കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, September 28, 2011

പ്ലാസ്റ്റിക് കത്തിച്ചതിന്റെ പുക ശ്വസിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദിയും ശ്വാസം മുട്ടലും

വാടാനപ്പള്ളി:പ്ലാസ്റ്റിക് മാലിന്യവും പഴയ മരുന്നും കത്തിച്ചത് ശ്വസിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദിയും തലവേദനയും ശ്വാസംമുട്ടലും. ചേറ്റുവ ജി.എം.യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. 12 കുട്ടികളെ ചേറ്റുവ എം.ഇ.എസ്. ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒമ്പതുപേരെ പ്രഥമ ശുശ്രൂഷക്കുശേഷം വിട്ടയച്ചു.

ബുധനാഴ്ച രണ്ടുമണിക്കാണ് സ്‌കൂളിനടുത്ത സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പ്ലാസ്റ്റിക്കും പഴയ മരുന്നും ഫര്‍ണീച്ചര്‍ അവശിഷ്ടവുമെല്ലാം കത്തിച്ചത്. കൂടുതല്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടതോടെ കുട്ടികളെ ക്ലാസ് മുറികളില്‍നിന്ന് പുറത്തിറക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊതുപ്രവര്‍ത്തകന്‍ ഇര്‍ഷാദ് കെ. ചേറ്റുവയുടെ നേതൃത്വത്തില്‍ കൂടുതല്‍ അസ്വസ്ഥത കാട്ടിയ വിദ്യാര്‍ത്ഥികളായ മുബഷിറ, നാജിയ, ബബിത, സഫ്‌വാന്‍, ഫര്‍സാനമോള്‍, ആരതിരാജ, സാന്ദ്രബാബു, മിസിരിയ, വിസ്മയ, മുബീന, ഷിജു, റമീഷ എന്നിവരെ ആസ്​പത്രിയിലേക്ക് മാറ്റി. പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുനില്‍, അംഗങ്ങളായ സുമയ്യ സിദ്ധിഖ്, ലസിക, എ.സി. സജീവ്, വിനിത, പൊതുപ്രവര്‍ത്തകരായ എം.എ. ഹാരിസ്ബാബു, യു.കെ. പീതാംബരന്‍ എന്നിവര്‍ ആസ്​പത്രിയിലും സ്‌കൂളിലുമായെത്തി. വിവരമറിഞ്ഞ് നൂറുകണക്കിന് പേരാണ് ആസ്​പത്രിയിലെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

വീട്ടമ്മയെ തെരുവ്‌നായ കടിച്ചു

ചാവക്കാട്: വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന വീട്ടമ്മയെ തെരുവ്‌നായ കടിച്ചു പരിക്കേല്പിച്ചു. കാവതിയാട്ട് ക്ഷേത്രത്തിന് സമീപം പീനോത്ത് ഷംസുദ്ദീന്റെ ഭാര്യ ആബിദ(45)യെയാണ് നായ കടിച്ചത്. വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ മുതല്‍ നായ ഈ മേഖലയില്‍ പരിഭ്രാന്തി പരത്തിയിരുന്നു.

Tuesday, September 27, 2011

വെങ്കിടങ്ങിലും മുല്ലശ്ശേരിയിലും ആര്‍.എസ്.എസ്.-ഡി.വൈ.എഫ്.ഐ. സംഘട്ടനം; നാല് പേര്‍ക്ക് പരിക്ക്

പാവറട്ടി: മുല്ലശ്ശേരിയിലും വെങ്കിടങ്ങിലുമായി ഉണ്ടായ ആര്‍.എസ്.എസ്.-ഡി.വൈ.എഫ്.ഐ. സംഘട്ടനത്തില്‍ നാലുപേരെ പരിക്കുകളോടെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. വെങ്കിടങ്ങ് സെന്ററിലുണ്ടായ സംഘട്ടനത്തില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനും വ്യാസകോളേജിലെ ബിരുദവിദ്യാര്‍ഥിയുമായ കരുവന്തല നമ്പുള്ളി ദാസന്റെ മകന്‍ സന്ദീപിനെ(19) ചാവക്കാട് താലൂക്ക് ആസ്​പത്രിയിലും ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ വെങ്കിടങ്ങ് സ്വദേശി പൊന്നരശ്ശേരി ചന്ദ്രന്റെ മകന്‍ സുജിത്തിനെ മുല്ലശ്ശേരി ബ്ലോക്ക്ആസ്​പത്രിയിലും പ്രവേശിപ്പിച്ചു.

കരുവന്തല ക്ഷേത്രഉത്സവത്തിനിടെയുണ്ടായ അടിപിടിക്കേസിനെ ചൊല്ലി കഴിഞ്ഞദിവസം രാത്രിയുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. മുല്ലശ്ശേരി അയ്യപ്പക്കുടം ക്ഷേത്രത്തിന് സമീപത്തുണ്ടായ സംഘട്ടനത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ അണ്ടൂര്‍ കിഴക്കേതില്‍ മോഹനന്റെ മകന്‍ രഞ്ജിത്തിനെ(16) മുല്ലശ്ശേരി ബ്ലോക്ക്ആസ്​പത്രിയിലും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ ചീരോത്ത് സുകുമാരന്റെ മകന്‍ സുധീഷിനെ(17) ചാവക്കാട് താലൂക്ക് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് സംഘട്ടനങ്ങളിലും പാവറട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


മസ്‌കറ്റില്‍ അബോധാവസ്ഥയില്‍ കഴിയുന്ന ചന്ദ്രനെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി

ചാവക്കാട്: മസ്‌കറ്റില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ഖോര ആസ്​പത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്ന ഏങ്ങണ്ടിയൂര്‍ കിഴക്കൂട്ട് ചന്ദ്രനെ നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉറപ്പ് ലഭിച്ചതായി കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. അറിയിച്ചു.

ഭാര്യ ശ്രീമതിയുടെ പരാതി എം.എല്‍.എ. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നല്‍കി വിശദവിവരങ്ങള്‍ ധരിപ്പിച്ചു. ചന്ദ്രന്റെ ദുരവസ്ഥ കഴിഞ്ഞ മാസം 24ന് 'മാതൃഭൂമി' പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞമാസം അഞ്ചാം തീയതി മുതല്‍, അപകടത്തില്‍പ്പെട്ട ചന്ദ്രന്‍ ആസ്​പത്രിയില്‍ ചികിത്സയിലാണ്. കമ്പനി കാറില്‍ പോകുമ്പോഴാണ് അപകടം പറ്റിയത്. സുഷ്മനാ നാഡിക്ക് വന്ന ക്ഷതത്തെ തുടര്‍ന്നാണ് അബോധാവസ്ഥ. 10 ദിവസം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. നിര്‍ധന കുടുംബത്തിന് ചന്ദ്രനെ നാട്ടിലെത്തിക്കാനുള്ള പ്രാപ്തി ഇല്ല.

കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കഴുകി വിദ്യാര്‍ഥികളുടെ ശുചീകരണയജ്ഞം


ഗുരുവായൂര്‍: കെ.എസ്.ആര്‍.ടി.സി. ഗുരുവായൂര്‍ ഡിപ്പോയിലെ ബസ്സുകള്‍ കഴുകിവൃത്തിയാക്കി വിദ്യാര്‍ഥികളുടെ ശുചീകരണയജ്ഞം.

ഒരുമനയൂര്‍ ഇസ്‌ലാമിക് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്സിന്റെ നേതൃത്വത്തിലുള്ള 50 വിദ്യാര്‍ഥികളാണ് ബസ്സുകള്‍ വൃത്തിയാക്കിയത്. അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ. കുഞ്ഞിരാമന്‍, പി.ടി.എ. പ്രസിഡന്റ് ബാലന്‍ വാറണാട്ട്, നന്ദകുമാര്‍, സി.കെ. മുംതാസ്, ടി.എന്‍. സതീഷ്‌കുമാര്‍, രാഹുല്‍ കെ. എന്നിവര്‍ പ്രസംഗിച്ചു.

മുഖം നോക്കാതെ പോലീസ് നടപടിയെടുക്കണം-സോഷ്യലിസ്റ്റ് ജനത

അന്തിക്കാട്: ഗ്രാമപ്പഞ്ചായത്ത് വനിതാ സെക്രട്ടറിയെയും കുടുംബത്തെയും വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ മുഖം നോക്കാതെ പോലീസ് നടപടിയെടുക്കണമെന്ന് സോഷ്യലിസ്റ്റ് ജനത അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് മോഹനന്‍ അന്തിക്കാട് അധ്യക്ഷനായി. പി.കെ. ബാബു, സി.ബി.ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു.

വധഭീഷണി: സെക്രട്ടറി അവധിയില്‍; അന്തിക്കാട്ടെ പഞ്ചായത്ത്ഭരണം സ്തംഭനത്തില്‍

അന്തിക്കാട്: വധഭീഷണിമൂലം സെക്രട്ടറി അവധിയെടുത്തതിനാല്‍ അന്തിക്കാട് പഞ്ചായത്ത്ഭരണം പ്രതിസന്ധിയില്‍. ഭരണസമിതിയും ജീവനക്കാരും തമ്മിലുള്ള ശീതസമരം രൂക്ഷം. ചൊവ്വാഴ്ച എച്ച്.സി.യും അവധിയെടുത്തതിനാല്‍ ഓഫീസ് പ്രവര്‍ത്തനം പാടെ സ്തംഭിച്ചു.

സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റുമായി ഓഫീസിലെത്തിയവര്‍ ക്ഷുഭിതരായി. പലരും ബഹളം വെച്ച് പിരിഞ്ഞുപോയി. പഞ്ചായത്ത് സെക്രട്ടറി പങ്കജത്തെ ഞായറാഴ്ചയാണ് ഫോണില്‍ വിളിച്ച് പലതവണ ഭീഷണിപ്പെടുത്തിയത്. സെക്രട്ടറിയെയും കുടുംബാംഗങ്ങളെയും വധിക്കുമെന്നായിരുന്നു ഫോണ്‍ സന്ദേശം. ഇതിനെ തുടര്‍ന്നാണ് സെക്രട്ടറി മേലധികാരികളുടെ നിര്‍ദേശപ്രകാരം ഒരു മാസത്തെ അവധിയെടുത്തത്. ഫോണ്‍ നമ്പര്‍ സെക്രട്ടറിക്ക് വ്യക്തമായിട്ടുണ്ട്. നമ്പര്‍ സൈബര്‍ സെല്ലിന് കൈമാറി. ഡി.ജി.പി. ഡോ. ബി. സന്ധ്യയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.

താല്‍ക്കാലിക ഡ്രൈവറും പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.പി.എമ്മിലെ ജ്യോതി രാമന്റെ ഭര്‍ത്താവുമായ രാമചന്ദ്രന്‍േറതാണ് ഫോണ്‍സന്ദേശമെന്നാണ് സൂചന.

ഓഫീസിലെ ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവം ഉള്‍പ്പെടെ നിരവധി പരാതികള്‍ മാസങ്ങളായി പഞ്ചായത്തില്‍ രാമചന്ദ്രനെതിരെയുണ്ട്. ജീവനക്കാര്‍ സെക്രട്ടറി മുഖേന മേലധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. പഞ്ചായത്ത് വാഹനം ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന പരാതിയെത്തുടര്‍ന്ന് സെക്രട്ടറി രാമചന്ദ്രനെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതിനെച്ചൊല്ലി പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. പ്രശ്‌നക്കാരനായ താല്‍ക്കാലിക ജീവനക്കാരന്‍ രാമചന്ദ്രനെ പുറത്താക്കാന്‍ സി.പി.എം. മടിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എല്‍.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തില്‍ രാമചന്ദ്രന്റെ പ്രശ്‌നങ്ങളില്‍നിന്ന് സി.പി.ഐ. വിട്ടുനില്‍ക്കുകയാണ്.

പഞ്ചായത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും അടിയന്തര യോഗം വിളിച്ചുചേര്‍ക്കണമെന്നും പ്രതിപക്ഷാംഗങ്ങളായ ഇ.ഐ. ആന്‍േറാ, മിനി ആന്‍േറാ എന്നിവര്‍ പ്രസിഡന്റിനോടാവശ്യപ്പെട്ടു. സി.പി.എം. നേതാക്കള്‍ പ്രശ്‌നക്കാരനായ രാമചന്ദ്രനെ രക്ഷിക്കാനാണ് നീക്കമെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

പഞ്ചായത്ത് സെക്രട്ടറിക്ക് നേരെ നടന്ന വധഭീഷണിയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി.കെ. ബാലന്‍ മുഖ്യമന്ത്രിക്ക് ഫാക്‌സ് സന്ദേശം അയച്ചു. പഞ്ചായത്ത് ജീവനക്കാര്‍ക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ബാലന്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജ്യോതി രാമന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അന്തിക്കാട്ട് പ്രകടനം നടത്തി. സോഷ്യലിസ്റ്റ് ജനത പ്രവര്‍ത്തകരും സംഭവത്തെ അപലപിച്ചു.

മുന്നറിയിപ്പില്ലാതെ സെക്രട്ടറിയും എച്ച്.സി.യും അവധിയെടുത്തതുമൂലം പഞ്ചായത്ത് ഭരണ നിര്‍വഹണം തടസ്സപ്പെട്ടുവെന്ന് ആരോപിച്ച് ഭരണപക്ഷത്തെ സി.പി.എം. അംഗങ്ങള്‍ ഡി.ഡി.പി.ക്ക് പരാതി നല്‍കി. സെക്രട്ടറി അവധിയെടുത്ത കാര്യം ഭരണസമിതിയെ അറിയിച്ചില്ലെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഐ. ചാക്കോ കുറ്റപ്പെടുത്തി.

Monday, September 26, 2011

ചേറ്റുവ ടോള്‍ പിരിവു തുടരുന്നു - പിരിച്ചെടുത്തത്‌ കോടികള്‍.

Nmh¡mSv: Im \qämWvSmbn XpScp¶ tNäph tSmÄ ]ncnhns\Xnsc P\tcmjw iàambn«pw tSmÄ ]ncnhv \nÀ¯em¡m³ A[nIrXÀ \S]SnsbSp¯n«nÃ. \mep tImSn Hcp e£w cq] sNehn \nÀan¨ ]me¯n\v tSmÄ C\¯n CXphsc 25 tImSnbne[nIw cq] e`n¨p Ignªp.
AtX kabw tSmÄ ]ncnhv sS³UÀ FSp¯hÀ¡v CXnsâ ]¯nc«ntbmfw XpI t\Sm\pw Ignªn«pWvSv. sS³UÀ \ÂInb XpI i_cnae kokWn Xs¶ IcmdpImÀ¡v e`n¡pat{X. tSmÄ C\¯n tImSnIÄ ]ncns¨Sp¯n«pw ]me¯nsâ AäIpä¸Wn \S¯mt\m hgn hnf¡pIÄ I¯n¡mt\m CXphsc A[nIrXÀ X¿mdmbn«nÃ.
1986 A¶s¯ apJya{´n sI IcpWmIc\mWv tZiob]mXþ17 KpcphmbqÀþ\m«nI \ntbmPI aÞe§sf _Ôn¸n¡p¶ ]mew KXmKX¯n\v Xpd¶v sImSp¯Xv. Ht¶ap¡m tImSn cq] sNehn«v \nÀan¨ s]m¶m\n ]me¯nsâ tSmÄ ]ncnhv P\Iob kac§fneqsS Ahkm\n¸n¨Xns\ XpSÀ¶v tNäph tSmÄ ]ncnhv \nÀ¯em¡Wsa¶mhiys¸«v ]n.Un.]n A\nÝnXIme \ncmlmc kacw \S¯nbncp¶p.
KpcphmbqÀ Fw.FÂ.F sI hn A_vZpÄJmZÀ CSs¸«v tSmÄ ]ncnhv \nÀ¯em¡m\pÅ \S]SnIÄ ssIsImÅmsa¶ Dd¸n³ta kacw Ahkm\n¸ns¨¦nepw CXphsc Hcp \S]Snbpw DWvSmbn«nÃ. Zn\w {]Xn sNdpXpw hepXpamb Bbnc¡W¡n\v hml\§fmWv CXphgn IS¶p t]mhp¶Xv.
A\ymbambn XpScp¶ tSmÄ ]ncnhv \nÀ¯em¡Wsa¶mhiys¸«v hnhn[ kwLS\IÄ _lpP\ kac§Ä \S¯nsb¦nepw A[nIrXÀ bmsXmcp \S]Snbpw CXphsc FSp¯n«nÃ.
tNäph tSmÄ ]ncnhns\Xnsc sNdnb cmjv{Sob ]mÀ«nIfpw hnhn[ kwLS\Ifpw cwKs¯¯nsb¦nepw {]apJ ]mÀ«nIsfm¶pw CXn CSs]«n«nsöpw Bt£]apWvSv.
A©p hÀjw FÂ.Un.F^v `cW¯nencn¡pt¼mÄ tSmÄ ]ncnhns\Xnsc kac§sfm¶pw \S¯mXncp¶ Un.ssh.F^v.sF bphP\ amÀ¨pambn cwKs¯¯nbXv taJebn NÀ¨bmbn«pWvSv. tIm¬{Kkv, apkvenw eoKv t]mepÅ ]mÀ«nIfpw tNäph tSmÄ ]ncnhv \nÀ¯em¡Wsa¶mhiys¸«v CXphsc kac cwKs¯¯nbn«nÃ. kn.]n.Fw, kn.]n.sF, tIm¬{Kkv, apkvenw eoKv AS¡apÅ ]mÀ«n t\XrXz§fn NneÀ¡v tSmÄ ]ncnhv IcmsdSp¯hcpambpÅ AhnlnX _ÔamWv kac cwK¯p \n¶pw Chsc AIäp¶sX¶ Btcm]Ww iàambn«pWvSv.

ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സംഭവം: ഡോക്ടര്‍ക്കും ആസ്‌പത്രി അധികൃതര്‍ക്കുമെതിരെ കേസ്

പാവറട്ടി: ചികിത്സാ പിഴവിനെ തുടര്‍ന്ന് ഗര്‍ഭസ്ഥശിശു മരിക്കാനും, ഗര്‍ഭിണിക്ക് ബുദ്ധിമാന്ദ്യം സംഭവിക്കാനും ഇടയാക്കിയ സംഭവത്തില്‍ പാവറട്ടി സാന്‍ജോസ് ആസ്​പത്രിക്കും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. മുല്ലശ്ശേരി പെരുവല്ലൂര്‍ മുളയ്ക്കല്‍ പരേതനായ കുമാരന്റെ ഭാര്യ ലീല ഇതുസംബന്ധിച്ച് വനിതാ കമ്മീഷന് പരാതി നല്കിയിരുന്നു. കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്.

ലീലയുടെ മരുമകള്‍ സജിത പാവറട്ടി സാന്‍ജോസ് ആസ്​പത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. ബീന സുഗതന്റെ ചികിത്സയിലായിരുന്നു. 2010 മെയ് 6ന് ഡോക്ടറെ കാണിച്ച് ചികിത്സ തുടരവെ രണ്ടാം മാസത്തില്‍ ബ്ലീഡിങ് കണ്ടതിനെ തുടര്‍ന്ന് 4 ദിവസം ആസ്​പത്രിയില്‍ കിടത്തി ചികിത്സിച്ചു. തുടര്‍ന്ന് മാസത്തിലുള്ള പരിശോധന ബീന സുഗതനെ കണ്ട് നടത്തി. ഏഴാം മാസത്തില്‍ ഛര്‍ദ്ദി കണ്ടതിനെ തുടര്‍ന്ന് 2010 നവംബര്‍ 17ന് വൈകീട്ട് 7ന് ആസ്​പത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ ഈ സമയം ഡോ. ബീന സുഗതന്‍ ആസ്​പത്രിയിലുണ്ടായിരുന്നില്ല. സമീപത്തെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു. ആസ്​പത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ ഡോ. ബീന സുഗതനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രഷര്‍കൂടിയതുകൊണ്ടാവാം ഛര്‍ദ്ദി ഉണ്ടായതെന്നാണ് പറഞ്ഞത്. ഇതിനുശേഷം രോഗിയുടെ പൂര്‍വ്വസ്ഥിതികളറിയാതെ തിടുക്കത്തില്‍ മരുന്നുകള്‍ നല്കുകയും കുത്തിവെപ്പ് എടുക്കുകയും ചെയ്തു. എന്നാല്‍ രോഗിയുടെ നില കൂടുതല്‍ വഷളാവുകയാണുണ്ടായത്. രോഗിയുടെ നില ഗുരുതരമായിട്ടുപോലും ഡോ. ബീന സുഗതന്‍ ആസ്​പത്രിയിലേക്ക് വരികയോ ഡ്യൂട്ടി ഡോക്ടര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കുകയോ ഉണ്ടായില്ല. രോഗിയുടെ നില ഗുരുതരമായി തുടരുമ്പോള്‍ കണ്ണില്‍നിന്നും ചെവിയില്‍നിന്നും രക്തം വരുന്നുണ്ടായിരുന്നു. അതീവ ഗുരുതരമായപ്പോഴാണ് വിദഗ്ദ്ധചികിത്സയ്ക്ക് മറ്റ് ആസ്​പത്രിയില്‍ കൊണ്ടുപോകണമെന്ന് ആസ്​പത്രി അധികൃതര്‍ പറഞ്ഞത്. പിന്നീട് അമല ആസ്​പത്രിയിലേക്ക് രോഗിയെ എത്തിച്ചു. അടിയന്തര സിസേറിയന് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തു. ഗര്‍ഭപാത്രം നീക്കം ചെയ്തു. രണ്ട് ദിവസത്തിനകം കുഞ്ഞ് മരണപ്പെട്ടു. അപ്പോഴും രോഗി അബോധാവസ്ഥയില്‍ തുടരുകയായിരുന്നു. രോഗിയുടെ നില ഗുരുതരമായി തുടര്‍ന്നതിനാല്‍ അമല മെഡിക്കല്‍ കോളേജില്‍നിന്നും അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് മാറ്റി. അവിടെവെച്ച് തലച്ചോറിന് ഓപ്പറേഷന്‍ നടത്തി. ഒരു മാസത്തിലധികം ആസ്​പത്രിയില്‍ കിടന്നു. ഏറെനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് സജിതയ്ക്ക് ഓര്‍മ്മ തിരിച്ചുകിട്ടിയത്. എന്നാല്‍ ഇതുവരെയും യഥാര്‍ത്ഥ ബുദ്ധിയോ പൂര്‍ണമായ ചലനശേഷിയോ തിരിച്ചുകിട്ടിയിട്ടില്ല. ചികിത്സയ്ക്കായി 12 ലക്ഷത്തോളം രൂപ ചെലവായതായി പരാതിയില്‍ പറയുന്നു.

കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നല്കിയ പരാതിയിലായിരുന്നു പോലീസ് നടപടി. കേസിന്റെ അന്വേഷണച്ചുമതല ഗുരുവായൂര്‍ അസി. പോലീസ് കമ്മീഷണര്‍ ആര്‍.കെ. ജയരാജിനാണ്.കേസ് അന്വേഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ ഗര്‍ഭിണികള്‍ക്ക് നല്കാവുന്ന ഇഞ്ചക്ഷനും മരുന്നും മാത്രമാണ് ആസ്​പത്രിയില്‍ നിന്ന് നല്കിയതെന്നും ബി.പി. കൂടി ഫിറ്റ്‌സ് വന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പാവറട്ടി സാന്‍ജോസ് ആസ്​പത്രി മേട്രണ്‍ സി. അനീറ്റ പറഞ്ഞു.

കയറുംമുമ്പ് ബസ് വിട്ടു; യാത്രക്കാരന്‍ റോഡില്‍ തലയടിച്ചുവീണു

ചാവക്കാട്: കയറുന്നതിനുമുമ്പ് ബസ് ഓടിച്ചുപോയതിനാല്‍ യാത്രക്കാരന്‍ റോഡില്‍ തലയടിച്ചുവീണു പരിക്കേറ്റു.
ജനതാദള്‍ (എസ്.) സംസ്ഥാന വൈസ് പ്രസിഡന്റും മന്ദലാംകുന്ന് സ്വദേശിയുമായ കുന്നത്ത് മൊയ്തു(60)വിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ചാവക്കാട് കോടതിപ്പടിക്കു മുമ്പില്‍ വെച്ചായിരുന്നു അപകടം.
മൊയ്തുവിനെ മുതുവട്ടൂരിലെ രാജ ആസ്​പത്രിയിലും പിന്നീട് തൃശ്ശൂരിലെ എലൈറ്റ് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു.
ചാവക്കാട്ടുനിന്ന് ഗുരുവായൂരിലേക്കുള്ള ബസ്സിലാണ് മൊയ്തു കയറാനൊരുങ്ങിയത്.
അതു ശ്രദ്ധിക്കാതെ, മുന്‍വശത്തെ ഡോറില്‍ നിന്ന ക്ലീനര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. ക്ലീനര്‍ ബെല്‍ അടിച്ചതിനെത്തുടര്‍ന്ന് ബസ് സ്റ്റോപ്പില്‍നിന്നു വിട്ടു.
ഇതിനിടയിലാണ് മൊയ്തു റോഡിലേയ്ക്ക് തെറിച്ചുവീണത്. ചാവക്കാട് പോലീസ് ബസ് കസ്റ്റഡിയിലെടുത്തു.