മാണത്തിന് ഇനിയും നീക്കങ്ങളായില്ല. ശക്തമായ തിരമാലകള്‍ കരയിലേക്കടിച്ചുകയറി മൂസ റോഡ് ഭാഗത്തെ ഏക്കര്‍കണക്കിന് ഭൂമിയും ആയിരത്തോളം തെങ്ങുകളും നൂറില്‍പ്പരം വീടുകളുമാണ് മുമ്പ് നശിച്ചത്. അപകടമേഖലയില്‍ കടല്‍ഭിത്തി കെട്ടാന്‍ വൈകുന്നത് പ്രദേശവാസികളുടെ ജീവനുതന്നെ ഭീഷണിയായിട്ടുണ്ട്.

പാലയൂരില്‍ രണ്ട് വീടുകളില്‍ മോഷണം: 5 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും 5000 രൂപയും മോഷണം പോയി

ചാവക്കാട്:പാലയൂര്‍ എടപ്പുള്ളിയില്‍ ഒരു വീട്ടില്‍ മോഷണവും സമീപത്തെ മറ്റൊരു വീട്ടില്‍ മോഷണ ശ്രമവും നടന്നു. അഞ്ച് പവന്റെ സ്വര്‍ണ്ണാഭരണങ്ങളും 5000 രൂപയും നഷ്ടപ്പെട്ടു. നാലകത്ത് ഹനീഫയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങളും പണവും മോഷണം പോയത്. വീടിന്റെ പ്രധാന വാതിലിന്റെയും മറ്റ് മൂന്ന് ബെഡ്‌റൂമുകളുടെ വാതിലുകളുടെയും പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ വീട്ടില്‍ കയറിയത്. ബെഡ്‌റൂമിനകത്തെ വസ്ത്രങ്ങള്‍ വാരിവലിച്ച് പുറത്തെറിഞ്ഞു. ഒരു അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണവും പണവുമാണ് കവര്‍ന്നത്. മൊബൈല്‍ ഫോണും കണ്ണടയും നഷ്ടപ്പെട്ടു.

ബന്ധുവിന് അസുഖമാണെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഞായറാഴ്ച പുലര്‍ച്ചെ 1.30 ന് ഹനീഫ ഗുരുവായൂരിലെ സ്വകാര്യ ആസ്​പത്രിയിലേക്ക് പോയത്. ഭാര്യയെയും ഉപ്പാപ്പയെയും, ഉമ്മയെയും സമീപത്തെ വീട്ടിലാക്കിയാണ് പോയത്. പുലര്‍ച്ചെ മൂന്നു മണിയോടെ തിരിച്ചു വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചാവക്കാട് എസ്‌ഐ എം. സുരേന്ദ്രന്‍ സ്ഥലത്തെത്തി അന്വേഷിച്ചു. ഹനീഫയുടെ അയല്‍വാസിയായ പുതുവീട്ടില്‍ ഐസുമുവിന്റെ വീടിന്റെ പ്രധാന വാതിലിന്റെ പൂട്ടും കിടപ്പുമുറിയുടെ പൂട്ടും തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനകത്ത് കയറിയത്. കിടപ്പുമുറിയിലെ അലമാരയുടെ പൂട്ട് തകര്‍ത്തു. അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ടു. സ്വര്‍ണ്ണവും പണവുമൊന്നും നഷ്ടപ്പെട്ടില്ല. മകളുടെ വീട് മാറ്റത്തിനായി ഐസുമ്മുവും മകളും ശനിയാഴ്ച വീട് അടച്ചിട്ട് പോയതായിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണശ്രമം നടന്നതറിഞ്ഞത്. പോലീസില്‍ പരാതി നല്‍കി. വിരലടയാള വിദഗ്ധരെത്തി പരിശോധിച്ചു.

ഹജ്ജ് പഠനക്ലാസ്

ചാവക്കാട്: ഖുര്‍ ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഹജ്ജ് പഠനക്ലാസും യാത്രയയപ്പ് സമ്മേളനവും ബഷീര്‍ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്തു. ജന. കണ്‍വീനര്‍ ടി.കെ. അബ്ദുസലാം അധ്യക്ഷനായി. കെ.എം. മുഹമ്മദ് ബാഖവി, ത്വയിബ് ചേറ്റുവ, ജമാല്‍ മനയത്ത്, ഡോ. റസാബ്, ഡോ. ഷാജി എന്നിവര്‍ പ്രസംഗിച്ചു.

ഷൂട്ടിങ് ചാമ്പ്യന്‍ ത്വയ്യിബിനെ ആദരിച്ചു

ചാവക്കാട്: അഖിലകേരള ഷൂട്ടിങ് മത്സരത്തില്‍ ആറ് സ്വര്‍ണമെഡലടക്കം ഒന്‍പത് മെഡലുകള്‍ നേടിയ പാലയൂര്‍ സ്വദേശി മാളിയേക്കല്‍ ത്വയ്യിബിന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ചാവക്കാട് ഏരിയാ കമ്മിറ്റി സ്വീകരണം നല്‍കി. ചാവക്കാട് എസ്‌ഐ എം.സുരേന്ദ്രന്‍ ഉപഹാരം നല്‍കി. ഏരിയാ പ്രസിഡന്റ് റഷീദ് പാടൂര്‍ അധ്യക്ഷനായി. ഫിറോസ് പി.തൈപ്പറമ്പില്‍, നഗരസഭാംഗം അഡ്വ.ഇ.എം. സാജന്‍, ഇ.ജെ. ജോസ്, പ്രജിത് പാലയൂര്‍, അറയ്ക്കല്‍ ഷംസു, ഇ.എം. സലാഹുദ്ദീന്‍, സി.ആര്‍. ഹനീഫ, ജോസ് ചിറമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.

നെല്ലിത്തൈ വിതരണം തുടങ്ങി

വാടാനപ്പള്ളി:വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡിലെ മുഴുവന്‍ വീടുകളിലും സൗജന്യമായി നെല്ലിത്തൈ വിതരണം ചെയ്യുന്ന പദ്ധതി തുടങ്ങി. ദേശീയ ഔഷധസസ്യ ബോര്‍ഡിന്റെയും ഔഷധിയുടെയും സഹകരണത്തോടെ തൃത്തല്ലൂര്‍ ഏഴാംകല്ല് വീരസവര്‍ക്കര്‍ സാംസ്‌കാരിക വേദിയാണ് നെല്ലിത്തൈകള്‍ വിതരണം ചെയ്യുന്നത്.

വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുബൈദ മുഹമ്മദ് നെല്ലിത്തൈ വിതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. ഔഷധി പഞ്ചകര്‍മ ആസ്പത്രിസൂപ്രണ്ട് ഡോ.കെ.എസ്. രജിതന്‍ മുഖ്യാതിഥിയായിരുന്നു. ഗോപാലന്‍ കോഴിശ്ശേരി നെല്ലിത്തൈ സ്വീകരിച്ചു.

രാത്രിയില്‍ ഡോക്ടറില്ല; രോഗികള്‍ ആസ്‌പത്രി വിട്ടു

അന്തിക്കാട്: ഗവ. ആസ്​പത്രിയിലെ സ്ത്രീകളുടെ വാര്‍ഡ് ഒരാഴ്ചയിലേറെയായി ഒഴിഞ്ഞുകിടക്കുന്നു. പുരുഷന്മാരുടെ വാര്‍ഡില്‍ കേവലം രണ്ട് പേരാണ് ചികിത്സയ്ക്കുള്ളത്. രാത്രിയില്‍ സ്ഥിരമായിഡോക്ടര്‍മാര്‍ ഇല്ലാതായതോടെയാണ് രോഗികള്‍ മിക്കവരും ആസ്​പത്രി ഉപേക്ഷിച്ചത്.

32 കിടക്കകളുള്ള ആസ്​പത്രിയില്‍ ഇപ്പോള്‍ കേവലം രണ്ടു പേരാണ് കിടക്കുന്നത്. ഒ.പി. വിഭാഗത്തില്‍ രാവിലെ നൂറിലേറെപ്പേര്‍ ചികിത്സ തേടിയെത്തി. പകര്‍ച്ചപ്പനിയും മഴക്കാലരോഗങ്ങളുംപടരുമ്പോള്‍ പാവപ്പെട്ടവര്‍ സ്വകാര്യ ആസ്​പത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.ആസ്​പത്രിയില്‍ അത്യാവശ്യ മരുന്നും വേണ്ടത്രയില്ലെന്ന് പരാതിയുണ്ട്.

അയല്‍വാസികള്‍ തമ്മില്‍ സംഘട്ടനം; രണ്ടുപേര്‍ക്ക് പരിക്ക്

അന്തിക്കാട്: മാങ്ങാട്ടുകര കോളനിയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പട്ടികജാതി മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് തച്ചപ്പിള്ളി ലോഹിദാസന്‍ (42), മങ്ങാട്ട് അശോകന്‍ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃപ്രയാറിലെ സ്വകാര്യാസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. വസ്തു തര്‍ക്കമാണ് സംഘട്ടനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

അയല്‍വാസിയുടെ സ്ഥലം കയ്യേറിയില്ലെന്ന്

പാവറട്ടി:അയല്‍വാസിയായ മുല്ലശ്ശേരി നാരായണപറമ്പത്ത് ഗോപാലന്റെ സ്ഥലം തങ്ങള്‍ കയ്യേറിയിട്ടില്ലെന്നും തങ്ങളുടെ ഒമ്പത് സെന്റ് സ്ഥലം കോടതിവിധി പ്രകാരം അളന്നുതിട്ടപ്പെടുത്തിയിട്ടുള്ളതാണെന്നും ചിരിയങ്കണ്ടത്ത് ജോസ് അറിയിച്ചു. തന്റെ ഭാര്യ ആനിയുടെ പേരിലാണ് സ്ഥലം സ്ഥിതി ചെയ്യുന്നത്.

2010 ജൂലായ് 31ന് തൃശ്ശൂര്‍ അഡി. ഡിസ്ട്രിക്ട് കോടതിയില്‍നിന്ന് വിധിയായിട്ടുള്ളതാണെന്നും ജോസ് പറഞ്ഞു. അനധികൃത ഫാം ഹൗസ് ദമ്പതിമാരുടെ ജീവിതം ദുരിതത്തിലാക്കിയെന്ന വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് ജോസ് ഇത് അറിയിച്ചത്.

മണലൂരില്‍ കുടിവെള്ളക്ഷാമം രൂക്ഷം; വാട്ടര്‍ടാങ്ക് നോക്കുകുത്തി

കാഞ്ഞാണി: മണലൂര്‍ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും ഒമ്പത് വര്‍ഷം മുമ്പ് പണി പൂര്‍ത്തീകരിച്ച വാട്ടര്‍ ടാങ്ക് നോക്കുകുത്തി. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ 2002 ലാണ് 3.92 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്ക് നിര്‍മിച്ചത്. നിലവിലെ ടാങ്കിന് സമീപം അഞ്ച് ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്കുണ്ട്. പീച്ചിയിലെ വെള്ളം ഒളരിയില്‍ നിന്ന് 50 എച്ച്.പി മോട്ടോര്‍ ഉപയോഗിച്ചാണ് അടിക്കുന്നത്. ഒരു ടാങ്കിന്‍െറ പ്രവര്‍ത്തനം മൂലം മണലൂരില്‍ പൂര്‍ണമായി വെള്ളം വിതരണം ചെയ്യാന്‍ സാധിക്കാത്തതുകൊണ്ടാണ് മറ്റൊരു ടാങ്ക് സ്ഥാപിച്ചത്.
കുറച്ച് ഭാഗം പൈപ്പ് സ്ഥാപിക്കുന്ന പ്രവര്‍ത്തനം നിലച്ചു. കൊണ്ടുവന്ന പൈപ്പുകള്‍ റോഡരികില്‍ ഇട്ടിരിക്കുകയാണ്. തീരദേശവാസികളാണെങ്കില്‍ കുടിവെള്ളത്തിന് നെട്ടോട്ടമാണ്. കരിക്കൊടി, പാലാഴി, മാമ്പുള്ളി, കണ്ടശ്ശാംകടവ്, എടത്തറ, പുലത്തറ കടവ്, കമ്പനിപ്പടി, മണലൂര്‍ കോള്‍പടവ് പരിസരം മേഖലയിലുള്ളവരാണ് കുടിവെള്ളത്തിന് ഏറെ ബുദ്ധമുട്ടുന്നത്. കുടിവെള്ളക്ഷാമം കാരണം എട്ടുവര്‍ഷമായി വാട്ടര്‍ അതോറിറ്റി ഹൗസ് കണക്ഷന്‍ നല്‍കുന്നില്ല.

കോള്‍കൃഷി വികസനത്തിന് സമഗ്ര പാക്കേജ് - കൃഷിമന്ത്രി

അന്തിക്കാട്: തൃശൂരിലെയും പൊന്നാനിയിലെയും കോള്‍ കൃഷി വികസനത്തിന് സമഗ്ര പദ്ധതി നടപ്പാക്കും. ഇതിന് പാക്കേജ് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചതായും ആദ്യ ഗഡു ഡിസംബറില്‍ ലഭിക്കുമെന്നും കൃഷി മന്ത്രി കെ.പി. മോഹനന്‍ പ്രസ്താവിച്ചു. പഠനസംഘം താമസിയാതെ കോള്‍ മേഖല സന്ദര്‍ശിക്കും.
അരിമ്പൂരില്‍ ജില്ലയിലെ കോള്‍ കര്‍ഷകര്‍ക്കുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി. കോള്‍ പടവുകളില്‍ നിന്നും ജനകീയ പങ്കാളിത്തത്തോടെ ശേഖരിച്ച മണ്ണ് സാമ്പിളുകളുടെ രാസഭൗതിക സ്വഭാവം, ആവശ്യ മൂലകങ്ങള്‍, സൂക്ഷ്മ മൂലകങ്ങള്‍ എന്നിവ അപഗ്രഥിച്ച് മണ്ണിന്‍െറ ഫലഭൂയിഷ്ഠി നിര്‍ണയിച്ച് പരി ഹാരമാര്‍ഗങ്ങളും ശിപാര്‍ശകളും രേഖപ്പെടുത്തിയ കാര്‍ഡുകളാണ് കര്‍ഷകര്‍ക്ക് നല്‍കിയത്.
പി.എ.മാധവന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ തേറമ്പില്‍ രാമകൃഷ്ണന്‍, എം.പി. വിന്‍സന്‍റ്, ഗീത ഗോപി ,ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.ദാസന്‍, അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.ആന്‍റണി, അനില്‍ അക്കര, ടി.ബി.ഷാജി, കെ.കെ.കൊച്ചുമുഹമ്മദ്, എന്‍.കെ.സുബ്രഹ്മണ്യന്‍, ദിവാകരന്‍ കാണത്ത്, പി.കെ.രാജന്‍, ടി.വി.ഹരിദാസ്, അസ്ഗര്‍ അലി തങ്ങള്‍, എ.എല്‍.ആന്‍റണി, ടി.എ.ഫ്രാന്‍സിസ്, ഷൈജന്‍ നമ്പനത്ത് ഡോ. പി.എന്‍.പ്രേമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

പോലീസ് ജീപ്പില്‍ നിന്ന് വയര്‍ലെസ് സെറ്റ് മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ഗുരുവായൂര്‍: കുന്നംകുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ജീപ്പില്‍നിന്ന് വയര്‍ലെസ് സെറ്റ് മോഷ്ടിച്ചയാളെ ഗുരുവായൂര്‍ പോലീസ് പിടികൂടി. സ്റ്റീരിയോ ആണെന്നു കരുതിയാണ് വയര്‍ലെസ് മോഷ്ടിച്ചത്. കുന്നംകുളം പോലീസിന്റെ കണ്‍വെട്ടത്തുനിന്നു മുങ്ങിയ ഇയാള്‍, വെള്ളിയാഴ്ച വൈകീട്ടാണ് ഗുരുവായൂരില്‍ പൊങ്ങിയത്.ഇടുക്കി രാജക്കാട് കനകക്കുന്ന് വത്തിയാലിക്കല്‍ വീട്ടില്‍ വിജയനെ(43)യാണ് എസ്‌ഐ എസ്. ശ്രീജിത്ത് അറസ്റ്റ് ചെയ്തത്.

പട്രോളിങ്ങിനിടെ സംശയാസ്​പദമായ സാഹചര്യത്തില്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്. സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യംചെയ്തപ്പോള്‍ മോഷണകഥകള്‍ മണിമണിയായി പറഞ്ഞു. കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക്‌സഞ്ചി തുറന്നുനോക്കിയപ്പോള്‍ അതില്‍ കുന്നംകുളം സി.ഐ.യുടെ വയര്‍ലെസ് സെറ്റ് കണ്ടെത്തി. പ്ലാസ്റ്റിക് സഞ്ചിയില്‍നിന്ന് മൊബൈലും 1500 രൂപയും കണ്ടെടുത്തു.

വ്യാഴാഴ്ച രാത്രിയായിരുന്നു കുന്നംകുളത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു തോമസ്സിന്റെ വയര്‍ലെസ് സെറ്റ് മോഷ്ടിച്ചത്. തൊട്ടടുത്ത രണ്ടുദിവസംമുമ്പ് ചാര്‍ജെടുത്തതായിരുന്നു സി.ഐ. ഓഫീസ് മുറ്റത്തു തന്നെയായിരുന്നു ജീപ്പ് നിര്‍ത്തിയിട്ടിരുന്നത്. പോലീസ് ജീപ്പിനുള്ളില്‍ കള്ളന്‍ കയറിയ സംഭവം നാണക്കേടായതിനാല്‍ പോലീസ് രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു.

വിജയന്റെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ മോഷണക്കേസുകളുണ്ട്. കഴിഞ്ഞദിവസം കുന്നംകുളം ഗവ. ആസ്​പത്രിയില്‍ അച്ഛന്റെ ചികിത്സയ്ക്കായി എത്തിയ പന്നിത്തടം ചിറമനേങ്ങാട് ഞാലില്‍ കുറത്തൂര്‍ രഘുവിന്റെ പണമടങ്ങിയ ബാഗും മൊബൈല്‍ ഫോണും വിജയനാണ് മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇടുക്കിയിലെ രാജക്കാട്, ശാന്തന്‍പാറ, വയനാട് അമ്പലവയല്‍, തൃത്താല എന്നീ പോലീസ് സ്റ്റേഷനുകളില്‍ വിജയനെതിരെ മോഷണക്കേസുകളുണ്ട്. 2008ല്‍ കുന്നംകുളം പോലീസ് വിജയനെ സംശയാസ്​പദമായ സാഹചര്യത്തില്‍ പിടികൂടിയിരുന്നു. ഇടുക്കി സ്വദേശിയാണെങ്കിലും പട്ടാമ്പിക്കടുത്ത ആമയൂരിലാണിപ്പോള്‍ താമസം. ശനിയാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കി.

ബസ്‌റൂട്ടുകള്‍ അനവധി, ബസ്സുകള്‍ ഓടുന്നില്ല; യാത്രക്കാര്‍ ദുരിതത്തില്‍

ചാവക്കാട്: തീരദേശമേഖലയില്‍ സ്വകാര്യബസ്സുകളുടെ അനിയന്ത്രിതവും അശാസ്ത്രീയവുമായ ഓട്ടം സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ദുരിതമാകുന്നു. ചാവക്കാട്-പുതുപൊന്നാനി, ചാവക്കാട്-മുനയ്ക്കക്കടവ്-അഞ്ചങ്ങാടി റൂട്ടുകളിലാണ് യാത്രക്കാര്‍ ദുരിതമനുഭവിക്കുന്നത്. ഈ റൂട്ടുകളില്‍ നിരവധി ബസ്സുകള്‍ക്ക് ഓടാന്‍ പെര്‍മിറ്റുകളുണ്ടെങ്കിലും വിവാഹങ്ങള്‍, വിനോദയാത്രകള്‍ എന്നിവയ്ക്ക് റൂട്ടുകള്‍ മുടക്കി പോകുന്നതുമൂലം പലപ്പോഴും ബസ്സുകള്‍ കിട്ടാറില്ല. രാവിലെ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ ബസ്സുകളുടെ കോണികളിലും ചവിട്ടുപടികളിലും കയറിനിന്ന് യാത്രചെയ്യുന്നതും പതിവുകാഴ്ച. ബസ്‌യാത്രക്കാരും ജീവനക്കാരും തമ്മില്‍ ഇടയ്ക്കിടെ വാക്ക്തര്‍ക്കവും സംഘര്‍ഷവും തീരമേഖലയില്‍ പതിവ്‌സംഭവമാണ്. കണ്‍സഷന്‍ നിരക്കില്‍ യാത്രചെയ്യുന്ന വിദ്യാര്‍ഥികളെ കയറ്റാന്‍ തയ്യാറാകാത്തതും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. തീരദേശമേഖലയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്‌സര്‍വ്വീസ് കാര്യക്ഷമമല്ലാത്തതും ജനത്തെ ദുരിതത്തിലാക്കുന്നു. കെ.എസ്.ആര്‍.ടി.സി. ബസ്‌സര്‍വ്വീസുകളുടെ എണ്ണം ഈ മേഖലയില്‍ വര്‍ധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

ചേറ്റുവ:മേമന്‍സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് കുടുംബങ്ങള്‍ക്ക് തയ്യല്‍ മെഷീനുകള്‍ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. വിതരണം ചെയ്തു. എം.എ. ഹാരിസ് ബാബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സി.എം. നൗഷാദ്, അഷറഫ്, എന്‍.പി. സലീഷ്, എന്‍.പി. സുലൈമാന്‍ ഹാജി, സാബിക്ക് ഹസ്സന്‍, കെ.എ. ഫവാസ് എന്നിവര്‍ പ്രസംഗിച്ചു.

അങ്കണവാടി കെട്ടിടത്തിന്റെ പണി നിലച്ചു

വെങ്കിടങ്ങ്:വെങ്കിടങ്ങ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ 25-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ പണി പാതിവഴിയില്‍ നിലച്ചു. കെട്ടിടം സമൂഹവിരുദ്ധരുടെ വിളയാട്ടകേന്ദ്രമാണ് ഇപ്പോള്‍. 2007-2008 കാലഘട്ടത്തില്‍ പി.ആര്‍. രാജന്‍ എം.പി.യുടെ ഫണ്ടില്‍ നിന്നു ലഭിച്ച രണ്ടുലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടംപണി ആരംഭിച്ചത്. എസ്റ്റിമേറ്റ് പ്രകാരമുള്ള പണികള്‍ തീര്‍ത്തുവെന്നാണ് കരാറുകാരന്‍ അവകാശപ്പെടുന്നത്.

ഇപ്പോഴും വാടകക്കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. 300 രൂപ പ്രതിമാസ വാടകയാണ്. 20 ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. പാതിവഴിയില്‍ പണി മുടങ്ങിയതോടെ അങ്കണവാടി കെട്ടിടം സമൂഹവിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. രാത്രിയില്‍ മദ്യപന്മാരുടെ കേന്ദ്രമാണിവിടെ.

Saturday, September 24, 2011

ചിറ്റാട്ടുകര റോഡരികില്‍ കക്കൂസ് മാലിന്യം തള്ളി

പാവറട്ടി: റോഡരികില്‍ കക്കൂസ് മാലിന്യം തള്ളി.

ചിറ്റാട്ടുകര പോള്‍ മാസ്റ്റര്‍ പടിക്ക് സമീപം ബ്രഹ്മകുളം റോഡിലാണ് കക്കൂസ് മാലിന്യം തള്ളിയത്.

മഴ പെയ്തപ്പോള്‍ ഇത് റോഡിലേക്ക് പരന്നൊഴുകി. ഇത് മൂലം യാത്രക്കാരും സമീപവാസികളും ദുരിതത്തിലായി.

രാത്രി ലോറിയിലാണ് മാലിന്യം തള്ളിയതെന്നാണ് പറയുന്നത്. ദുര്‍ഗന്ധവും ഈച്ച ശല്യവുമുണ്ട്. പഞ്ചായത്തധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

ചാവക്കാട്ട് ബൈക്കപകടങ്ങള്‍: ആറു പേര്‍ക്ക് പരിക്ക്‌

ചാവക്കാട്: ദേശീയപാത 17 മൂന്നയിനിയില്‍ രണ്ട് വ്യത്യസ്ത ബൈക്ക് അപകടങ്ങളിലായി ആറുപേര്‍ക്ക് പരിക്ക്.

വ്യാഴാഴ്ച ഉച്ചക്ക് 1.10ന് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു.

നജീബ് (36), മുഹ്‌സിന്‍ (20), നഫ്‌ല (14) എന്നിവരെ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 7.10ന് വഴിയാത്രക്കാരന്റെ മേല്‍ ബൈക്കിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രികരായ ഒറ്റയിനി തട്ടാത്തയില്‍ റാഫി (28), ഒറ്റയിനി പുത്തന്‍ വീട്ടില്‍ അന്‍വര്‍ സാദത്ത് (28) എന്നിവരെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ അമല ആശുപത്രിയിലും വഴിയാത്രക്കാരനായ റഹീമിനെ (35) മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ പ്രവേശിപ്പിച്ചു.

ആര്‍.സി.യു.പി സ്‌കൂള്‍ ജില്ലയിലെ ആദ്യ ചോക്ക് രഹിത വിദ്യാലയം

വാടാനപ്പള്ളി: ആര്‍.സി.യു.പി സ്‌കൂള്‍ ജില്ലയിലെ ആദ്യത്തെ ചോക്ക് രഹിത വിദ്യാലയമാകുന്നു. പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകും. കുട്ടികളെ വൈറ്റ് ബോര്‍ഡില്‍ മാര്‍ക്കര്‍ പെന്‍ ഉപയോഗിച്ച് അധ്യാപകര്‍ പഠിപ്പിക്കുമെന്ന് പ്രധാനഅധ്യാപകന്‍ ഒ.ജെ.ഷാജന്‍, പി.ടി.എ പ്രസിഡന്റ് കെ.പി. രാമകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10.30ന് സ്‌കൂളില്‍ ചേരുന്ന യോഗത്തില്‍ പി.എ. മാധവന്‍ എം.എല്‍.എ ആര്‍.സി.യു.പി സ്‌കൂളിനെ ചോക്ക്‌രഹിത വിദ്യാലയമായി പ്രഖ്യാപിക്കും.

വിദ്യാര്‍ഥികളെ ദത്തെടുത്തു

അന്തിക്കാട്: കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി അന്തിക്കാട് ഗവ. ഹൈസ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥികളെ ദത്തെടുത്ത് പഠിപ്പിച്ചുവരുന്ന പൂര്‍വ വിദ്യാര്‍ഥി സംഘടന ഇത്തവണ പത്ത് വിദ്യാര്‍ഥികളെ ദത്തെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള സാമ്പത്തിക സഹായവിതരണവും കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച 152 വിദ്യാര്‍ഥികളുടെ അനുമോദനയോഗവും വെള്ളിയാഴ്ച സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്റ് ഇ. രമേശന്‍, സെക്രട്ടറി എന്‍. പത്മനാഭന്‍, ജനറല്‍ സെക്രട്ടറി കെ.ആര്‍. ചന്ദ്രബോസ്, ട്രഷറര്‍ കെ.വി. രാജേഷ് എന്നിവര്‍ പങ്കെടുത്തു.

മണലൂരില്‍ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് പോര്

ഗുരുവായൂര്‍: മണലൂര്‍ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ പോര് തുടരുന്നു. മണലൂര്‍ നിയോജക മണ്ഡലത്തിലുള്‍പ്പെട്ട കണ്ടാണശേരി പഞ്ചായത്തിലെ കോണ്‍ഗ്രസ് ഭരണസമിതിക്കെതിരെ കേരള കോണ്‍ഗ്രസ് എം സമരവുമായി പരസ്യമായി രംഗത്തെത്തി. പഞ്ചായത്തിലെ റോഡുകളുടെ ദുഃസ്ഥിതിക്കെതിരെയായിരുന്നു സമരം.

സമരത്തിന് നേതൃത്വം നല്‍കാന്‍ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് എം.പി.പോളിയും സംസ്ഥാന ജനല്‍ സെക്രട്ടറി എ.എല്‍.സെബാസ്റ്റ്യനും രംഗത്തെത്തി. ഇത് യു.ഡി.എഫിലെ പ്രധാന കക്ഷികള്‍ തമ്മിലുള്ള വിള്ളലിന്‍െറ ആഴം വര്‍ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന്‍െറ അറിവോടെ തന്നെയാണ് കേരള കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ രംഗത്തു വന്നത്. കണ്ടാണശേരി ശങ്കരന്‍കുളങ്ങര റോഡില്‍ ശയനപ്രദക്ഷിണം നടത്തിയായിരുന്നു കേരള കോണ്‍ഗ്രസിന്‍െറ സമരം. ശയനപ്രദക്ഷിണം എം.പി.പോളിയും പ്രതിഷേധ യോഗം എ.എല്‍.സെബാസ്റ്റ്യനും ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മണ്ഡലം പ്രസിഡന്‍റ് എന്‍.എ.മുജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി.വി.കുര്യാക്കോസ്, സി.ടി.പോള്‍, ഡോ.രാമചന്ദ്രന്‍, ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് തോമസ് ചിറമ്മല്‍, എ.എല്‍.ആന്‍റണി എന്നിവര്‍ സംസാരിച്ചു. നിയമസഭാതെരഞ്ഞെടുപ്പിനുശേഷം മണലൂര്‍ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തുറന്നപോരിലാണ്.

അനധികൃത കെട്ടിടം പൂട്ടി സീല്‍വെച്ചു

ചാവക്കാട്: മുതുവട്ടൂര്‍ ഗുരുവായൂര്‍ റോഡിലെ ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്‍വശം അനധികൃതമായി നിര്‍മിച്ച കെട്ടിടം നഗരസഭാ ഉദ്യോഗസ്ഥര്‍ ചാവക്കാട് പൊലീസിന്‍െറ സഹായത്തോടെ പൂട്ടി സീല്‍ വെച്ചു.കെട്ടിടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ അധികൃതര്‍ ഉടമക്ക് മൂന്ന് തവണ നോട്ടീസ് നല്‍കിയിരുന്നു. പ്രതികരണമില്ലാതായപ്പോള്‍ നഗരസഭാ സെക്രട്ടറി എസ്. വിജയകുമാറിന്‍െറ ഉത്തരവ് പ്രകാരം റവന്യൂ ഉദ്യോഗസ്ഥരായ കെ. അബ്ദുല്‍ കരീം, ശശീന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷാജു, മനോജ്, സതീശന്‍, തുടങ്ങിയ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി അടച്ചുപൂട്ടിയത്. അനധികൃത കെട്ടിടത്തില്‍ വ്യാപാരം തുടങ്ങാന്‍ ഉടമ ഗുരുവായൂര്‍ പടിഞ്ഞാറെപുരക്കല്‍ സാന്ദ്രം പി.എസ്. ചന്ദ്രന്‍ നഗരസഭക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷ നഗരസഭാ അധികൃതര്‍ നിരസിക്കുകയായിരുന്നു.

അനധികൃത കെട്ടിടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നഗരസഭ അംഗം കെ.വി. സത്താറിന്‍െറ നേതൃത്വത്തില്‍ പലതവണ നഗരസഭാ യോഗത്തില്‍ പ്രതിപക്ഷം ബഹളത്തിന് ഇടയാക്കിയിരുന്നു. ഇതും നടപടിക്ക് വേഗം കൂട്ടാന്‍ കാരണമായി.


ഹജ്ജ് പഠനക്ലാസും യാത്രയയപ്പ് സംഗമവും നാളെ

ചാവക്കാട്: ഗവണ്‍മെന്റ് വഴിയും പ്രൈവറ്റ് വഴിയും ഹജ്ജിന് പോകുന്നവര്‍ക്കുവേണ്ടി ചാവക്കാട് ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 'ഹജ്ജ് ഒരു ആത്മീയാനുഭവം' എന്ന വിഷയത്തില്‍ പഠന ക്ലാസും യാത്രയയപ്പ് സംഗമവും ഒരുക്കുന്നു. ഞായറാഴ്ച കാലത്ത് 10ന് നടക്കുന്ന ഹജ്ജ് ക്ലാസിന് ഡോ. അബ്ദുള്‍ ജലീല്‍ ദാരിമി നേതൃത്വം വഹിക്കും.

Thursday, September 22, 2011

ചാവക്കാട് കൂന്തള്‍ കൊയ്ത്തു - മീന്‍ പിടുത്തക്കാര്‍ക്ക് ചാകര..

Nmh¡mSv: IS¸pdw ap\¡IShn Iq´Ä sImbv¯v. C¶se ap\¡IShv ^njvemânMv skâdn \n¶pw aÂky_Ô\¯n\nd§nb ]¯n Xmsg t_m«pIÄ¡v cWvSmbncw Intemtbmfw Iq´Ä e`n¨p. Intem¡v 185 apX 200 cq] hsc hneh¶p. Iq´fn\p ]pdsa shfp¯ Bthmen, Xfb³ XpS§n aÂky§fpw e`n¨p. shfp¯ Athmen Intem¡v 275 cq] hsc DWvSmbt¸mÄ Xfb\v 74 cq]bmbncp¶p Intem¡v hne. Ignª Znhk§fnepw shfp¯ Bthmen, Iq´Ä AS¡apÅ aÂky§Ä e`n¨ncp¶p.cm{Xn aÂky _Ô\¯n\p t]mIp¶ t_m«pIÄ cmhnse BtdmsSbmWv Xncn¨phcp¶Xv. Iq´Ä sImbv¯v \oWvSp\n¡Wsa¶ {]mÀY\bnemWv sXmgnemfnIÄ.

കേരളം സാമ്രാജ്യത്വ ശക്തികളുടെ താവളം - പോപ്പുലര്‍ ഫ്രണ്ട്

hmSm\¸Ån:Atacn¡³ km{amPyXz iIvXnIfpsS HäpImcmb a{´namcpsSbpw aXþcm{ãobþam[ya taemf³amÀ \ndªp \n¡p¶ tIcfw km{amPyXz iànIfpsS Xmhfambn amdnsb¶v t]m]peÀ {^WvSv t\Xmhv kn hn \ujmZv.
kzmX{´yw P³amhImiw, ]ucmhImi {]NmcWw F¶ ap{ZmhmIyapbÀ¯n t]m]peÀ {^WvSv kwØm\ hym]Iambn \S¯p¶ hml\ PmYbpsS aq¶mw Zn\ kam]\w kt½f\¯n apJy {]`mjWw \S¯pIbmbncp¶p At±lw.
cmPy¯nsâ kzmX{´y¯n\p thWvSn Poh\pw PohnXhpw kaÀ¸n¨ [octZim`nam\nIfpsS a®n \n¶p km{amPyXz Nmc³amÀ DbÀ¶p hcp¶Xv tJZIcamWv.
]ucmhImi§Ä¡v hnet¡Às¸Sp¯p¶ kÀ¡mÀ \S]Sns¡Xnsc kmwkv¡cnI \mbI³amÀ ]£]mX]camb au\w shSnbWsa¶pw At±lw ]dªp. sImSp§ÃqÀ Unhnj³ sk{I«dn d^oJv A[y£X hln¨p.
jn_p,_joÀ,j^o kwkmcn¨p. he¸mSv \n¶pw Bcw`n¨ PmY Xr{]bmÀ, \m«nI, Xfn¡pfw, s]cnt§m«pIc, Ingp¸nÅn¡c, apän¨qÀ, Xr¯ÃqÀ F¶nhnS§fnse kzoIcW§Ä¡v tijw hmS\¸Ånbn kam]n¨p.
C¶v cmhnse sXmgnbqÀ \n¶pw Bcw`n¡p¶ PmY sshIo«v AWvSt¯mSv kam]n¡pw.

Wednesday, September 21, 2011

കണ്ടശ്ശാംകടവില്‍ കുടിവെള്ളക്ഷാമം രൂക്ഷം

അന്തിക്കാട്: കണ്ടശ്ശാംകടവ് കരിക്കൊടിയില്‍ കുടിവെള്ളത്തിന് ജനം വലയുന്നു. നാലും അഞ്ചും ദിവസങ്ങള്‍ക്കിടയിലാണ് പൊതുടാപ്പില്‍ വെള്ളമെത്തുന്നത്. അതും പരിമിതമായ തോതില്‍ മാത്രം. വെള്ളവും കാത്ത് പൊതുടാപ്പുകള്‍ക്ക് സമീപം കുടങ്ങളുടെ നിരയായിരിക്കും. കനോലി പുഴയടുത്തായതിനാല്‍ കിണറുകളില്‍ ഉപ്പുവെള്ളമായതാണ് കുടിവെള്ളത്തിന് പൊതുടാപ്പുകളെ ആശ്രയിക്കേണ്ടിവരുന്നത്. കോരിച്ചൊരിയുന്ന മഴയത്തുപോലും പൈപ്പില്‍ വെള്ളം കിട്ടാറില്ല. പ്രദേശത്ത് വെള്ളത്തിന് ഏറെ പ്രയാസപ്പെടുന്നതായി വീട്ടമ്മമാര്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ ജനപ്രതിനിധികള്‍ തയാറാകുന്നില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു.

കായലില്‍ വിഷം കലര്‍ത്തി: മത്സ്യങ്ങള്‍ ചത്തുപൊങ്ങി

അന്തിക്കാട്: കാഞ്ഞാണി പെരുമ്പുഴ കായലില്‍ സാമൂഹികവിരുദ്ധര്‍ വിഷം കലര്‍ത്തിയതിനെത്തുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. വിഷം കലര്‍ത്തിയത് അറിയാതെ കായലില്‍ കുളിച്ച കുട്ടിക്ക് ചൊറിച്ചില്‍ അനുഭവപ്പെട്ടു. കൊല്ലയില്‍ വാസുവിന്‍െറ മകന്‍ വിഷ്ണുവിനാണ് (എട്ട്) ചൊറിച്ചില്‍ ഉണ്ടായത്. പെരുമ്പുഴ കനാലിനോട് ചേര്‍ന്ന മണലൂര്‍ കായലില്‍ മത്സ്യം പിടിക്കുന്നതിന് ലേലം കൊണ്ട് മത്സ്യം പിടിച്ചുവരുന്നതിനിടയില്‍ പെരുമ്പുഴയില്‍ വിഷം കലര്‍ത്തിയതില്‍ ദുരൂഹതയേറുന്നു.

പെരുമ്പുഴ കായലിലെ മത്സ്യം പിടിക്കാന്‍ ലേലം വിളിക്കാറില്ല. പെരുമ്പുഴ കായലില്‍ വിഷം കലര്‍ത്തിയാല്‍ മത്സ്യങ്ങള്‍ രക്ഷപ്പെടാന്‍ നല്ല വെള്ളം ശ്വസിച്ച് കൂട്ടത്തോടെ മണലൂര്‍ കായലില്‍ എത്തും. കൂടുതല്‍ മത്സ്യം കിട്ടാന്‍ വേണ്ടിയാണ് കായലില്‍ വിഷം കലര്‍ത്തിയതെന്നാണ് ആക്ഷേപം.പരിധിയിലും കൂടുതല്‍ അളവില്‍ വിഷം കലര്‍ത്തിയതാണ് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊന്താന്‍ കാരണം. കരിമീന്‍, കോലാന്‍, കുറുമാട്, പരല്‍ എന്നിവയാണ് ചത്തത്. വലിയ മീനും പാമ്പും ചത്ത് താഴ്ന്ന് കിടക്കുകയാണ്. വിഷം ശ്വസിച്ച് മത്സ്യം വടക്കോട്ട് മണലൂര്‍ കായലിലേക്ക് കനാല്‍ വഴി പായുന്നതും കാണാം. വിഷം ശ്വസിച്ച് പാമ്പുകളും കരക്ക് കയറുകയാണ്.കായലില്‍ വസ്ത്രങ്ങള്‍ കഴുകുന്നത് പ്രദേശവാസികള്‍ നിര്‍ത്തി. പ്രദേശത്തുള്ളവരും വര്‍ക്ക്ഷോപ്പിലെ പണിക്കാരും കുളിക്കുന്നതും വസ്ത്രങ്ങള്‍ കഴുകുന്നതും കായലിലാണ്.എല്ലാവര്‍ഷവും മണലൂര്‍ കായലില്‍ ലേലം കൊണ്ട് മത്സ്യം പിടിക്കുന്ന സമയത്ത് പെരുമ്പുഴകായലില്‍ വിഷം കലര്‍ത്തി മത്സ്യം ചാവുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഫ്യുറിഡാന്‍ വിതറിയ പൊതി പാലത്തിനടിയില്‍ നിന്ന് കണ്ടെടുത്തതായി നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് മണലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.എന്‍. സുര്‍ജിത്തും അന്തിക്കാട് പൊലീസും സംഭവസ്ഥലത്തെത്തി പരിശോധിച്ചു. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് പ്രസിഡന്‍റ് സുര്‍ജിത്ത് ആവശ്യപ്പെട്ടു. പരാതി പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. അതേ സമയം മണലൂര്‍ കായലില്‍ പിടിച്ച് വില്‍ക്കുന്ന മത്സ്യം വാങ്ങാനും ആളുകള്‍ തയാറാകുന്നില്ല.


പാമ്പ് കടിച്ചത് തിരിച്ചറിയാന്‍ വൈകി; ആന്‍േറാ നൊമ്പരമായി

കണ്ടശ്ശാംകടവ്: പാമ്പ് കടിയേറ്റത് തിരിച്ചറിയാന്‍ വൈകിയത് കണ്ടശ്ശാംകടവ് സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥി ആന്‍േറാ മോനെ മരണത്തിലേക്ക് നയിച്ചു. ആകസ്മിക മരണം കണ്ടശ്ശാംകടവ് കരിക്കൊടി നിവാസികളെയും സ്കൂളിലെ സഹപാഠികളെയും അധ്യാപകരെയും കണ്ണീരിലാക്കി.

കുളത്തില്‍ വീണ തേങ്ങ എടുക്കുന്നതിനിടെയാണ് ആന്‍േറായുടെ കാലില്‍ പാമ്പ് കടിച്ചത്. നോക്കിയപ്പോള്‍ മുള്ളാണ് കണ്ടത്. പച്ചിലകള്‍ക്കിടയില്‍ ഒളിഞ്ഞിരുന്ന് കടിച്ച ശംഖ്വരയന്‍ പാമ്പിനെ കുട്ടി കണ്ടില്ല.

അതിനാല്‍ അടിയന്തര നടപടി എടുക്കാനും ശ്രമിച്ചില്ല. ശംഖ്വരയന്‍ പാമ്പ് കടിച്ചാല്‍ സാവധാനത്തിലാണ് വിഷമേല്‍ക്കുക.

രക്തം വാര്‍ന്നൊലിച്ചതോടെ മുള്ളാണെന്ന് കരുതി ആദ്യം അടുത്തുള്ള ആശുപത്രിയിലാണ് കൊണ്ടുപോയത്. ഏഴര മണിക്കൂറിന് ശേഷം ശക്തിയായ വയറുവേദനയും കടച്ചിലും വന്നപ്പോള്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് കടിച്ചത് പാമ്പാണെന്ന് മനസ്സിലായത്. അപ്പോഴേക്കും വിഷം വൃക്കയെ ബാധിച്ചിരുന്നു.

മരണ വിവരമറിഞ്ഞ് പ്രദേശവാസികളും സ്കൂളിലെ സഹപാഠികളും അധ്യാപകരും ഞെട്ടി. തലേ ദിവസം ക്ളാസില്‍ കളിച്ചും ചിരിച്ചും നടന്ന കുട്ടിയുടെ വേര്‍പാട് എല്ലാവരേയും വേദനിപ്പിച്ചു.
മരണ മറിഞ്ഞ് അധ്യാപകരും സഹപാഠികളും കരിക്കൊടിയിലെ വീട്ടിലെത്തി. പി.എ. മാധവന്‍ എം.എല്‍.എ അടക്കം ജനപ്രതിനിധികളും നേതാക്കളും എത്തി. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം കണ്ടശ്ശാംകടവ് പള്ളി സെമിത്തേരിയില്‍ നടന്നു.

ബാലനെ തെരുവുനായ കടിച്ചു

ചാവക്കാട്:ഏഴുവയസ്സുകാരനെ തെരുവുനായ കടിച്ചു. മണത്തല പണ്ടാരത്തില്‍ ഹാഷിമിന്റെ മകന്‍ നബീറിനെയാണ് തെരുവുനായ കടിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് വീട്ടില്‍നിന്നു ട്യൂഷനു പോകുമ്പോള്‍ നായ നബീറിന്റെ ദേഹത്തേക്ക് ചാടിവീഴുകയായിരുന്നു. കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയ്ക്ക് വിധേയമാക്കി. ബ്ലാങ്ങാട് എല്‍.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. മണത്തല പള്ളിത്താഴത്തും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം വര്‍ധിച്ചിരിക്കുകയാണ്.

കൃഷിയിലൂടെ ഇവര്‍ നേടിയത് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം

ചാവക്കാട്: സ്ത്രീശാക്തീകരണ മേഖലയിലെ ഫലപ്രദമായ ഇടപെടലിനുള്ള അംഗീകാരമാണ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിലൂടെ ചാവക്കാട് നഗരസഭാ കുടുംബശ്രീ യൂണിറ്റ് നേടിയിരിക്കുന്നത്. സമൂഹത്തിലെ ദുര്‍ബല വിഭാഗത്തിലെ വനിതകള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രേരണയും കരുത്തുമായ മികച്ച പ്രവര്‍ത്തനങ്ങളാണ് നഗരസഭാ കുടുംബശ്രീക്ക് അംഗീകാരമായത്.

കൃഷി, കന്നുകുട്ടി പരിപാലനം, കച്ചവടം, മികച്ച വായ്പാപദ്ധതികളുമായി മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടപ്പാക്കിയത്. സ്ത്രീകളുടെ നേതൃത്വത്തില്‍ വാഴ, കപ്പ, കൂര്‍ക്ക കൃഷിയും ചാവക്കാടിന്റെ ഉപ്പുരസമുള്ള മണ്ണില്‍ നെല്‍കൃഷിയില്‍ നൂറുമേനിയും കൂട്ടായ്മയുടെ കരുത്തില്‍ ഇവര്‍ തീര്‍ത്തു.

ദുര്‍ബലമായ 55 യൂണിറ്റുകളില്‍നിന്നും ഇപ്പോള്‍ 213 മെച്ചപ്പെട്ട യൂണിറ്റുകളായി വളര്‍ന്നു. നല്ല വിളവ് നേടിയാല്‍ മാത്രം പോരെന്നും മികച്ച വില ലഭിക്കേണ്ടതുണ്ടെന്നുമുള്ള തിരിച്ചറിവിലാണ് നഗരസഭയുടെ സഹകരണത്തോടെ മാസച്ചന്തകള്‍ നടത്തുന്നത്. എല്ലാ മാസവും അഞ്ച് മുതല്‍ 10 വരെ നടത്തുന്ന മാസച്ചന്തയില്‍ വില്‍ക്കാന്‍ കഴിയുംവിധം കൃഷിയെ ചിട്ടപ്പെടുത്താനും ഇവര്‍ക്കായി. നഗരസഭയിലെ 200ലധികം പേരെ 'ആടും കൂടും' പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ആടുകളും അവയ്ക്കുള്ള കൂടും നല്‍കി വനിതകള്‍ക്ക് സ്ഥിരവരുമാനം ഉറപ്പ് വരുത്താനും ഇവര്‍ക്കായി. വിവിധ ബാങ്കുകളുടെ സഹായത്തോടെ 100 ശതമാനം ലിങ്കേജ് വായ്പയും തരപ്പെടുത്തി.

നഗരസഭാ വിലയിരുത്തല്‍ സമിതി കൃത്യമായി കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ചെയര്‍മാന്‍ എ.കെ.സതീരത്‌നം, വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ് എന്നിവരും വകുപ്പ്തലവന്മാരും അടങ്ങുന്നതാണ് സമിതി. സര്‍ക്കാരിന്റെ അവാര്‍ഡ് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മികവാര്‍ന്നതാക്കാനാകുമെന്ന് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ പ്രീജ ദേവദാസ് പറഞ്ഞു. 2.75 ലക്ഷം രൂപയും ഷീല്‍ഡും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. മെമ്പര്‍ സെക്രട്ടറിയായി എ. സിന്ധുവും അക്കൗണ്ടന്റായി ലിജി മനോജുമാണ് കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്.

ചാവക്കാട് നഗരം പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ നടപടി തുടങ്ങി

ചാവക്കാട്: ചാവക്കാട് നഗരസഭയില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് കാരിബാഗ് നിര്‍മാര്‍ജന പദ്ധതിക്ക് തുടക്കമായി.

പ്ലാസ്റ്റിക് കാരിബാഗ് വിരുദ്ധ പ്രതിജ്ഞ, പ്രകൃതി സംരക്ഷണ മനുഷ്യച്ചങ്ങല, ഘോഷയാത്രകള്‍, ബോധവത്കരണ ക്ലാസുകള്‍ തുടങ്ങി ഒട്ടനവധി പരിപാടികള്‍ക്ക് രൂപം നല്‍കി. കൈവശമുള്ള കാരിബാഗുകള്‍ ഒഴിവാക്കുന്നതിന് വ്യാപാരികള്‍ക്ക് രണ്ടു മാസത്തെ കാലാവധി നല്‍കിയിരുന്നു. ഇത് പൂര്‍ത്തിയാകുന്നതോടെ ഒക്ടോബര്‍ രണ്ടിന് പ്ലാസ്റ്റിക് കാരിബാഗ് നിരോധനം നിലവില്‍വരും. നവംബര്‍ ഒന്നിന് നഗരസഭയെ പൂര്‍ണ്ണ പ്ലാസ്റ്റിക് കാരിബാഗ് നിരോധിതനഗരമായി പ്രഖ്യാപിക്കും. യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.കെ. സതീരത്‌നം അധ്യക്ഷയായി. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. മനോജ് ക്ലാസെടുത്തു. വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.കെ. സുധീരന്‍, പി.വി. സുരേഷ്‌കുമാര്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ്, എം.ആര്‍. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. എ.കെ. സതീരത്‌നം ചെയര്‍മാനായും മാലിക്കുളം അബ്ബാസ് കണ്‍വീനറായും 501 അംഗ കമ്മിറ്റി രൂപവത്കരിച്ചു

കുടിവെള്ളക്കിണര്‍ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചു

പാവറട്ടി:കുടിവെള്ളക്ഷാമം രൂക്ഷമായ പാവറട്ടി പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ കോണ്‍വെന്റ് റോഡിനു സമീപം പൊതുകിണര്‍ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചു. കിണറും പരിസരവും വര്‍ഷങ്ങളായി കാടുപിടിച്ച് കിടക്കുകയാണ്. തരകന്‍ മാത്യു സൗജന്യമായി നല്‍കിയ രണ്ടേകാല്‍ സെന്റ് സ്ഥലത്താണ് കിണര്‍ നിര്‍മാണം ആരംഭിച്ചത്.

2000-2005 കാലഘട്ടത്തിലാണ് നിര്‍മാണപ്രവര്‍ത്തനം നടന്നത്. പൈങ്കണ്ണിയൂര്‍, കൈതമുക്ക് മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനാണ് പദ്ധതിയിട്ടിരുന്നത്. അഞ്ചുലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റിവെച്ചിരുന്നത്. ഏകദേശം മൂന്നുലക്ഷത്തോളം രൂപ കിണര്‍ നിര്‍മാണത്തിനായി ചെലവഴിച്ചു.

10 കോലോളം അടിയില്‍ കിണര്‍ താഴ്ത്തി, ചെളി കണ്ടെന്നു പറഞ്ഞ് പണി നിര്‍ത്തിവെയ്ക്കുകയായിരുന്നു. തുടര്‍ന്നു വന്ന ഭരണസമിതികള്‍ കിണറിന്റെ പണി പൂര്‍ത്തിയാക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ വേനലില്‍ ടാങ്കറില്‍ കുടിവെള്ളം വിതരണം ചെയ്തതിനെത്തുടര്‍ന്ന് ഭരണസമിതിക്കെതിരെ വിവാദമുണ്ടായതാണ്. കുടിവെള്ളം പലപ്പോഴും പാവറട്ടി പഞ്ചായത്ത് നിവാസികള്‍ക്ക് കിട്ടാക്കനിയായി മാറുമ്പോഴാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് ആരംഭിച്ച കുടിവെള്ളപദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചത്.

Tuesday, September 20, 2011

ഭൂമിക്കു രേഖകളില്ല : സര്‍ക്കാര്‍ കനിവുതേടി വൃദ്ധ ദമ്പതികള്‍.

]mhd«n:kz´ambn `qanbpWvSmbn«pw aXnbmb tcJIfnÃmsX tNmÀs¶men¡p¶ IpSnen PohnXw XÅn\o¡pIbmWv thembp[\pw `mcy ImÀ¯ymbn\nbpw. \m«pImcpsS klmbt¯msSbmWv Cu hr²Z¼XnIÄ PohnXw XÅn\o¡p¶Xv.
kz´w `qan¡v ]«bw e`n¡m³ \nch[nXhW A[nImcnIsf kao]ns¨¦nepw bmsXmcp \S]SnbpapWvSmbnÃ. 40hÀj¯ntesdbmbn ChÀ ChnsSbmWv Xmakw.CXn\nsS hoSp XIÀ¶p hoWp. ]«bw¯n\v ]WaS¨ ckoXv XIÀ¶ hoSn\SnbnÂs¸«p \ãambn.
Xm¡menI sjUnemWv Ct¸mÄ ChÀ Xmakn¡p¶Xv. ]«b¯n\mbn ]eXhW IeIvSsd kao]ns¨¦nepw ]cmXn ssI¸änbXnsâ ckoXpw ]«b]IÀ¸v In«m\pÅ km£y]{Xhpw am{XamWv e`n¨Xv. ap³ a{´n sI ]n cmtP{µ\pw ]cmXn \ÂInbncp¶p. HSphn ]cmXn ISemkpw In«nb tcJIfpw tNÀ¯v aWeqÀ Fw.FÂ.F ]n F am[h\v ]cmXn \ÂInbncn¡pIbmWv.]cmXnbpambn kÀ¡mÀ Hm^nknse¯p¶ ChtcmSv DtZymKØÀ tamiambmWv s]cpamdp¶sX¶v thembp[³ ]dªp.
]«bw hm§m\pÅ km£y]{Xw am{Xsa ChnsS \n¶p \ÂIm³ Ignbq F¶v ]dªv A[nImcnIÄ ssIsbmgnbpIbmbncp¶p.GXp \nanjhpw XIÀ¶p hogmhp¶ IpSnen Gsd Iãs¸«mWv ChÀ Ignbp¶Xv.thembp[sâ `mcy ImÀ¯ym\n¡v \nhÀ¶v \nÂIm³ t]mepw Ignbm¯ AhØbmWv. ]eZnhk§fnepw ]«nWnbnemWv Cu hr²Z¼XIÄ.

സ്വകാര്യ ബസ്സുകളില്‍ വാതിലുകള്‍ സ്ഥാപിക്കണം- യൂത്ത് കോണ്‍ഗ്രസ്

Nmh¡mSv: ap³hmXnepIÄ sI«nsh¨v _ÊpIÄ ]mbpt¼mÄ bm{X¡mÀ `oXnbnÂ. sNehp Ipd¡p¶Xnsâ `mKambn _ÊpIfn ¢o\Àamsc \nban¡m¯XmWv tUmdpIÄ sI«nsh¨v kÀhokv \S¯p¶Xn\v {][m\ ImcWambn«pÅXv.
t\cs¯ _ÊpIÄ¡v Ccp hi§fnepw tUmdpIÄ DWvSmbncp¶nÃ. F¶m _ÊpIfn ap³ `mK¯v hmXn LSn¸n¡Wsa¶ \nÀtZiapWvSmbtXmsS ap³`mKs¯ hmXn LSn¸n¡m³ _kv DSaIÄ \nÀ_ÔnXcmhpIbmbncp¶p.
F¶mÂ, ap³`mKs¯ hmXn LSn¸ns¨¦nepw ]ecpw ¢o\Àamsc \nban¨nÃ. bm{X¡mcn \n¶pw ]Ww hmt§WvS NpaXetbmsSm¸w bm{X¡msc _Ên \n¶v Cdt¡WvS tPmenbpw IWvSIvSÀamcpsS NpaenembtXmsSbmWv ap³hmXnepIÄ sI«nsh¡Â Bcw`n¨Xv.
kv{XoIfpw Ip«nIfpaS§p¶ bm{X¡mÀ _Ên Ibdp¶Xn\v ap¼v Xs¶ _kv ]pds¸Sp¶Xpw hfhpIÄ AXnthKw hoinsbmSn¡p¶Xpw bm{X¡mÀ ]pdt¯¡v sXdn¡p¶Xn\v ImcWamhpIbmWv.
Ignª Znhkw IS¸pdw ASnXncp¯n hfhn C¯c¯n hoinsbmSn¨ _kn \n¶pw ]pdt¯¡v sXdn¨ hoWv _Ôp¡fmb bphXn¡pw hnZymÀYn\n¡pw ]cnt¡äncp¶p. kzImcy _kpIÄ hmXnepIÄ AS¨n«v bm{XsN¿Wsa¶mhiys¸«v bq¯v tIm¬{Kkv {]hÀ¯IÀ Nmh¡mSv \Kc¯n {]IS\w \S¯n.
hmXnepIÄ LSn¸n¡mtXbpw AS¡mtXbpw k©cn¨ncp¶ _ÊpIÄ XSªp \nÀ¯nb {]IS\¡mÀ Poh\¡mÀ¡v ap¶dnbn¸v \ÂIn.
Nmen ss^k DZvLmS\w sNbvXp. sI hn k¯mÀ A[y£X hln¨p. kn apkvXm¡en, sI Fw jnlm_v t\XrXzw \ÂIn.

കുടുംബശ്രീ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാന്‍ ഛത്തീസ്ഗഢ് സംഘം ചാവക്കാട്ട് എത്തി

ചാവക്കാട്: ചാവക്കാട് നഗരസഭയിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ ഛത്തീസ്ഗഢിലെ 16 ജില്ലകളില്‍നിന്ന് 25 അംഗസംഘം ചാവക്കാട് നഗരസഭയിലെത്തി. ഛത്തീസ്ഗഢില്‍ അര്‍ബന്‍ കമ്യൂണിറ്റി ഡെവലപ്പ്‌മെന്റ് പ്രോജക്ട് നടപ്പാക്കാനിരിക്കെയാണ് കേരളത്തിലെ സി.ഡി.എസ്. പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠനം നടത്താന്‍ സംഘം എത്തിയത്. അര്‍ബന്‍ ഡവലപ്പ്‌മെന്റ് സംസ്ഥാന നോഡല്‍ ഡോ.ആര്‍.കെ. ഖന്ന, പ്രോജക്ട് ഓഫീസര്‍മാരായ രവീന്ദ്രലാല്‍, കെ.പി. പണ്ഡൂര, കമ്യൂണിറ്റി ഓര്‍ഗനൈസര്‍ അര്‍ബന്‍ സന്ധ്യതിരുക്കി എന്നിവരോടൊപ്പം കുടുംബശ്രീ ജില്ലാമിഷന്‍ സോഷ്യല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ നാന്‍സി ജെയിംസ്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡി. മഞ്ജുഷ എന്നിവരുമുണ്ടായിരുന്നു. ചാവക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.കെ. സതീരത്‌നം, വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, മുന്‍ നഗരസഭാ ചെയര്‍മാന്‍ എം.ആര്‍. രാധാകൃഷ്ണന്‍, പ്രതിപക്ഷനേതാവ് കെ.കെ. കാര്‍ത്ത്യായനി, നഗരസഭാ സെക്രട്ടറി ജയകുമാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തി.

ചാവക്കാട് നഗരസഭായോഗം പാന്‍മസാല, ഹാന്‍സ് എന്നിവയുടെ വില്‍പ്പന നിരോധിക്കും

ചാവക്കാട്:ചാവക്കാട് നഗരസഭാ പ്രദേശത്ത് പാന്‍മസാല, ഹാന്‍സ്‌പോലുള്ള പുകയില ലഹരി വസ്തുക്കളുടെ നിരോധനം കര്‍ശനമാക്കാന്‍ നഗരസഭായോഗം തീരുമാനിച്ചു. ലഹരി വസ്തുക്കള്‍ പിടികൂടി നശിപ്പിക്കുകയും വില്‍പ്പന നടത്തുന്നവരെ പിഴയടപ്പിക്കുകയും ചെയ്യും. വഴിയോരക്കച്ചവടക്കാരായ തൊഴിലാളികളെ അംഗീകരിക്കുന്നതിന്റെ ഭാഗമായി സമിതി രൂപവല്‍ക്കരിക്കാനും, ഇവര്‍ക്ക് കച്ചവടത്തിനായി പ്രത്യേക സ്ഥലം അനുവദിക്കാനും യോഗം തീരുമാനിച്ചു. കച്ചവടക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കും. നഗരസഭ മക്കൂട്ടക്കല്‍- പുന്ന റോഡിന്റെ നിര്‍മ്മാണത്തിനായി കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 11,78,000 രൂപ അനുവദിച്ചതായി ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലിനെ അറിയിച്ചു. നഗരസഭ എട്ടാം വാര്‍ഡില്‍ താമരയൂര്‍ സ്‌കൂള്‍ റോഡിനെയും കോണ്‍വെന്റ് റോഡിനെയും ബന്ധിപ്പിക്കുംവിധം പുതുതായി റോഡ് നിര്‍മ്മിക്കും. ചെയര്‍പേഴ്‌സണ്‍ എ.കെ. സതീരത്‌നം അധ്യക്ഷയായി. എം. ആര്‍. രാധാകൃഷ്ണന്‍, മാലിക്കുളം അബ്ബാസ്, കെ.എം. അലി, കെ.കെ. കാര്‍ത്ത്യായനി, കെ.കെ. സുധീരന്‍, കെ.വി. സുരേഷ്‌കുമാര്‍, പി. യതീന്ദ്രദാസ്, കെ.വി. ഷാനവാസ്, അഡ്വ. ഇ.എം. സാജന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

ബസ്സില്‍നിന്ന് തെറിച്ചുവീണ് പരിക്കേറ്റവരുടെ നില ഗുരുതരം

ചാവക്കാട്: ബസ്സില്‍നിന്ന് തെറിച്ചുവീണ് പരിക്കേറ്റ യുവതിയുടെയും കുട്ടിയുടെയും നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞദിവസം രാവിലെ 11.30നാണ് അടിതിരുത്തിയില്‍വെച്ച് കെട്ടുങ്ങല്‍ വലിയകത്ത് അബ്ദുള്‍ഖാദറിന്റെ മകള്‍ ഫൗസിയ (22), മൂത്തമകള്‍ ബുഷറയുടെ മകള്‍ നിഷിദ (13) എന്നിവരാണ് ബസ്സില്‍നിന്നും തെറിച്ചുവീണത്. അഞ്ചങ്ങാടി-തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന തട്ടില്‍ എന്ന സ്വകാര്യ ബസ്സില്‍നിന്നാണ് തെറിച്ചുവീണത്. ബസ്സിന്റെ അമിതവേഗംമൂലം മുന്‍വശത്തെ വാതില്‍ വഴി അടിതിരുത്തി വളവില്‍ വെച്ച് ഇവര്‍ തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും തൃശ്ശൂര്‍ അമല ആസ്​പത്രിയില്‍ ചികിത്സയിലാണ്. നിഷിദ തീവ്രപരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയിലാണ് കഴിയുന്നത്. ഫൗസിയയുടെ തലയ്ക്ക് 16 തുന്നലുകള്‍ ഉണ്ട്. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. ബസ്സിന്റെ മുന്നിലെ വാതില്‍ കെട്ടിവെച്ച നിലയിലായിരുന്നു. മുന്‍ വാതിലില്‍ ക്ലീനര്‍ ഉണ്ടായിരുന്നില്ല. ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും വൈകീട്ട് വിട്ടയച്ചത് വിവാദമായി. അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ രോഗികളുടെ മൊഴിപ്രകാരം കേസെടുത്തതിന് ശേഷമാണ് വിട്ടയയ്ക്കാറ്. അപകടത്തില്‍പ്പെട്ട രണ്ടുപേരും നിര്‍ധന കുടുംബാംഗങ്ങളാണ്. ആവശ്യമായ മാനുഷിക പരിഗണന പോലും നല്‍കാതെയാണ് ബസ് ജീവനക്കാര്‍ ആസ്​പത്രിയില്‍നിന്നും പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. അപകടത്തില്‍പ്പെട്ട ബസ് വിട്ടയച്ച പോലീസ് നടപടിയില്‍ മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

ബന്ധപ്പെട്ട ബസ് കസ്റ്റഡിയില്‍ എടുത്ത് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ. ഉസ്മാനും ജന. സെക്രട്ടറി എ.എച്ച്. സൈനുല്‍ ആബിദിനും ആവശ്യപ്പെട്ടു. ബസ്സോടിച്ച ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Sunday, September 18, 2011

വട്ടിപ്പലിശ സംഘങ്ങള്‍ തീരദേശ മേഖയില്‍ പിടിമുറുക്കുന്നു.

Hcpa\bqÀ: taJebnse ZmcnZyw apXseSp¯v h«n¸eni kwL§Ä XoctZi taJebn ]nSnapdp¡p¶p. aÂkye`yX Ipdhpaqew ]«nWnbnemb XoctZis¯ hoSpIÄ tI{µoIcn¨mWv Xangv h«n ]eni kwL§fpw {]tZi hmknIfmb h«n ]eni kwL§fpw hym]IambXv. cWvSp sN¡p eo^pIfpw kz´w t]cn hm§nb 50 cq]bpsS ap{Z]{XhpapsWvS¦n BÀ¡pw ]Ww ]enibv¡v e`n¡pw. Xangv kwL§Ä¡p ]pdsa Nne {]tZihmknIfpw h³ XpIIÄ sImŸeni¡v \ÂIn hcp¶pWvSv. BZyw sNdnb kwJyIÄ hmbv] \ÂIp¶ Xangv kwLw CXnsâ Xncn¨Shn hogvN hcp¯p¶hÀ¡v IqSpX henb XpIIÄ \ÂIn sIWnbn hogv¯pIbmWv sN¿pI. Xangv\mSv tI{µoIcn¨v {]hÀ¯n¡p¶ kwL§Ä \nch[n {Kq¸pIfmbn Xncnªvv XoctZis¯ hnhn[ taJeIfnse¯n ]Ww \ÂIpIbmWv sN¿p¶Xv. KpcphmbqÀ, Nmh¡mSv, Hcpa\bqÀ, ]p¶bqÀ¡pfw, ]p¶bqÀ, hSt¡ImSv taJeIfnemWv h«n ]eni kwL§Ä IqSpX {i² tI{µoIcn¡p¶Xv. Xangv kwL§Ä A©p e£w hsc XpI ]eni¡p \ÂIpt¼mÄ {]tZihmknIfmbhÀ 25 e£w hsc XpI ]eni¡v \ÂIp¶pWvSv. _m¦n \n¶pw hmbv] e`n¡m\pÅ \qemameIfpw \S]Sn {Ia§fpsams¡bmWv Bhiy¡msc h«n ]eni kwL§fnte¡v BIÀjn¡p¶Xn\v ]n¶nepÅXv. F¶m hmbvv]sbSp¯ XpIbpw ]IpXnbne[nIw XpI ]enibmbpw Xnc¨S¨n«pw ]ecpw ISs¡Wnbn Xs¶bmWv.


ഇടപ്പള്ളി - ഗുരുവായൂര്‍ റയില്‍ പ്പാത നിര്‍മ്മാണം ആരംഭിക്കണം.

]mhd«n: FS¸Ån KpcphmbpÀ sdbnÂth ]mX \nÀan¡Wsa¶ Bhiyw iàamhp¶p.XoctZihmknIfpsS Cu Bhiy¯n\v \mep ]XnämWvSpIfpsS ]g¡apWvSv.1992þ95 Imebfhn A¶s¯ XriqÀ Fw.]n ]n kn Nt¡mbpsS {ia^eambn 50e£w cp] A\phZn¸n¨v ChnsS sdbnÂth sse³ kÀth ]qÀ¯oIcn¨ncp¶p. 40hÀj§Ä¡v ap¼mWv sdbnÂth sse³ amÀ¡v sNbvXXv.F¶m ]o¶nSv h¶ kÀ¡mÀ Cu ]²Xn¡mbn Xm¸cyw ImWn¨nÃ. Cu sdbnÂth sse³ \S¸m¡nbm sImSp§ÃqÀ apkcokv ]Ån, ]mebqÀ ]Ån, KpcphmbqÀ t£{Xw F¶o XoÀ°mS\ tI{µ§fnte¡pÅ bm{Xmt¢iw ]cnlcn¡m³ Ignbpw .am{Xaà bm{XssZÀLyw Ipdbv¡m\pw Sqdnkw km[yXIÄ hÀ[n¸n¡m\pw Ignbpsa¶v NqWvSn¡mWn¡s¸Sp¶p. XoÀ°mS\ sdbnÂth sse\n\v thWvSn P\Iob I½nän¡v cp]w \ÂIm³ Xocpam\ambn. tbmK¯n sI kpKX³, sk{I«dn chn ]\bv¡Â, ]n F djoZv, t{Xky Ubkv, Fw sI kpIpamc³, sI BÀ _meIrjvW³, hn sI AÐpÄ JmZÀ F¶nhÀ ]s¦Sp¯p.


പുഴയോരം സംരക്ഷിക്കാത്തതില്‍ പ്രതിഷേധം

പഴുവില്‍: ചാഴൂര്‍ പഞ്ചായത്തിലെ ഹെര്‍ബര്‍ട്ട് കാനാല്‍ പുഴമുഖത്തുനിന്ന് പടിഞ്ഞാറ് സംരക്ഷണ ഭിത്തി കെട്ടി പുഴയോരം ഇടിയുന്നത് തടയണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെട്ടു. മഴക്കാലത്ത് പുഴയില്‍ ഒഴുക്കിന് ശക്തി കൂടുമ്പോള്‍ പുഴയോരം ഇടിഞ്ഞ് വീടുകള്‍ക്കും പറമ്പുകള്‍ക്കും അപകട ഭീഷണി ഉയര്‍ത്തുകയാണ്.
പുഴയോരത്തുള്ള മണ്ണുകൊണ്ടുള്ള ബണ്ട് ഇടിഞ്ഞു. വര്‍ഷക്കാലത്ത് ബണ്ട് പൊട്ടിയാല്‍ കരുവന്നൂര്‍ പുഴ ഗതിമാറിയൊഴുകും. നൂറുവീടുകളും ഏക്കറുകണക്കിനു കൃഷിയിടങ്ങളും ഇതോടെ ഇല്ലാതാകും. ഒരു വര്‍ഷം മുമ്പുവരെ രാഷ്ട്രീയ - ഉദ്യോഗസ്ഥ കൂട്ടുകെട്ടുകളുടെ അനുമതിയോടെ വ്യാപകമായി പുഴയില്‍ നിന്നും മാഫിയാ സംഘത്തിന്‍െറ മണലെടുപ്പാണ് പുഴയോരം ഇടിച്ചിലിനിടയാക്കിയത്. പിന്നീട് മണലെടുപ്പുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെയാണ് ഇത് അവസാനിപ്പിച്ചത്. അപ്പോഴേക്കും പുഴയും ഇരുകരകളും ഇല്ലാതായി.
പഞ്ചായത്ത് പ്രസിഡന്‍റ് ഗീതാദേവിന്‍െറ വാര്‍ഡുകൂടിയാണ് പുഴയോരമിടിഞ്ഞ പ്രദേശം. എന്നാല്‍ ഇതു സംബന്ധിച്ച് പ്രസിഡന്‍േറാ അവരുടെ പാര്‍ട്ടിക്കാരോ നടപടിക്ക് മുതിര്‍ന്നിട്ടില്ളെന്ന് പരിസരവാസികള്‍ ആരോപിച്ചു.
ഭിത്തി കെട്ടി പുഴയോരം സംരക്ഷിക്കാന്‍ നിരവധി പ്രോജകടുകളുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ ഒഴിഞ്ഞുമാറുകയാണ്. എം.എല്‍.എ, എം.പി. എന്നിവരുടെ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തിയെങ്കിലും ഈ ഗൗരവമുള്ള പ്രശ്നത്തെ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും നാട്ടുകാരും പുഴയോരവാസികളും ആവശ്യപ്പെട്ടു.


പ്രാഥമികാരോഗ്യകേന്ദ്രം: സ്ഥലം മണ്ണിട്ട് നികത്തി നല്‍കാമെന്ന് ഡി.സി.സി അംഗം

ഏങ്ങണ്ടിയൂര്‍: ഏങ്ങണ്ടിയൂര്‍ ബി.എല്‍.എസ് ക്ളബിന് സമീപം പ്രാഥമികാരോഗ്യ കേന്ദ്രം നിര്‍മിക്കുന്നതിന് സൗജന്യമായി നല്‍കാമെന്നേറ്റ ആറര സെന്‍റ് സ്ഥലത്ത് വെള്ളക്കെട്ടുണ്ടെങ്കില്‍ മണ്ണിട്ട് നികത്തി നല്‍കാമെന്ന് ഡി.സി.സി അംഗം മനോജ് തച്ചപ്പുള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മനോജ് നല്‍കുന്ന സ്ഥലം വെള്ളക്കെട്ടുള്ളതിനാല്‍ അനുയോജ്യമല്ളെന്നും ആയുര്‍വേദ ആശുപത്രിക്ക് സമീപം പുതിയ സ്ഥലം കണ്ടെത്തുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ശുഭാ സുനിലും വൈസ് പ്രസിഡന്‍റ് വേലായുധനുമടക്കമുള്ളവര്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് മനോജ് മറുപടി നല്‍കിയത്. സ്ഥലം കുറഞ്ഞുപോയെങ്കില്‍ സമീപം കൂടുതല്‍ നല്‍കാനും തയാറാണെന്ന് മനോജ് പറഞ്ഞു.സ്ഥലം നല്‍കാന്‍ തയാറാണെന്ന് കാണിച്ച് പഞ്ചായത്തിന് അപേക്ഷ നല്‍കിയെങ്കിലും 71 ദിവസം കഴിഞ്ഞിട്ടും പഞ്ചായത്ത് മറുപടി നല്‍കിയില്ല. ഏങ്ങണ്ടിയൂരില്‍ ചോര്‍ന്നൊലിക്കുന്ന വാടകക്കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്.

വിദഗ്ധസമിതി അനുയോജ്യമല്ളെന്ന് പറഞ്ഞ സ്ഥലം പിന്നീട് ഗ്രാമസഭയില്‍ ഏറ്റെടുക്കുമെന്ന് പ്രസിഡന്‍റ് ഉറപ്പുനല്‍കിയിരുന്നു. വെള്ളക്കെട്ട് ഉണ്ടെന്നുപറഞ്ഞ സ്ഥലത്താണ് അങ്കണവാടി കെട്ടിടം പൂര്‍ത്തിയാകുന്നത്. ഡി.എം.ഒ അനുവദിച്ചാലും ഈ സ്ഥലത്ത് പി.എച്ച്.സി നിര്‍മിക്കുകയില്ളെന്ന് പറഞ്ഞതോടെയാണ് ആറ് യു.ഡി.എഫ് അംഗങ്ങളും പഞ്ചായത്ത് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയതെന്ന്മനോജ് പറഞ്ഞു. നുണപ്രചാരണം നടത്തുന്ന ഭരണസമിതി രാജിവെക്കണം. വാര്‍ത്താസമ്മേളനത്തില്‍ സുനില്‍ പണിക്കശേരി, സജി എളാണ്ടശേരി, സുധീഷ്കുമാര്‍ പള്ളിക്കടവത്ത്, രഘുനാഥ് കൊണ്ടറപ്പശേരി എന്നിവരും പങ്കെടുത്തു.