Friday, September 30, 2011
രക്തദാന ക്യാമ്പും ബോധവത്കരണ ക്ലാസ്സും നടത്തി
സെന്റ് ജോസഫ്‌സ് സ്‌കൂള്‍ഫെസ്റ്റ്
ഷിന്ദഗ മാര്‍ക്കറ്റ് ഇന്ന് ഒഴിപ്പിക്കും മലയാളികളടക്കം നിരവധി പേരുടെ ഭാവി ഇരുളില്‍
ഫിഷ് മാര്‍ക്കറ്റില്‍ 28 സ്റ്റാളുകളാണ് ഉള്ളത്. പ്ളാസക്കരികിലും ഇവിടെയുമായി 28 വര്‍ഷമായി മീന്‍ മാര്‍ക്കറ്റിലുള്ള ചങ്ങരംകുളം സ്വദേശി എം.കെ. ഹസ്സന്‍, 25 വര്‍ഷമായുള്ള എടപ്പാള്‍ വട്ടംകുളം സ്വദേശി അബ്ദുറഹ്മാന്‍ എന്നിവരൊക്കെ തങ്ങളുടെ ജീവിതവുമായി ഇത്ര ചേര്‍ന്ന് കിടക്കുന്ന മാര്‍ക്കറ്റ് വിട്ടൊഴിയുന്നതിന്‍െറ വിഷമത്തിലാണ്. 18 വര്‍ഷമായി ഇവിടെ കച്ചവടം നടത്തുന്ന ചങ്ങരംകുളം സ്വദേശികളായ ടി.വി. മുഹമ്മദ്, എം.പി. മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍, വട്ടംകുളം സ്വദേശി അബൂബക്കര്‍, താനൂര്‍ സ്വദേശി റഷീദ് എന്നിവരൊക്കെ ഗുബൈബയിലേക്ക് മാര്‍ക്കറ്റ് മാറിയപ്പോള്‍ മുതല്‍ ഉള്ളവരാണ്. തിരുര്‍ സ്വദേശി സെയ്ദ് ആറ് വര്‍ഷമായി ഇവിടെയെത്തിയിട്ട്. കച്ചവടക്കാരെ മാത്രമല്ല മീന്‍ മുറിക്കുന്നവര്‍, കഴുകുന്നവര്‍, മീനും ഐസും കൊണ്ടുവരുന്ന വണ്ടിക്കാര്‍ അങ്ങിനെ അനുബന്ധ തൊഴിലെടുക്കുന്നവരും പ്രതിസന്ധിയിലാവുകയാണ്. ഷിന്ദഗ മാര്‍ക്കറ്റില്‍ 32 വര്‍ഷമായി കട്ടിങ് നടത്തുന്ന വളാഞ്ചേരി സ്വദേശി ഹസ്സനും 25 കൊല്ലമായി കട്ടിങ് നടത്തുന്ന കുന്ദംകുളം സ്വശേദി കെ.എം. അബ്ദുല്‍ ഹമീദിനുമൊക്കെ പറയാനേറെ പ്രാരാബ്ധ കഥകളുണ്ട്. ക്ളീനിങ് തൊഴിലാളികളായ എടപ്പാള്‍ സ്വദേശി ഇബ്രാഹിം, താനൂര്‍ സ്വദേശി ആഷിഖ് എന്നിവരൊക്കെ ഇന്ന് മുതല്‍ തൊഴില്‍രഹിതരാകും. ബദല്‍ സംവിധാനം കിട്ടുമെന്ന പ്രതീക്ഷയില്‍ ഒഴിപ്പിക്കല്‍ നോട്ടീസ് കിട്ടിയ ശേഷവും ലൈസന്‍സ് പുതുക്കിയവരും ഇക്കൂട്ടത്തിലുണ്ട്.
25 വര്‍ഷമായി ഇവിടെ അല്‍ ഗുബൈബ കഫ്തീരിയ നടത്തുന്ന കാസര്‍കോട് സ്വദേശി മുഹമ്മദ് കുഞ്ഞിയും ഇന്ന് കട ഒഴിയേണ്ടവരില്‍പ്പെടുന്നു. വടകര സ്വദേശി വി.കെ. ബഷീറിന്‍െറയും മുഹമ്മദ് കുഞ്ഞിയുടേയുമടക്കം നാല് കഫ്തീരിയകളാണ് ഇവിടെ നിന്ന് മാറ്റുന്നത്. ഫുഡ് ട്രേഡിങ്, ഗ്രോസറികള്‍ എല്ലാം ഇന്ന് ഒഴിയണം.
മാര്‍ക്കറ്റ് ഇവിടെ നിന്ന് മാറ്റുന്നതില്‍ ബര്‍ദുബൈ ഭാഗത്തെ ആളുകള്‍ക്കും വിഷമമുണ്ട്്. ഇനി മീനും പച്ചക്കറികളുമൊക്കെ വാങ്ങാന്‍ ദേരയിലും അവീറിലുമൊക്കെ പോകേണ്ട അവസ്ഥയിലാണ് ഇവര്‍. സ്വന്തമായി വാഹനം ഇല്ലാത്തവര്‍ക്ക് ഇത് കഴിയില്ളെന്ന് 13 വര്‍ഷമായി ഷിന്ദഗ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന ആലപ്പുഴ ഹരിപ്പാട് സ്വദേശി അബ്ദുല്‍ ബാരി പറഞ്ഞു. ദുബൈയിലെ പൊതുഗതാഗത സര്‍വീസുകളില്‍ മീനും മാംസവുമൊന്നും കയറ്റാന്‍ അനുവാദമില്ലാത്തതിനാല്‍ ദൂരെയുള്ള സ്ഥലങ്ങളില്‍ പോയി ഇവ വാങ്ങാന്‍ സ്വന്തമായി വാഹനമില്ലാത്തവര്‍ക്ക് പറ്റില്ല.
വിസ തീരാറായവര്‍ നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലാണ്. എന്നെങ്കിലുമൊരിക്കല്‍ മാര്‍ക്കറ്റ് പുനഃസ്ഥാപിക്കപ്പെട്ടാല്‍ തിരികെ വരാമെന്ന പ്രതീക്ഷയോടെ...
Wednesday, September 28, 2011
ഇമാം നമസ്കാരത്തിനിടെ വുളു എടുക്കാന്‍ പോയത് ജനങ്ങളില്‍ അത്ഭുതമുളവാക്കി.
ദുബായ് തുറമുഖത്തിന് സമീപം വന്‍ തീ പിടുത്തം.
തൈകള്‍ വാഗ്ദാനം ചെയ്ത സ്ത്രീ പണവുമായി മുങ്ങി
താന്‍ വെള്ളാനിക്കര അഗ്രികള്‍ച്ചറല്‍ വനിത ഫാമില്‍ നിന്ന് വരികയാണെന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ തൈകളും ചെടികളും വാങ്ങണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടു. വീട്ടുകാര്‍ വിസമ്മതിച്ചതോടെ ട്രെയ്നിങ്ങിന്‍െറ ഭാഗമായാണ് വന്നതെന്നും കുറച്ചുനാള്‍ കഴിഞ്ഞാല്‍ സ്ഥിര ജോലിയാകുമെന്നും അതിനാല്‍ സഹായിക്കണമെന്നും പറഞ്ഞതോടെ വാങ്ങാന്‍ തയാറാകുകയായിരുന്നു.
മുന്‍കൂട്ടി തുക തന്ന് ഓര്‍ഡര്‍ തന്നാല്‍ പതിനേഴിന് വാഹനത്തില്‍ തൈകള്‍ വീട്ടിലെത്തിക്കാമെന്നും പറഞ്ഞു. നല്ല ഇനം തെങ്ങിന്‍ തൈകള്‍, തേക്ക് തൈകള്‍, ജാതിക്ക, റോസ് ചെടികള്‍ എന്നിവയാണ് ഓര്‍ഡര്‍ നല്‍കിയത്.
വനിത അഗ്രികള്‍ച്ചറല്‍ ഫാമിന്‍െറ പേരിലാണ് രസീത് നല്‍കിയത്. ഇതില്‍ ഫോണ്‍ നമ്പര്‍ ഇല്ലായിരുന്നു. ജമാല്‍ 1845 രൂപയുടെ ഓര്‍ഡറാണ് നല്‍കിയത്. ഇതനുസരിച്ച് 2000 രൂപ നല്‍കി. ബാക്കി 155 രൂപ ചോദിച്ചപ്പോള്‍ ചില്ലറയില്ളെന്നും ബാക്കി തുക സാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ തരാമെന്നും പറഞ്ഞു.
നിശ്ചിത ദിവസം കഴിഞ്ഞിട്ടും തൈകള്‍ കൊണ്ടുവരാതായപ്പോള്‍ വെള്ളാനിക്കരയില്‍ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായെന്ന് മനസ്സിലായത്.
പ്രദേശത്ത് ഇത്തരത്തില്‍ വ്യാപകമായി തട്ടിപ്പ് നടത്തിയതായി അന്വേഷണത്തില്‍ മനസ്സിലായി. നേരത്തെയും വാടാനപ്പള്ളി, തളിക്കുളം, ഏങ്ങണ്ടിയൂര്‍, മണലൂര്‍, അന്തിക്കാട് മേഖലകളില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടന്നിരുന്നു.
ചാര്‍ജെടുത്തു
ചാവക്കാടിന്റെ ട്രാഫിക് കുരുക്കഴിക്കാന്‍ ട്രാഫിക് പരിഷ്‌കാരം വേണം
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് റോഡിന്റെ ഇരുവശങ്ങളിലാണ്. ഇതിനുപുറമെ ചാവക്കാട് പോലീസ് സ്റ്റേഷന് മുന്നിലുള്ള റോഡില്‍ പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ അലക്ഷ്യമായി ഇട്ടിരിക്കുന്നതും ഗതാഗത തടസ്സത്തിനു വഴിയൊരുക്കുന്നു. തൊട്ടടുത്ത സ്‌കൂള്‍ വിട്ടാല്‍ ഈ റോഡിലൂടെ ഗതാഗതം സാധ്യമല്ല. ഏറെനേരം കഴിഞ്ഞാലെ ഗതാഗതക്കുരുക്കഴിയുകയുള്ളൂ.
നഗരത്തില്‍ വാഹനങ്ങളും സ്ഥാപനങ്ങളും വര്‍ദ്ധിച്ചുവരുന്നതനുസരിച്ച് ഗതാഗതപരിഷ്‌കാരം ഏര്‍പ്പെടുത്താന്‍ പോലീസും നഗരസഭാധികൃതരും രംഗത്തെത്താത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാണ്.
തിരക്കുള്ള സ്ഥലങ്ങളിലും സമയങ്ങളിലും പോലീസിനെ ഗതാഗതനിയന്ത്രണത്തിന് നിയോഗിക്കണമെന്ന ആവശ്യം ഫലപ്രദമായി നടപ്പാക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. നഗരത്തിന് പുറമെയുള്ള ചില റോഡുകളും ഗതാഗത സംവിധാനത്തിലുള്‍പ്പെടുത്തി ഗതാഗത പരിഷ്‌കാരം നടപ്പാക്കാന്‍ അധികൃതര്‍ ശ്രമിക്കേണ്ടതുണ്ട്.
സൗജന്യ ഹൃദ്രോഗനിര്‍ണയക്യാമ്പ്
സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കം കരുതിയിരിക്കുക -മത്സ്യപ്രവര്‍ത്തക സംഘം
പ്ലാസ്റ്റിക് കത്തിച്ചതിന്റെ പുക ശ്വസിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദിയും ശ്വാസം മുട്ടലും
ബുധനാഴ്ച രണ്ടുമണിക്കാണ് സ്‌കൂളിനടുത്ത സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പ്ലാസ്റ്റിക്കും പഴയ മരുന്നും ഫര്‍ണീച്ചര്‍ അവശിഷ്ടവുമെല്ലാം കത്തിച്ചത്. കൂടുതല്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടതോടെ കുട്ടികളെ ക്ലാസ് മുറികളില്‍നിന്ന് പുറത്തിറക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊതുപ്രവര്‍ത്തകന്‍ ഇര്‍ഷാദ് കെ. ചേറ്റുവയുടെ നേതൃത്വത്തില്‍ കൂടുതല്‍ അസ്വസ്ഥത കാട്ടിയ വിദ്യാര്‍ത്ഥികളായ മുബഷിറ, നാജിയ, ബബിത, സഫ്‌വാന്‍, ഫര്‍സാനമോള്‍, ആരതിരാജ, സാന്ദ്രബാബു, മിസിരിയ, വിസ്മയ, മുബീന, ഷിജു, റമീഷ എന്നിവരെ ആസ്പത്രിയിലേക്ക് മാറ്റി. പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുനില്‍, അംഗങ്ങളായ സുമയ്യ സിദ്ധിഖ്, ലസിക, എ.സി. സജീവ്, വിനിത, പൊതുപ്രവര്‍ത്തകരായ എം.എ. ഹാരിസ്ബാബു, യു.കെ. പീതാംബരന്‍ എന്നിവര്‍ ആസ്പത്രിയിലും സ്‌കൂളിലുമായെത്തി. വിവരമറിഞ്ഞ് നൂറുകണക്കിന് പേരാണ് ആസ്പത്രിയിലെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
വീട്ടമ്മയെ തെരുവ്‌നായ കടിച്ചു
Tuesday, September 27, 2011
വെങ്കിടങ്ങിലും മുല്ലശ്ശേരിയിലും ആര്‍.എസ്.എസ്.-ഡി.വൈ.എഫ്.ഐ. സംഘട്ടനം; നാല് പേര്‍ക്ക് പരിക്ക്
കരുവന്തല ക്ഷേത്രഉത്സവത്തിനിടെയുണ്ടായ അടിപിടിക്കേസിനെ ചൊല്ലി കഴിഞ്ഞദിവസം രാത്രിയുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. മുല്ലശ്ശേരി അയ്യപ്പക്കുടം ക്ഷേത്രത്തിന് സമീപത്തുണ്ടായ സംഘട്ടനത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ അണ്ടൂര്‍ കിഴക്കേതില്‍ മോഹനന്റെ മകന്‍ രഞ്ജിത്തിനെ(16) മുല്ലശ്ശേരി ബ്ലോക്ക്ആസ്പത്രിയിലും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ ചീരോത്ത് സുകുമാരന്റെ മകന്‍ സുധീഷിനെ(17) ചാവക്കാട് താലൂക്ക് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് സംഘട്ടനങ്ങളിലും പാവറട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മസ്‌കറ്റില്‍ അബോധാവസ്ഥയില്‍ കഴിയുന്ന ചന്ദ്രനെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി
ഭാര്യ ശ്രീമതിയുടെ പരാതി എം.എല്‍.എ. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നല്‍കി വിശദവിവരങ്ങള്‍ ധരിപ്പിച്ചു. ചന്ദ്രന്റെ ദുരവസ്ഥ കഴിഞ്ഞ മാസം 24ന് 'മാതൃഭൂമി' പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞമാസം അഞ്ചാം തീയതി മുതല്‍, അപകടത്തില്‍പ്പെട്ട ചന്ദ്രന്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. കമ്പനി കാറില്‍ പോകുമ്പോഴാണ് അപകടം പറ്റിയത്. സുഷ്മനാ നാഡിക്ക് വന്ന ക്ഷതത്തെ തുടര്‍ന്നാണ് അബോധാവസ്ഥ. 10 ദിവസം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. നിര്‍ധന കുടുംബത്തിന് ചന്ദ്രനെ നാട്ടിലെത്തിക്കാനുള്ള പ്രാപ്തി ഇല്ല.
കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കഴുകി വിദ്യാര്‍ഥികളുടെ ശുചീകരണയജ്ഞം
ഒരുമനയൂര്‍ ഇസ്‌ലാമിക് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്സിന്റെ നേതൃത്വത്തിലുള്ള 50 വിദ്യാര്‍ഥികളാണ് ബസ്സുകള്‍ വൃത്തിയാക്കിയത്. അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ. കുഞ്ഞിരാമന്‍, പി.ടി.എ. പ്രസിഡന്റ് ബാലന്‍ വാറണാട്ട്, നന്ദകുമാര്‍, സി.കെ. മുംതാസ്, ടി.എന്‍. സതീഷ്‌കുമാര്‍, രാഹുല്‍ കെ. എന്നിവര്‍ പ്രസംഗിച്ചു.
മുഖം നോക്കാതെ പോലീസ് നടപടിയെടുക്കണം-സോഷ്യലിസ്റ്റ് ജനത
വധഭീഷണി: സെക്രട്ടറി അവധിയില്‍; അന്തിക്കാട്ടെ പഞ്ചായത്ത്ഭരണം സ്തംഭനത്തില്‍
സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റുമായി ഓഫീസിലെത്തിയവര്‍ ക്ഷുഭിതരായി. പലരും ബഹളം വെച്ച് പിരിഞ്ഞുപോയി. പഞ്ചായത്ത് സെക്രട്ടറി പങ്കജത്തെ ഞായറാഴ്ചയാണ് ഫോണില്‍ വിളിച്ച് പലതവണ ഭീഷണിപ്പെടുത്തിയത്. സെക്രട്ടറിയെയും കുടുംബാംഗങ്ങളെയും വധിക്കുമെന്നായിരുന്നു ഫോണ്‍ സന്ദേശം. ഇതിനെ തുടര്‍ന്നാണ് സെക്രട്ടറി മേലധികാരികളുടെ നിര്‍ദേശപ്രകാരം ഒരു മാസത്തെ അവധിയെടുത്തത്. ഫോണ്‍ നമ്പര്‍ സെക്രട്ടറിക്ക് വ്യക്തമായിട്ടുണ്ട്. നമ്പര്‍ സൈബര്‍ സെല്ലിന് കൈമാറി. ഡി.ജി.പി. ഡോ. ബി. സന്ധ്യയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
താല്‍ക്കാലിക ഡ്രൈവറും പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.പി.എമ്മിലെ ജ്യോതി രാമന്റെ ഭര്‍ത്താവുമായ രാമചന്ദ്രന്‍േറതാണ് ഫോണ്‍സന്ദേശമെന്നാണ് സൂചന.
ഓഫീസിലെ ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവം ഉള്‍പ്പെടെ നിരവധി പരാതികള്‍ മാസങ്ങളായി പഞ്ചായത്തില്‍ രാമചന്ദ്രനെതിരെയുണ്ട്. ജീവനക്കാര്‍ സെക്രട്ടറി മുഖേന മേലധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. പഞ്ചായത്ത് വാഹനം ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന പരാതിയെത്തുടര്‍ന്ന് സെക്രട്ടറി രാമചന്ദ്രനെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതിനെച്ചൊല്ലി പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. പ്രശ്‌നക്കാരനായ താല്‍ക്കാലിക ജീവനക്കാരന്‍ രാമചന്ദ്രനെ പുറത്താക്കാന്‍ സി.പി.എം. മടിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എല്‍.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തില്‍ രാമചന്ദ്രന്റെ പ്രശ്‌നങ്ങളില്‍നിന്ന് സി.പി.ഐ. വിട്ടുനില്‍ക്കുകയാണ്.
പഞ്ചായത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും അടിയന്തര യോഗം വിളിച്ചുചേര്‍ക്കണമെന്നും പ്രതിപക്ഷാംഗങ്ങളായ ഇ.ഐ. ആന്‍േറാ, മിനി ആന്‍േറാ എന്നിവര്‍ പ്രസിഡന്റിനോടാവശ്യപ്പെട്ടു. സി.പി.എം. നേതാക്കള്‍ പ്രശ്‌നക്കാരനായ രാമചന്ദ്രനെ രക്ഷിക്കാനാണ് നീക്കമെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.
പഞ്ചായത്ത് സെക്രട്ടറിക്ക് നേരെ നടന്ന വധഭീഷണിയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി.കെ. ബാലന്‍ മുഖ്യമന്ത്രിക്ക് ഫാക്‌സ് സന്ദേശം അയച്ചു. പഞ്ചായത്ത് ജീവനക്കാര്‍ക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ബാലന്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജ്യോതി രാമന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അന്തിക്കാട്ട് പ്രകടനം നടത്തി. സോഷ്യലിസ്റ്റ് ജനത പ്രവര്‍ത്തകരും സംഭവത്തെ അപലപിച്ചു.
മുന്നറിയിപ്പില്ലാതെ സെക്രട്ടറിയും എച്ച്.സി.യും അവധിയെടുത്തതുമൂലം പഞ്ചായത്ത് ഭരണ നിര്‍വഹണം തടസ്സപ്പെട്ടുവെന്ന് ആരോപിച്ച് ഭരണപക്ഷത്തെ സി.പി.എം. അംഗങ്ങള്‍ ഡി.ഡി.പി.ക്ക് പരാതി നല്‍കി. സെക്രട്ടറി അവധിയെടുത്ത കാര്യം ഭരണസമിതിയെ അറിയിച്ചില്ലെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഐ. ചാക്കോ കുറ്റപ്പെടുത്തി.
Monday, September 26, 2011
ചേറ്റുവ ടോള്‍ പിരിവു തുടരുന്നു - പിരിച്ചെടുത്തത് കോടികള്‍.
AtX kabw tSmÄ ]ncnhv sS³UÀ FSp¯hÀ¡v CXnsâ ]¯nc«ntbmfw XpI t\Sm\pw Ignªn«pWvSv. sS³UÀ \ÂInb XpI i_cnae kokWn Xs¶ IcmdpImÀ¡v e`n¡pat{X. tSmÄ C\¯n tImSnIÄ ]ncns¨Sp¯n«pw ]me¯nsâ AäIpä¸Wn \S¯mt\m hgn hnf¡pIÄ I¯n¡mt\m CXphsc A[nIrXÀ X¿mdmbn«nÃ.
1986 A¶s¯ apJya{´n sI IcpWmIc\mWv tZiob]mXþ17 KpcphmbqÀþ\m«nI \ntbmPI aÞe§sf _Ôn¸n¡p¶ ]mew KXmKX¯n\v Xpd¶v sImSp¯Xv. Ht¶ap¡m tImSn cq] sNehn«v \nÀan¨ s]m¶m\n ]me¯nsâ tSmÄ ]ncnhv P\Iob kac§fneqsS Ahkm\n¸n¨Xns\ XpSÀ¶v tNäph tSmÄ ]ncnhv \nÀ¯em¡Wsa¶mhiys¸«v ]n.Un.]n A\nÝnXIme \ncmlmc kacw \S¯nbncp¶p.
KpcphmbqÀ Fw.FÂ.F sI hn A_vZpÄJmZÀ CSs¸«v tSmÄ ]ncnhv \nÀ¯em¡m\pÅ \S]SnIÄ ssIsImÅmsa¶ Dd¸n³ta kacw Ahkm\n¸ns¨¦nepw CXphsc Hcp \S]Snbpw DWvSmbn«nÃ. Zn\w {]Xn sNdpXpw hepXpamb Bbnc¡W¡n\v hml\§fmWv CXphgn IS¶p t]mhp¶Xv.
A\ymbambn XpScp¶ tSmÄ ]ncnhv \nÀ¯em¡Wsa¶mhiys¸«v hnhn[ kwLS\IÄ _lpP\ kac§Ä \S¯nsb¦nepw A[nIrXÀ bmsXmcp \S]Snbpw CXphsc FSp¯n«nÃ.
tNäph tSmÄ ]ncnhns\Xnsc sNdnb cmjv{Sob ]mÀ«nIfpw hnhn[ kwLS\Ifpw cwKs¯¯nsb¦nepw {]apJ ]mÀ«nIsfm¶pw CXn CSs]«n«nsöpw Bt£]apWvSv.
A©p hÀjw FÂ.Un.F^v `cW¯nencn¡pt¼mÄ tSmÄ ]ncnhns\Xnsc kac§sfm¶pw \S¯mXncp¶ Un.ssh.F^v.sF bphP\ amÀ¨pambn cwKs¯¯nbXv taJebn NÀ¨bmbn«pWvSv. tIm¬{Kkv, apkvenw eoKv t]mepÅ ]mÀ«nIfpw tNäph tSmÄ ]ncnhv \nÀ¯em¡Wsa¶mhiys¸«v CXphsc kac cwKs¯¯nbn«nÃ. kn.]n.Fw, kn.]n.sF, tIm¬{Kkv, apkvenw eoKv AS¡apÅ ]mÀ«n t\XrXz§fn NneÀ¡v tSmÄ ]ncnhv IcmsdSp¯hcpambpÅ AhnlnX _ÔamWv kac cwK¯p \n¶pw Chsc AIäp¶sX¶ Btcm]Ww iàambn«pWvSv.
ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സംഭവം: ഡോക്ടര്‍ക്കും ആസ്‌പത്രി അധികൃതര്‍ക്കുമെതിരെ കേസ്
ലീലയുടെ മരുമകള്‍ സജിത പാവറട്ടി സാന്‍ജോസ് ആസ്പത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. ബീന സുഗതന്റെ ചികിത്സയിലായിരുന്നു. 2010 മെയ് 6ന് ഡോക്ടറെ കാണിച്ച് ചികിത്സ തുടരവെ രണ്ടാം മാസത്തില്‍ ബ്ലീഡിങ് കണ്ടതിനെ തുടര്‍ന്ന് 4 ദിവസം ആസ്പത്രിയില്‍ കിടത്തി ചികിത്സിച്ചു. തുടര്‍ന്ന് മാസത്തിലുള്ള പരിശോധന ബീന സുഗതനെ കണ്ട് നടത്തി. ഏഴാം മാസത്തില്‍ ഛര്‍ദ്ദി കണ്ടതിനെ തുടര്‍ന്ന് 2010 നവംബര്‍ 17ന് വൈകീട്ട് 7ന് ആസ്പത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ ഈ സമയം ഡോ. ബീന സുഗതന്‍ ആസ്പത്രിയിലുണ്ടായിരുന്നില്ല. സമീപത്തെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു. ആസ്പത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ ഡോ. ബീന സുഗതനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രഷര്‍കൂടിയതുകൊണ്ടാവാം ഛര്‍ദ്ദി ഉണ്ടായതെന്നാണ് പറഞ്ഞത്. ഇതിനുശേഷം രോഗിയുടെ പൂര്‍വ്വസ്ഥിതികളറിയാതെ തിടുക്കത്തില്‍ മരുന്നുകള്‍ നല്കുകയും കുത്തിവെപ്പ് എടുക്കുകയും ചെയ്തു. എന്നാല്‍ രോഗിയുടെ നില കൂടുതല്‍ വഷളാവുകയാണുണ്ടായത്. രോഗിയുടെ നില ഗുരുതരമായിട്ടുപോലും ഡോ. ബീന സുഗതന്‍ ആസ്പത്രിയിലേക്ക് വരികയോ ഡ്യൂട്ടി ഡോക്ടര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കുകയോ ഉണ്ടായില്ല. രോഗിയുടെ നില ഗുരുതരമായി തുടരുമ്പോള്‍ കണ്ണില്‍നിന്നും ചെവിയില്‍നിന്നും രക്തം വരുന്നുണ്ടായിരുന്നു. അതീവ ഗുരുതരമായപ്പോഴാണ് വിദഗ്ദ്ധചികിത്സയ്ക്ക് മറ്റ് ആസ്പത്രിയില്‍ കൊണ്ടുപോകണമെന്ന് ആസ്‌പത്രി അധികൃതര്‍ പറഞ്ഞത്. പിന്നീട് അമല ആസ്പത്രിയിലേക്ക് രോഗിയെ എത്തിച്ചു. അടിയന്തര സിസേറിയന് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തു. ഗര്‍ഭപാത്രം നീക്കം ചെയ്തു. രണ്ട് ദിവസത്തിനകം കുഞ്ഞ് മരണപ്പെട്ടു. അപ്പോഴും രോഗി അബോധാവസ്ഥയില്‍ തുടരുകയായിരുന്നു. രോഗിയുടെ നില ഗുരുതരമായി തുടര്‍ന്നതിനാല്‍ അമല മെഡിക്കല്‍ കോളേജില്‍നിന്നും അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് മാറ്റി. അവിടെവെച്ച് തലച്ചോറിന് ഓപ്പറേഷന്‍ നടത്തി. ഒരു മാസത്തിലധികം ആസ്പത്രിയില്‍ കിടന്നു. ഏറെനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് സജിതയ്ക്ക് ഓര്‍മ്മ തിരിച്ചുകിട്ടിയത്. എന്നാല്‍ ഇതുവരെയും യഥാര്‍ത്ഥ ബുദ്ധിയോ പൂര്‍ണമായ ചലനശേഷിയോ തിരിച്ചുകിട്ടിയിട്ടില്ല. ചികിത്സയ്ക്കായി 12 ലക്ഷത്തോളം രൂപ ചെലവായതായി പരാതിയില്‍ പറയുന്നു.
കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നല്കിയ പരാതിയിലായിരുന്നു പോലീസ് നടപടി. കേസിന്റെ അന്വേഷണച്ചുമതല ഗുരുവായൂര്‍ അസി. പോലീസ് കമ്മീഷണര്‍ ആര്‍.കെ. ജയരാജിനാണ്.കേസ് അന്വേഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ ഗര്‍ഭിണികള്‍ക്ക് നല്കാവുന്ന ഇഞ്ചക്ഷനും മരുന്നും മാത്രമാണ് ആസ്പത്രിയില്‍ നിന്ന് നല്കിയതെന്നും ബി.പി. കൂടി ഫിറ്റ്‌സ് വന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പാവറട്ടി സാന്‍ജോസ് ആസ്‌പത്രി മേട്രണ്‍ സി. അനീറ്റ പറഞ്ഞു.
കയറുംമുമ്പ് ബസ് വിട്ടു; യാത്രക്കാരന്‍ റോഡില്‍ തലയടിച്ചുവീണു
ജനതാദള്‍ (എസ്.) സംസ്ഥാന വൈസ് പ്രസിഡന്റും മന്ദലാംകുന്ന് സ്വദേശിയുമായ കുന്നത്ത് മൊയ്തു(60)വിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ചാവക്കാട് കോടതിപ്പടിക്കു മുമ്പില്‍ വെച്ചായിരുന്നു അപകടം.
മൊയ്തുവിനെ മുതുവട്ടൂരിലെ രാജ ആസ്പത്രിയിലും പിന്നീട് തൃശ്ശൂരിലെ എലൈറ്റ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
ചാവക്കാട്ടുനിന്ന് ഗുരുവായൂരിലേക്കുള്ള ബസ്സിലാണ് മൊയ്തു കയറാനൊരുങ്ങിയത്.
അതു ശ്രദ്ധിക്കാതെ, മുന്‍വശത്തെ ഡോറില്‍ നിന്ന ക്ലീനര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. ക്ലീനര്‍ ബെല്‍ അടിച്ചതിനെത്തുടര്‍ന്ന് ബസ് സ്റ്റോപ്പില്‍നിന്നു വിട്ടു.
ഇതിനിടയിലാണ് മൊയ്തു റോഡിലേയ്ക്ക് തെറിച്ചുവീണത്. ചാവക്കാട് പോലീസ് ബസ് കസ്റ്റഡിയിലെടുത്തു.
Sunday, September 25, 2011
കടല്‍ഭിത്തിയില്ല; കടപ്പുറം തീരം കടലാക്രമണ ഭീഷണിയില്‍
പാലയൂരില്‍ രണ്ട് വീടുകളില്‍ മോഷണം: 5 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും 5000 രൂപയും മോഷണം പോയി
ഹജ്ജ് പഠനക്ലാസ്
ഷൂട്ടിങ് ചാമ്പ്യന്‍ ത്വയ്യിബിനെ ആദരിച്ചു
നെല്ലിത്തൈ വിതരണം തുടങ്ങി
രാത്രിയില്‍ ഡോക്ടറില്ല; രോഗികള്‍ ആസ്‌പത്രി വിട്ടു
അയല്‍വാസികള്‍ തമ്മില്‍ സംഘട്ടനം; രണ്ടുപേര്‍ക്ക് പരിക്ക്
അയല്‍വാസിയുടെ സ്ഥലം കയ്യേറിയില്ലെന്ന്
മണലൂരില്‍ കുടിവെള്ളക്ഷാമം രൂക്ഷം; വാട്ടര്‍ടാങ്ക് നോക്കുകുത്തി
കുറച്ച് ഭാഗം പൈപ്പ് സ്ഥാപിക്കുന്ന പ്രവര്‍ത്തനം നിലച്ചു. കൊണ്ടുവന്ന പൈപ്പുകള്‍ റോഡരികില്‍ ഇട്ടിരിക്കുകയാണ്. തീരദേശവാസികളാണെങ്കില്‍ കുടിവെള്ളത്തിന് നെട്ടോട്ടമാണ്. കരിക്കൊടി, പാലാഴി, മാമ്പുള്ളി, കണ്ടശ്ശാംകടവ്, എടത്തറ, പുലത്തറ കടവ്, കമ്പനിപ്പടി, മണലൂര്‍ കോള്‍പടവ് പരിസരം മേഖലയിലുള്ളവരാണ് കുടിവെള്ളത്തിന് ഏറെ ബുദ്ധമുട്ടുന്നത്. കുടിവെള്ളക്ഷാമം കാരണം എട്ടുവര്‍ഷമായി വാട്ടര്‍ അതോറിറ്റി ഹൗസ് കണക്ഷന്‍ നല്‍കുന്നില്ല.
കോള്‍കൃഷി വികസനത്തിന് സമഗ്ര പാക്കേജ് - കൃഷിമന്ത്രി
അരിമ്പൂരില്‍ ജില്ലയിലെ കോള്‍ കര്‍ഷകര്‍ക്കുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി. കോള്‍ പടവുകളില്‍ നിന്നും ജനകീയ പങ്കാളിത്തത്തോടെ ശേഖരിച്ച മണ്ണ് സാമ്പിളുകളുടെ രാസഭൗതിക സ്വഭാവം, ആവശ്യ മൂലകങ്ങള്‍, സൂക്ഷ്മ മൂലകങ്ങള്‍ എന്നിവ അപഗ്രഥിച്ച് മണ്ണിന്‍െറ ഫലഭൂയിഷ്ഠി നിര്‍ണയിച്ച് പരി ഹാരമാര്‍ഗങ്ങളും ശിപാര്‍ശകളും രേഖപ്പെടുത്തിയ കാര്‍ഡുകളാണ് കര്‍ഷകര്‍ക്ക് നല്‍കിയത്.
പി.എ.മാധവന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ തേറമ്പില്‍ രാമകൃഷ്ണന്‍, എം.പി. വിന്‍സന്‍റ്, ഗീത ഗോപി ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ദാസന്‍, അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.ആന്‍റണി, അനില്‍ അക്കര, ടി.ബി.ഷാജി, കെ.കെ.കൊച്ചുമുഹമ്മദ്, എന്‍.കെ.സുബ്രഹ്മണ്യന്‍, ദിവാകരന്‍ കാണത്ത്, പി.കെ.രാജന്‍, ടി.വി.ഹരിദാസ്, അസ്ഗര്‍ അലി തങ്ങള്‍, എ.എല്‍.ആന്‍റണി, ടി.എ.ഫ്രാന്‍സിസ്, ഷൈജന്‍ നമ്പനത്ത് ഡോ. പി.എന്‍.പ്രേമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പോലീസ് ജീപ്പില്‍ നിന്ന് വയര്‍ലെസ് സെറ്റ് മോഷ്ടിച്ചയാള്‍ അറസ്റ്റില്‍
പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്. സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യംചെയ്തപ്പോള്‍ മോഷണകഥകള്‍ മണിമണിയായി പറഞ്ഞു. കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക്‌സഞ്ചി തുറന്നുനോക്കിയപ്പോള്‍ അതില്‍ കുന്നംകുളം സി.ഐ.യുടെ വയര്‍ലെസ് സെറ്റ് കണ്ടെത്തി. പ്ലാസ്റ്റിക് സഞ്ചിയില്‍നിന്ന് മൊബൈലും 1500 രൂപയും കണ്ടെടുത്തു.
വ്യാഴാഴ്ച രാത്രിയായിരുന്നു കുന്നംകുളത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു തോമസ്സിന്റെ വയര്‍ലെസ് സെറ്റ് മോഷ്ടിച്ചത്. തൊട്ടടുത്ത രണ്ടുദിവസംമുമ്പ് ചാര്‍ജെടുത്തതായിരുന്നു സി.ഐ. ഓഫീസ് മുറ്റത്തു തന്നെയായിരുന്നു ജീപ്പ് നിര്‍ത്തിയിട്ടിരുന്നത്. പോലീസ് ജീപ്പിനുള്ളില്‍ കള്ളന്‍ കയറിയ സംഭവം നാണക്കേടായതിനാല്‍ പോലീസ് രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു.
വിജയന്റെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ മോഷണക്കേസുകളുണ്ട്. കഴിഞ്ഞദിവസം കുന്നംകുളം ഗവ. ആസ്പത്രിയില്‍ അച്ഛന്റെ ചികിത്സയ്ക്കായി എത്തിയ പന്നിത്തടം ചിറമനേങ്ങാട് ഞാലില്‍ കുറത്തൂര്‍ രഘുവിന്റെ പണമടങ്ങിയ ബാഗും മൊബൈല്‍ ഫോണും വിജയനാണ് മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇടുക്കിയിലെ രാജക്കാട്, ശാന്തന്‍പാറ, വയനാട് അമ്പലവയല്‍, തൃത്താല എന്നീ പോലീസ് സ്റ്റേഷനുകളില്‍ വിജയനെതിരെ മോഷണക്കേസുകളുണ്ട്. 2008ല്‍ കുന്നംകുളം പോലീസ് വിജയനെ സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടിയിരുന്നു. ഇടുക്കി സ്വദേശിയാണെങ്കിലും പട്ടാമ്പിക്കടുത്ത ആമയൂരിലാണിപ്പോള്‍ താമസം. ശനിയാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കി.
ബസ്‌റൂട്ടുകള്‍ അനവധി, ബസ്സുകള്‍ ഓടുന്നില്ല; യാത്രക്കാര്‍ ദുരിതത്തില്‍
തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു
അങ്കണവാടി കെട്ടിടത്തിന്റെ പണി നിലച്ചു
Saturday, September 24, 2011
ചിറ്റാട്ടുകര റോഡരികില്‍ കക്കൂസ് മാലിന്യം തള്ളി
പാവറട്ടി: റോഡരികില്‍ കക്കൂസ് മാലിന്യം തള്ളി.
ചിറ്റാട്ടുകര പോള്‍ മാസ്റ്റര്‍ പടിക്ക് സമീപം ബ്രഹ്മകുളം റോഡിലാണ് കക്കൂസ് മാലിന്യം തള്ളിയത്.
മഴ പെയ്തപ്പോള്‍ ഇത് റോഡിലേക്ക് പരന്നൊഴുകി. ഇത് മൂലം യാത്രക്കാരും സമീപവാസികളും ദുരിതത്തിലായി.
രാത്രി ലോറിയിലാണ് മാലിന്യം തള്ളിയതെന്നാണ് പറയുന്നത്. ദുര്‍ഗന്ധവും ഈച്ച ശല്യവുമുണ്ട്. പഞ്ചായത്തധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
ചാവക്കാട്ട് ബൈക്കപകടങ്ങള്‍: ആറു പേര്‍ക്ക് പരിക്ക്
ചാവക്കാട്: ദേശീയപാത 17 മൂന്നയിനിയില്‍ രണ്ട് വ്യത്യസ്ത ബൈക്ക് അപകടങ്ങളിലായി ആറുപേര്‍ക്ക് പരിക്ക്.
വ്യാഴാഴ്ച ഉച്ചക്ക് 1.10ന് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു.
നജീബ് (36), മുഹ്‌സിന്‍ (20), നഫ്‌ല (14) എന്നിവരെ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 7.10ന് വഴിയാത്രക്കാരന്റെ മേല്‍ ബൈക്കിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രികരായ ഒറ്റയിനി തട്ടാത്തയില്‍ റാഫി (28), ഒറ്റയിനി പുത്തന്‍ വീട്ടില്‍ അന്‍വര്‍ സാദത്ത് (28) എന്നിവരെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ അമല ആശുപത്രിയിലും വഴിയാത്രക്കാരനായ റഹീമിനെ (35) മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ പ്രവേശിപ്പിച്ചു.
ആര്‍.സി.യു.പി സ്‌കൂള്‍ ജില്ലയിലെ ആദ്യ ചോക്ക് രഹിത വിദ്യാലയം
വാടാനപ്പള്ളി: ആര്‍.സി.യു.പി സ്‌കൂള്‍ ജില്ലയിലെ ആദ്യത്തെ ചോക്ക് രഹിത വിദ്യാലയമാകുന്നു. പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകും. കുട്ടികളെ വൈറ്റ് ബോര്‍ഡില്‍ മാര്‍ക്കര്‍ പെന്‍ ഉപയോഗിച്ച് അധ്യാപകര്‍ പഠിപ്പിക്കുമെന്ന് പ്രധാനഅധ്യാപകന്‍ ഒ.ജെ.ഷാജന്‍, പി.ടി.എ പ്രസിഡന്റ് കെ.പി. രാമകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10.30ന് സ്‌കൂളില്‍ ചേരുന്ന യോഗത്തില്‍ പി.എ. മാധവന്‍ എം.എല്‍.എ ആര്‍.സി.യു.പി സ്‌കൂളിനെ ചോക്ക്‌രഹിത വിദ്യാലയമായി പ്രഖ്യാപിക്കും.
വിദ്യാര്‍ഥികളെ ദത്തെടുത്തു
മണലൂരില്‍ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് പോര്
സമരത്തിന് നേതൃത്വം നല്‍കാന്‍ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് എം.പി.പോളിയും സംസ്ഥാന ജനല്‍ സെക്രട്ടറി എ.എല്‍.സെബാസ്റ്റ്യനും രംഗത്തെത്തി. ഇത് യു.ഡി.എഫിലെ പ്രധാന കക്ഷികള്‍ തമ്മിലുള്ള വിള്ളലിന്‍െറ ആഴം വര്‍ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന്‍െറ അറിവോടെ തന്നെയാണ് കേരള കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ രംഗത്തു വന്നത്. കണ്ടാണശേരി ശങ്കരന്‍കുളങ്ങര റോഡില്‍ ശയനപ്രദക്ഷിണം നടത്തിയായിരുന്നു കേരള കോണ്‍ഗ്രസിന്‍െറ സമരം. ശയനപ്രദക്ഷിണം എം.പി.പോളിയും പ്രതിഷേധ യോഗം എ.എല്‍.സെബാസ്റ്റ്യനും ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മണ്ഡലം പ്രസിഡന്‍റ് എന്‍.എ.മുജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി.വി.കുര്യാക്കോസ്, സി.ടി.പോള്‍, ഡോ.രാമചന്ദ്രന്‍, ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് തോമസ് ചിറമ്മല്‍, എ.എല്‍.ആന്‍റണി എന്നിവര്‍ സംസാരിച്ചു. നിയമസഭാതെരഞ്ഞെടുപ്പിനുശേഷം മണലൂര്‍ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തുറന്നപോരിലാണ്.
അനധികൃത കെട്ടിടം പൂട്ടി സീല്‍വെച്ചു
അനധികൃത കെട്ടിടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നഗരസഭ അംഗം കെ.വി. സത്താറിന്‍െറ നേതൃത്വത്തില്‍ പലതവണ നഗരസഭാ യോഗത്തില്‍ പ്രതിപക്ഷം ബഹളത്തിന് ഇടയാക്കിയിരുന്നു. ഇതും നടപടിക്ക് വേഗം കൂട്ടാന്‍ കാരണമായി.
ഹജ്ജ് പഠനക്ലാസും യാത്രയയപ്പ് സംഗമവും നാളെ
Thursday, September 22, 2011
ചാവക്കാട് കൂന്തള്‍ കൊയ്ത്തു - മീന്‍ പിടുത്തക്കാര്‍ക്ക് ചാകര..
കേരളം സാമ്രാജ്യത്വ ശക്തികളുടെ താവളം - പോപ്പുലര്‍ ഫ്രണ്ട്
kzmX{´yw P³amhImiw, ]ucmhImi {]NmcWw F¶ ap{ZmhmIyapbÀ¯n t]m]peÀ {^WvSv kwØm\ hym]Iambn \S¯p¶ hml\ PmYbpsS aq¶mw Zn\ kam]\w kt½f\¯n apJy {]`mjWw \S¯pIbmbncp¶p At±lw.
cmPy¯nsâ kzmX{´y¯n\p thWvSn Poh\pw PohnXhpw kaÀ¸n¨ [octZim`nam\nIfpsS a®n \n¶p km{amPyXz Nmc³amÀ DbÀ¶p hcp¶Xv tJZIcamWv.
]ucmhImi§Ä¡v hnet¡Às¸Sp¯p¶ kÀ¡mÀ \S]Sns¡Xnsc kmwkv¡cnI \mbI³amÀ ]£]mX]camb au\w shSnbWsa¶pw At±lw ]dªp. sImSp§ÃqÀ Unhnj³ sk{I«dn d^oJv A[y£X hln¨p.
jn_p,_joÀ,j^o kwkmcn¨p. he¸mSv \n¶pw Bcw`n¨ PmY Xr{]bmÀ, \m«nI, Xfn¡pfw, s]cnt§m«pIc, Ingp¸nÅn¡c, apän¨qÀ, Xr¯ÃqÀ F¶nhnS§fnse kzoIcW§Ä¡v tijw hmS\¸Ånbn kam]n¨p.
C¶v cmhnse sXmgnbqÀ \n¶pw Bcw`n¡p¶ PmY sshIo«v AWvSt¯mSv kam]n¡pw.
Wednesday, September 21, 2011
കണ്ടശ്ശാംകടവില്‍ കുടിവെള്ളക്ഷാമം രൂക്ഷം
കായലില്‍ വിഷം കലര്‍ത്തി: മത്സ്യങ്ങള്‍ ചത്തുപൊങ്ങി
കഴിഞ്ഞ വര്‍ഷം ഫ്യുറിഡാന്‍ വിതറിയ പൊതി പാലത്തിനടിയില്‍ നിന്ന് കണ്ടെടുത്തതായി നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് മണലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.എന്‍. സുര്‍ജിത്തും അന്തിക്കാട് പൊലീസും സംഭവസ്ഥലത്തെത്തി പരിശോധിച്ചു. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് പ്രസിഡന്‍റ് സുര്‍ജിത്ത് ആവശ്യപ്പെട്ടു. പരാതി പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. അതേ സമയം മണലൂര്‍ കായലില്‍ പിടിച്ച് വില്‍ക്കുന്ന മത്സ്യം വാങ്ങാനും ആളുകള്‍ തയാറാകുന്നില്ല.
പാമ്പ് കടിച്ചത് തിരിച്ചറിയാന്‍ വൈകി; ആന്‍േറാ നൊമ്പരമായി
കുളത്തില്‍ വീണ തേങ്ങ എടുക്കുന്നതിനിടെയാണ് ആന്‍േറായുടെ കാലില്‍ പാമ്പ് കടിച്ചത്. നോക്കിയപ്പോള്‍ മുള്ളാണ് കണ്ടത്. പച്ചിലകള്‍ക്കിടയില്‍ ഒളിഞ്ഞിരുന്ന് കടിച്ച ശംഖ്വരയന്‍ പാമ്പിനെ കുട്ടി കണ്ടില്ല.
അതിനാല്‍ അടിയന്തര നടപടി എടുക്കാനും ശ്രമിച്ചില്ല. ശംഖ്വരയന്‍ പാമ്പ് കടിച്ചാല്‍ സാവധാനത്തിലാണ് വിഷമേല്‍ക്കുക.
രക്തം വാര്‍ന്നൊലിച്ചതോടെ മുള്ളാണെന്ന് കരുതി ആദ്യം അടുത്തുള്ള ആശുപത്രിയിലാണ് കൊണ്ടുപോയത്. ഏഴര മണിക്കൂറിന് ശേഷം ശക്തിയായ വയറുവേദനയും കടച്ചിലും വന്നപ്പോള്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് കടിച്ചത് പാമ്പാണെന്ന് മനസ്സിലായത്. അപ്പോഴേക്കും വിഷം വൃക്കയെ ബാധിച്ചിരുന്നു.
മരണ വിവരമറിഞ്ഞ് പ്രദേശവാസികളും സ്കൂളിലെ സഹപാഠികളും അധ്യാപകരും ഞെട്ടി. തലേ ദിവസം ക്ളാസില്‍ കളിച്ചും ചിരിച്ചും നടന്ന കുട്ടിയുടെ വേര്‍പാട് എല്ലാവരേയും വേദനിപ്പിച്ചു.
മരണ മറിഞ്ഞ് അധ്യാപകരും സഹപാഠികളും കരിക്കൊടിയിലെ വീട്ടിലെത്തി. പി.എ. മാധവന്‍ എം.എല്‍.എ അടക്കം ജനപ്രതിനിധികളും നേതാക്കളും എത്തി. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം കണ്ടശ്ശാംകടവ് പള്ളി സെമിത്തേരിയില്‍ നടന്നു.
ബാലനെ തെരുവുനായ കടിച്ചു
കൃഷിയിലൂടെ ഇവര്‍ നേടിയത് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം
കൃഷി, കന്നുകുട്ടി പരിപാലനം, കച്ചവടം, മികച്ച വായ്പാപദ്ധതികളുമായി മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടപ്പാക്കിയത്. സ്ത്രീകളുടെ നേതൃത്വത്തില്‍ വാഴ, കപ്പ, കൂര്‍ക്ക കൃഷിയും ചാവക്കാടിന്റെ ഉപ്പുരസമുള്ള മണ്ണില്‍ നെല്‍കൃഷിയില്‍ നൂറുമേനിയും കൂട്ടായ്മയുടെ കരുത്തില്‍ ഇവര്‍ തീര്‍ത്തു.
ദുര്‍ബലമായ 55 യൂണിറ്റുകളില്‍നിന്നും ഇപ്പോള്‍ 213 മെച്ചപ്പെട്ട യൂണിറ്റുകളായി വളര്‍ന്നു. നല്ല വിളവ് നേടിയാല്‍ മാത്രം പോരെന്നും മികച്ച വില ലഭിക്കേണ്ടതുണ്ടെന്നുമുള്ള തിരിച്ചറിവിലാണ് നഗരസഭയുടെ സഹകരണത്തോടെ മാസച്ചന്തകള്‍ നടത്തുന്നത്. എല്ലാ മാസവും അഞ്ച് മുതല്‍ 10 വരെ നടത്തുന്ന മാസച്ചന്തയില്‍ വില്‍ക്കാന്‍ കഴിയുംവിധം കൃഷിയെ ചിട്ടപ്പെടുത്താനും ഇവര്‍ക്കായി. നഗരസഭയിലെ 200ലധികം പേരെ 'ആടും കൂടും' പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ആടുകളും അവയ്ക്കുള്ള കൂടും നല്‍കി വനിതകള്‍ക്ക് സ്ഥിരവരുമാനം ഉറപ്പ് വരുത്താനും ഇവര്‍ക്കായി. വിവിധ ബാങ്കുകളുടെ സഹായത്തോടെ 100 ശതമാനം ലിങ്കേജ് വായ്പയും തരപ്പെടുത്തി.
നഗരസഭാ വിലയിരുത്തല്‍ സമിതി കൃത്യമായി കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ചെയര്‍മാന്‍ എ.കെ.സതീരത്‌നം, വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ് എന്നിവരും വകുപ്പ്തലവന്മാരും അടങ്ങുന്നതാണ് സമിതി. സര്‍ക്കാരിന്റെ അവാര്‍ഡ് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മികവാര്‍ന്നതാക്കാനാകുമെന്ന് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ പ്രീജ ദേവദാസ് പറഞ്ഞു. 2.75 ലക്ഷം രൂപയും ഷീല്‍ഡും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. മെമ്പര്‍ സെക്രട്ടറിയായി എ. സിന്ധുവും അക്കൗണ്ടന്റായി ലിജി മനോജുമാണ് കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്.
ചാവക്കാട് നഗരം പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ നടപടി തുടങ്ങി
പ്ലാസ്റ്റിക് കാരിബാഗ് വിരുദ്ധ പ്രതിജ്ഞ, പ്രകൃതി സംരക്ഷണ മനുഷ്യച്ചങ്ങല, ഘോഷയാത്രകള്‍, ബോധവത്കരണ ക്ലാസുകള്‍ തുടങ്ങി ഒട്ടനവധി പരിപാടികള്‍ക്ക് രൂപം നല്‍കി. കൈവശമുള്ള കാരിബാഗുകള്‍ ഒഴിവാക്കുന്നതിന് വ്യാപാരികള്‍ക്ക് രണ്ടു മാസത്തെ കാലാവധി നല്‍കിയിരുന്നു. ഇത് പൂര്‍ത്തിയാകുന്നതോടെ ഒക്ടോബര്‍ രണ്ടിന് പ്ലാസ്റ്റിക് കാരിബാഗ് നിരോധനം നിലവില്‍വരും. നവംബര്‍ ഒന്നിന് നഗരസഭയെ പൂര്‍ണ്ണ പ്ലാസ്റ്റിക് കാരിബാഗ് നിരോധിതനഗരമായി പ്രഖ്യാപിക്കും. യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.കെ. സതീരത്‌നം അധ്യക്ഷയായി. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. മനോജ് ക്ലാസെടുത്തു. വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.കെ. സുധീരന്‍, പി.വി. സുരേഷ്‌കുമാര്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ്, എം.ആര്‍. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. എ.കെ. സതീരത്‌നം ചെയര്‍മാനായും മാലിക്കുളം അബ്ബാസ് കണ്‍വീനറായും 501 അംഗ കമ്മിറ്റി രൂപവത്കരിച്ചു
കുടിവെള്ളക്കിണര്‍ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചു
2000-2005 കാലഘട്ടത്തിലാണ് നിര്‍മാണപ്രവര്‍ത്തനം നടന്നത്. പൈങ്കണ്ണിയൂര്‍, കൈതമുക്ക് മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനാണ് പദ്ധതിയിട്ടിരുന്നത്. അഞ്ചുലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റിവെച്ചിരുന്നത്. ഏകദേശം മൂന്നുലക്ഷത്തോളം രൂപ കിണര്‍ നിര്‍മാണത്തിനായി ചെലവഴിച്ചു.
10 കോലോളം അടിയില്‍ കിണര്‍ താഴ്ത്തി, ചെളി കണ്ടെന്നു പറഞ്ഞ് പണി നിര്‍ത്തിവെയ്ക്കുകയായിരുന്നു. തുടര്‍ന്നു വന്ന ഭരണസമിതികള്‍ കിണറിന്റെ പണി പൂര്‍ത്തിയാക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ വേനലില്‍ ടാങ്കറില്‍ കുടിവെള്ളം വിതരണം ചെയ്തതിനെത്തുടര്‍ന്ന് ഭരണസമിതിക്കെതിരെ വിവാദമുണ്ടായതാണ്. കുടിവെള്ളം പലപ്പോഴും പാവറട്ടി പഞ്ചായത്ത് നിവാസികള്‍ക്ക് കിട്ടാക്കനിയായി മാറുമ്പോഴാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് ആരംഭിച്ച കുടിവെള്ളപദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചത്.
Tuesday, September 20, 2011
ഭൂമിക്കു രേഖകളില്ല : സര്‍ക്കാര്‍ കനിവുതേടി വൃദ്ധ ദമ്പതികള്‍.
]mhd«n:kz´ambn `qanbpWvSmbn«pw aXnbmb tcJIfnÃmsX tNmÀs¶men¡p¶ IpSnen PohnXw XÅn\o¡pIbmWv thembp[\pw `mcy ImÀ¯ymbn\nbpw. \m«pImcpsS klmbt¯msSbmWv Cu hr²Z¼XnIÄ PohnXw XÅn\o¡p¶Xv.
kz´w `qan¡v ]«bw e`n¡m³ \nch[nXhW A[nImcnIsf kao]ns¨¦nepw bmsXmcp \S]SnbpapWvSmbnÃ. 40hÀj¯ntesdbmbn ChÀ ChnsSbmWv Xmakw.CXn\nsS hoSp XIÀ¶p hoWp. ]«bw¯n\v ]WaS¨ ckoXv XIÀ¶ hoSn\SnbnÂs¸«p \ãambn.
Xm¡menI sjUnemWv Ct¸mÄ ChÀ Xmakn¡p¶Xv. ]«b¯n\mbn ]eXhW IeIvSsd kao]ns¨¦nepw ]cmXn ssI¸änbXnsâ ckoXpw ]«b]IÀ¸v In«m\pÅ km£y]{Xhpw am{XamWv e`n¨Xv. ap³ a{´n sI ]n cmtP{µ\pw ]cmXn \ÂInbncp¶p. HSphn ]cmXn ISemkpw In«nb tcJIfpw tNÀ¯v aWeqÀ Fw.FÂ.F ]n F am[h\v ]cmXn \ÂInbncn¡pIbmWv.]cmXnbpambn kÀ¡mÀ Hm^nknse¯p¶ ChtcmSv DtZymKØÀ tamiambmWv s]cpamdp¶sX¶v thembp[³ ]dªp.
]«bw hm§m\pÅ km£y]{Xw am{Xsa ChnsS \n¶p \ÂIm³ Ignbq F¶v ]dªv A[nImcnIÄ ssIsbmgnbpIbmbncp¶p.GXp \nanjhpw XIÀ¶p hogmhp¶ IpSnen Gsd Iãs¸«mWv ChÀ Ignbp¶Xv.thembp[sâ `mcy ImÀ¯ym\n¡v \nhÀ¶v \nÂIm³ t]mepw Ignbm¯ AhØbmWv. ]eZnhk§fnepw ]«nWnbnemWv Cu hr²Z¼XIÄ.
സ്വകാര്യ ബസ്സുകളില്‍ വാതിലുകള്‍ സ്ഥാപിക്കണം- യൂത്ത് കോണ്‍ഗ്രസ്
t\cs¯ _ÊpIÄ¡v Ccp hi§fnepw tUmdpIÄ DWvSmbncp¶nÃ. F¶m _ÊpIfn ap³ `mK¯v hmXn LSn¸n¡Wsa¶ \nÀtZiapWvSmbtXmsS ap³`mKs¯ hmXn LSn¸n¡m³ _kv DSaIÄ \nÀ_ÔnXcmhpIbmbncp¶p.
F¶mÂ, ap³`mKs¯ hmXn LSn¸ns¨¦nepw ]ecpw ¢o\Àamsc \nban¨nÃ. bm{X¡mcn \n¶pw ]Ww hmt§WvS NpaXetbmsSm¸w bm{X¡msc _Ên \n¶v Cdt¡WvS tPmenbpw IWvSIvSÀamcpsS NpaenembtXmsSbmWv ap³hmXnepIÄ sI«nsh¡Â Bcw`n¨Xv.
kv{XoIfpw Ip«nIfpaS§p¶ bm{X¡mÀ _Ên Ibdp¶Xn\v ap¼v Xs¶ _kv ]pds¸Sp¶Xpw hfhpIÄ AXnthKw hoinsbmSn¡p¶Xpw bm{X¡mÀ ]pdt¯¡v sXdn¡p¶Xn\v ImcWamhpIbmWv.
Ignª Znhkw IS¸pdw ASnXncp¯n hfhn C¯c¯n hoinsbmSn¨ _kn \n¶pw ]pdt¯¡v sXdn¨ hoWv _Ôp¡fmb bphXn¡pw hnZymÀYn\n¡pw ]cnt¡äncp¶p. kzImcy _kpIÄ hmXnepIÄ AS¨n«v bm{XsN¿Wsa¶mhiys¸«v bq¯v tIm¬{Kkv {]hÀ¯IÀ Nmh¡mSv \Kc¯n {]IS\w \S¯n.
hmXnepIÄ LSn¸n¡mtXbpw AS¡mtXbpw k©cn¨ncp¶ _ÊpIÄ XSªp \nÀ¯nb {]IS\¡mÀ Poh\¡mÀ¡v ap¶dnbn¸v \ÂIn.
Nmen ss^k DZvLmS\w sNbvXp. sI hn k¯mÀ A[y£X hln¨p. kn apkvXm¡en, sI Fw jnlm_v t\XrXzw \ÂIn.
കുടുംബശ്രീ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാന്‍ ഛത്തീസ്ഗഢ് സംഘം ചാവക്കാട്ട് എത്തി
ചാവക്കാട് നഗരസഭായോഗം പാന്‍മസാല, ഹാന്‍സ് എന്നിവയുടെ വില്‍പ്പന നിരോധിക്കും
ബസ്സില്‍നിന്ന് തെറിച്ചുവീണ് പരിക്കേറ്റവരുടെ നില ഗുരുതരം
Sunday, September 18, 2011
വട്ടിപ്പലിശ സംഘങ്ങള്‍ തീരദേശ മേഖയില്‍ പിടിമുറുക്കുന്നു.
ഇടപ്പള്ളി - ഗുരുവായൂര്‍ റയില്‍ പ്പാത നിര്‍മ്മാണം ആരംഭിക്കണം.
പുഴയോരം സംരക്ഷിക്കാത്തതില്‍ പ്രതിഷേധം
പഴുവില്‍: ചാഴൂര്‍ പഞ്ചായത്തിലെ ഹെര്‍ബര്‍ട്ട് കാനാല്‍ പുഴമുഖത്തുനിന്ന് പടിഞ്ഞാറ് സംരക്ഷണ ഭിത്തി കെട്ടി പുഴയോരം ഇടിയുന്നത് തടയണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെട്ടു. മഴക്കാലത്ത് പുഴയില്‍ ഒഴുക്കിന് ശക്തി കൂടുമ്പോള്‍ പുഴയോരം ഇടിഞ്ഞ് വീടുകള്‍ക്കും പറമ്പുകള്‍ക്കും അപകട ഭീഷണി ഉയര്‍ത്തുകയാണ്.
പുഴയോരത്തുള്ള മണ്ണുകൊണ്ടുള്ള ബണ്ട് ഇടിഞ്ഞു. വര്‍ഷക്കാലത്ത് ബണ്ട് പൊട്ടിയാല്‍ കരുവന്നൂര്‍ പുഴ ഗതിമാറിയൊഴുകും. നൂറുവീടുകളും ഏക്കറുകണക്കിനു കൃഷിയിടങ്ങളും ഇതോടെ ഇല്ലാതാകും. ഒരു വര്‍ഷം മുമ്പുവരെ രാഷ്ട്രീയ - ഉദ്യോഗസ്ഥ കൂട്ടുകെട്ടുകളുടെ അനുമതിയോടെ വ്യാപകമായി പുഴയില്‍ നിന്നും മാഫിയാ സംഘത്തിന്‍െറ മണലെടുപ്പാണ് പുഴയോരം ഇടിച്ചിലിനിടയാക്കിയത്. പിന്നീട് മണലെടുപ്പുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെയാണ് ഇത് അവസാനിപ്പിച്ചത്. അപ്പോഴേക്കും പുഴയും ഇരുകരകളും ഇല്ലാതായി.
പഞ്ചായത്ത് പ്രസിഡന്‍റ് ഗീതാദേവിന്‍െറ വാര്‍ഡുകൂടിയാണ് പുഴയോരമിടിഞ്ഞ പ്രദേശം. എന്നാല്‍ ഇതു സംബന്ധിച്ച് പ്രസിഡന്‍േറാ അവരുടെ പാര്‍ട്ടിക്കാരോ നടപടിക്ക് മുതിര്‍ന്നിട്ടില്ളെന്ന് പരിസരവാസികള്‍ ആരോപിച്ചു.
ഭിത്തി കെട്ടി പുഴയോരം സംരക്ഷിക്കാന്‍ നിരവധി പ്രോജകടുകളുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ ഒഴിഞ്ഞുമാറുകയാണ്. എം.എല്‍.എ, എം.പി. എന്നിവരുടെ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തിയെങ്കിലും ഈ ഗൗരവമുള്ള പ്രശ്നത്തെ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും നാട്ടുകാരും പുഴയോരവാസികളും ആവശ്യപ്പെട്ടു.
പ്രാഥമികാരോഗ്യകേന്ദ്രം: സ്ഥലം മണ്ണിട്ട് നികത്തി നല്‍കാമെന്ന് ഡി.സി.സി അംഗം
വിദഗ്ധസമിതി അനുയോജ്യമല്ളെന്ന് പറഞ്ഞ സ്ഥലം പിന്നീട് ഗ്രാമസഭയില്‍ ഏറ്റെടുക്കുമെന്ന് പ്രസിഡന്‍റ് ഉറപ്പുനല്‍കിയിരുന്നു. വെള്ളക്കെട്ട് ഉണ്ടെന്നുപറഞ്ഞ സ്ഥലത്താണ് അങ്കണവാടി കെട്ടിടം പൂര്‍ത്തിയാകുന്നത്. ഡി.എം.ഒ അനുവദിച്ചാലും ഈ സ്ഥലത്ത് പി.എച്ച്.സി നിര്‍മിക്കുകയില്ളെന്ന് പറഞ്ഞതോടെയാണ് ആറ് യു.ഡി.എഫ് അംഗങ്ങളും പഞ്ചായത്ത് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയതെന്ന്മനോജ് പറഞ്ഞു. നുണപ്രചാരണം നടത്തുന്ന ഭരണസമിതി രാജിവെക്കണം. വാര്‍ത്താസമ്മേളനത്തില്‍ സുനില്‍ പണിക്കശേരി, സജി എളാണ്ടശേരി, സുധീഷ്കുമാര്‍ പള്ളിക്കടവത്ത്, രഘുനാഥ് കൊണ്ടറപ്പശേരി എന്നിവരും പങ്കെടുത്തു.