കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Friday, August 5, 2011

കളവുപോയ കാറില്ല, ഉടമസ്ഥന് കിട്ടിയത് കാറിലെ വസ്തുക്കള്‍

കാഞ്ഞാണി:കളവുപോയ കാര്‍ കണ്ടുകിട്ടിയില്ല. പോലീസ് ഉടമസ്ഥന് നല്‍കിയത് കാറിലെ വസ്തുക്കള്‍ മാത്രം. അരിമ്പൂര്‍ കാഞ്ഞിരത്തിങ്കല്‍ വര്‍ഗീസിന്റെ ഭാര്യാസഹോദരന്‍ ബിനു മാത്യുവിന്റെ കാറാണ് ജൂലായ് 9ന് അരിമ്പൂരില്‍നിന്ന് മോഷണം പോയത്. കാര്‍മോഷണവുമായി ബന്ധപ്പെട്ട് അന്നുതന്നെ പാലക്കാട് സ്വദേശി നാസറിനെ പാലക്കാട് പോലീസ് പിടികൂടിയിരുന്നു. വാഹനലോണ്‍ നല്‍കുന്ന കോയമ്പത്തൂര്‍ ആസ്ഥാനമായ സംഘമാണ് കാര്‍ കൊണ്ടുപോയതെന്ന വിവരം പോലീസിനു ലഭിച്ചിരുന്നു. ചേര്‍പ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് കാര്‍മോഷണം അന്വേഷിക്കുന്നത്. അന്വേഷണം ഊര്‍ജിതമായി നടക്കാത്തതിന് കാരണം പാലക്കാട് സ്വദേശിയായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും കാര്‍ വായ്പ നല്‍കിയ സംഘവുമായുള്ള ബന്ധമാണെന്ന് ആരോപിച്ച് വര്‍ഗ്ഗീസ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറില്‍നിന്ന് തെളിവെടുത്തിരുന്നു. ഇതിനിടെ മോഷണംപോയ കാര്‍ കിട്ടിയില്ലെങ്കിലും കാറിലുണ്ടായിരുന്ന വര്‍ഗീസിന്റെ പാസ്‌പോര്‍ട്ട്, ലൈസന്‍സ്, കാര്‍രേഖകള്‍, പാചകവാതക സിലിണ്ടര്‍ എന്നിവ പോലീസ് വിട്ടുതന്നതായി വര്‍ഗ്ഗീസ് പറഞ്ഞു.

വൈദ്യുതിക്കമ്പി വില്ലനായി: നന്ദകൃഷ്ണന് സലിം രക്ഷകനായി; സലിമിന് മുഹമ്മദും

വാടാനപ്പള്ളി:ഷോക്കേറ്റ് പിടഞ്ഞ വിദ്യാര്‍ഥിക്ക് യുവാവ് രക്ഷകനായി. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ യുവാവിനും യുവാവിനെ രക്ഷിക്കുന്നതിനിടെ പിതാവിനും ഷോക്കേറ്റു. വാടാനപ്പള്ളി മൊയ്തീന്‍പള്ളിക്കു പടിഞ്ഞാറ് ഭാഗത്താണ് പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്ന് മൂന്നുപേര്‍ക്ക് ഷോക്കേറ്റത്.

വടക്കന്‍ വീട്ടില്‍ ദിലീപിന്റെ മക്കളായ അഞ്ചു വയസ്സുകാരന്‍ നന്ദകൃഷ്ണനും എട്ടുവയസ്സുകാരന്‍ ഹരികൃഷ്ണനും സ്‌കൂളിലേക്ക് പോകുന്ന ഇടറോഡിലാണ് വൈദ്യുതിക്കമ്പി പൊട്ടിവീണുകിടന്നിരുന്നത്. റോഡരികില്‍ കിടന്ന കമ്പി കൈകൊണ്ടെടുത്ത് മാറ്റിയിടാന്‍ ശ്രമിച്ച നന്ദകിഷോര്‍ ഷോക്കേറ്റ് പിടഞ്ഞു. അപകടം മനസ്സിലാക്കിയ ഹരികൃഷ്ണന്‍ ഉറക്കെ നിലവിളിച്ചു. സമീപവാസിയായ വലിയകത്ത് സലിം (34) കരച്ചില്‍ കേട്ട് ഓടിയെത്തി. വടിയെടുത്ത് നന്ദകൃഷ്ണനെ വൈദ്യുതിക്കമ്പിയില്‍ നിന്ന് മോചിപ്പിച്ചു. ഇതിനിടയില്‍ കമ്പി സലിമിന്റെ ശരീരത്തില്‍ തട്ടി. മകന്‍ ഷോക്കേറ്റ് പിടയുന്നത് കണ്ട് സലിമിന്റെ പിതാവ് മുഹമ്മദ് ഓടിയെത്തി വടികൊണ്ടടിച്ച് സലീമിനെ രക്ഷപ്പെടുത്തി. മുഹമ്മദിനും ഇതിനിടയില്‍ ഷോക്കേറ്റു. മുഹമ്മദ് പക്ഷെ തെറിച്ചുവീണു. കല്ലില്‍ തലയിടിച്ച് മുഹമ്മദിന് പരിക്കേറ്റു. നന്ദകൃഷ്ണനെ തൃത്തല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും മുഹമ്മദിനെയും സലീമിനെയും ഏങ്ങണ്ടിയൂര്‍ എം.ഐ. ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. വാടാനപ്പള്ളി കദീജുമ്മ മെമ്മോറിയല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് നന്ദകൃഷ്ണന്‍. വ്യാഴാഴ്ച രാവിലെ
ഒമ്പതരയോടെയാണ് സംഭവം.

വൈദ്യുതിക്കമ്പി വില്ലനായി: നന്ദകൃഷ്ണന് സലിം രക്ഷകനായി; സലിമിന് മുഹമ്മദും

വാടാനപ്പള്ളി:ഷോക്കേറ്റ് പിടഞ്ഞ വിദ്യാര്‍ഥിക്ക് യുവാവ് രക്ഷകനായി. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ യുവാവിനും യുവാവിനെ രക്ഷിക്കുന്നതിനിടെ പിതാവിനും ഷോക്കേറ്റു. വാടാനപ്പള്ളി മൊയ്തീന്‍പള്ളിക്കു പടിഞ്ഞാറ് ഭാഗത്താണ് പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്ന് മൂന്നുപേര്‍ക്ക് ഷോക്കേറ്റത്.

വടക്കന്‍ വീട്ടില്‍ ദിലീപിന്റെ മക്കളായ അഞ്ചു വയസ്സുകാരന്‍ നന്ദകൃഷ്ണനും എട്ടുവയസ്സുകാരന്‍ ഹരികൃഷ്ണനും സ്‌കൂളിലേക്ക് പോകുന്ന ഇടറോഡിലാണ് വൈദ്യുതിക്കമ്പി പൊട്ടിവീണുകിടന്നിരുന്നത്. റോഡരികില്‍ കിടന്ന കമ്പി കൈകൊണ്ടെടുത്ത് മാറ്റിയിടാന്‍ ശ്രമിച്ച നന്ദകിഷോര്‍ ഷോക്കേറ്റ് പിടഞ്ഞു. അപകടം മനസ്സിലാക്കിയ ഹരികൃഷ്ണന്‍ ഉറക്കെ നിലവിളിച്ചു. സമീപവാസിയായ വലിയകത്ത് സലിം (34) കരച്ചില്‍ കേട്ട് ഓടിയെത്തി. വടിയെടുത്ത് നന്ദകൃഷ്ണനെ വൈദ്യുതിക്കമ്പിയില്‍ നിന്ന് മോചിപ്പിച്ചു. ഇതിനിടയില്‍ കമ്പി സലിമിന്റെ ശരീരത്തില്‍ തട്ടി. മകന്‍ ഷോക്കേറ്റ് പിടയുന്നത് കണ്ട് സലിമിന്റെ പിതാവ് മുഹമ്മദ് ഓടിയെത്തി വടികൊണ്ടടിച്ച് സലീമിനെ രക്ഷപ്പെടുത്തി. മുഹമ്മദിനും ഇതിനിടയില്‍ ഷോക്കേറ്റു. മുഹമ്മദ് പക്ഷെ തെറിച്ചുവീണു. കല്ലില്‍ തലയിടിച്ച് മുഹമ്മദിന് പരിക്കേറ്റു. നന്ദകൃഷ്ണനെ തൃത്തല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും മുഹമ്മദിനെയും സലീമിനെയും ഏങ്ങണ്ടിയൂര്‍ എം.ഐ. ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. വാടാനപ്പള്ളി കദീജുമ്മ മെമ്മോറിയല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് നന്ദകൃഷ്ണന്‍. വ്യാഴാഴ്ച രാവിലെ
ഒമ്പതരയോടെയാണ് സംഭവം.