പാടൂര്‍:ഒരുമാസം മുമ്പ് ഉണ്ടായ ചുഴലിക്കാറ്റില്‍ കടപുഴകി റോഡിലേക്ക് വീണ തെങ്ങ് മുറിച്ച് മാറ്റാത്തതിനെ തുടര്‍ന്ന് മുല്ലശ്ശേരി ഇടിയഞ്ചിറ ഷട്ടറിന് സമീപത്തെ ബണ്ട് റോഡ് വഴിയുള്ള ഗാതഗതം തടസ്സപ്പെട്ടു. ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് രോഗികളും സ്‌കൂള്‍ വിദ്യാര്‍ഥികളും പ്രദേശ വാസികളും ഏറെ ദുരിതത്തിലാണ്. ബന്ധപ്പെട്ടവര്‍ക്ക് നിരവധിതവണ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത് ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയില്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത് കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
Wednesday, October 19, 2011
പുരസ്‌കാര സമര്‍പ്പണം 23ന്
കരുവന്തല: വെങ്കിടങ്ങ് കണ്ണോത്ത് ശ്രീമുരുക കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ ചെണ്ടമേളം അരങ്ങേറ്റവും കലാനിധി പുരസ്‌കാരസമര്‍പ്പണവും ഞായറാഴ്ച രാവിലെ ഏഴിന് കരുവന്തല ദേവീ ക്ഷേത്രസന്നിധിയില്‍ നടക്കും പി.എ. മാധവന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവ് കെ.പി. നന്തിപുലത്തിന് തുള്ളല്‍ കലാനിധിപുരസ്‌കാരവും മേള വിദ്വാന്‍ മണത്തല ജനാര്‍ദനന് ചെണ്ടമേളകലാനിധി പുരസ്‌കാരവും സമര്‍പ്പിക്കും. കേരള സംഗീതനാടക അക്കാദമി സെക്രട്ടറി പ്രൊഫ. പി.വി. കൃഷ്ണന്‍നായര്‍ പൊന്നാടയണിയിച്ച് പ്രശസ്തിപത്രം നല്‍കും. 21 കലാകാരന്മാരാണ് അരങ്ങേറ്റം നടത്തുന്നത്.
കോടമുക്ക് ടൗണിലേക്ക് സ്വാഗതം
ഓരോ നിമിഷവും ലോകം അതിശീക്രം വളര്‍ന്നു കൊണ്ടിരിക്കുമ്പോള്‍. ഭൂമിയിലെ കണ്ടു പിടിത്തങ്ങള്‍ക്കെല്ലാം ഒടുവില്‍ മനുഷ്യന്‍ ചന്ദ്രനേയും കീഴടക്കി, മറ്റു ഗ്രഹങ്ങളിലേക്ക് ഉറ്റു നോക്കുമ്പോള്‍, ഓരോ നാട്ടുകാരും തങ്ങളുടെ നാട്ടില്‍ എന്തെല്ലാം മാറ്റങ്ങളും സൗകര്യങ്ങളും വരുത്താം എന്നതിനെ കുറിച്ചുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തികൊണ്ടിരിക്കുമ്പോള്‍. 'കോരന് കഞ്ഞി കുമ്പിളിയില്‍' എന്ന പഴമൊഴിയെ യാഥാര്‍ത്യമാക്കാനെന്നോണം ഇന്നും തൊയക്കാവും വിശിഷ്യാ കോടമുക്കും വികസനത്തിന്റെ കാര്യത്തില്‍ നാല്പതു വര്‍ഷം പിറകിലാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.
ഗള്‍ഫുപണം കൊണ്ട് നാട്ടില്‍ ചില വ്യക്തികള്‍ സ്വന്തം ആവശ്യത്തിന് ഓരോ വീടുകള്‍ ഉണ്ടാക്കി എന്നതൊഴിച്ചാല്‍ എന്ത് വികസനമാണ് ഈ നാട്ടില്‍ വന്നീട്ടുള്ളത്? ഒരു ഹോസ്പിറ്റലോ, നിലാവരമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമോ, എന്തിനേറെ നല്ലൊരു വ്യവസായ സ്ഥാപനമോ ഈ നാട്ടില്‍ ഉണ്ടോ? ഒരു ബസ്‌റുട്ട് പോലും ഈ നാട്ടില്‍ സാധ്യമാവാത്തത് എന്ത് കൊണ്ട്? ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ മേല്‍ പഴിചാരി രക്ഷപ്പെടാന്‍ ആര്‍ക്കെങ്കിലും ആകുമോ? പഞ്ചായത്ത് മെമ്പര്‍ മുതല്‍ എംപി വരെ കേരളത്തിലെ പ്രഭലമായിട്ടുള്ള രണ്ടു പാര്‍ട്ടികളുടെ വക്താക്കളെ മാറിമാറി ഈ നാട്ടുകാര്‍ തിരഞ്ഞെടുത്തയച്ചില്ലേ? എന്തെ അവര്‍ക്കൊന്നും ഈ നാടിനോട് ഒരു പ്രതിബദ്ധതയും ഇല്ലേ? വെറും വോട്ടു ചെയ്യാന്‍ മാത്രം വിധിക്കപ്പെട്ടവരാണോ ഈ നാട്ടുകാര്‍? ഓരോ ഗവണ്‍മെന്റുകള്‍ മാറിമാറി വരുമ്പോഴും ഓരോനാട്ടിലും മത്സരിച്ചു വികസന പരമായിട്ടുള്ള കാര്യങ്ങള്‍ ചെയ്യുമ്പോഴും അതെല്ലാം വാര്‍ത്താ മാധ്യമങ്ങളിലൂടെ ചര്‍ച്ചയാകുമ്പോഴും വികസനത്തിന്റെ രുചിയറിയാത്ത ഒരു വിഭാഗമായി ഈ നാട്ടുകാര്‍ അവഗണിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?
ഇന്ന് ലോകത്ത് കാണുന്ന ഒരു നാടും ലോകം ഉണ്ടാകുമ്പോള്‍ തന്നെ ഈ വികസനം കൈവരിച്ചുകൊണ്ട് ഉണ്ടായതല്ല എന്നും, ജനങ്ങളുടെ പരിശ്രമം കൊണ്ട് മാത്രം സംഭവിച്ചതാണ് എന്നുമുള്ള സത്യം ഈ നാട്ടിലെ ഓരോരുത്തരും ഉള്‍കൊണ്ടേ മതിയാവൂ. ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും ദിനം പ്രതി വന്നുകൊണ്ടിരിക്കുന്ന വികസനത്തില്‍ നമ്മുടെ നികുതി പണത്തിന്റെ ഒരു ഓഹരി ഉണ്ട് എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു.
വികസനത്തില്‍ അവഗണിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ പ്രതിഷേധാഗ്നി ജ്വലിക്കാന്‍ ഇനിയും വൈകിക്കൂടാ. അവഗണ മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ഈ നാടും നാട്ടുകാരും ഒരു പുതിയ പുലരിയെ സ്വപ്നം കണ്ടു ഉയര്‍ത്തെഴുന്നെല്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നമുക്ക് ചെയ്യാന്‍ ഉള്ളത്
ഈ നാട്ടുകാരുടെ പ്രതിഷേധത്തിന്റെ ആദ്യ പടിയെന്നോണം, നാട്ടിലെ വികസന സാധ്യതകളെ ഉള്‍കൊള്ളിച്ചു ഒരു അപേക്ഷ ഉണ്ടാക്കി ജാതിബേധമതമന്യേ നാട്ടിലെ എല്ലാവരുടെയും ഒപ്പുകള്‍ ശേകരിച്ചു മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് മെമ്പര്‍ വരെയുള്ള നമ്മുടെ നാടിനെ പ്രതിനിധാനം ചെയ്യുന്നവര്‍ക്കും കളക്ടര്‍ മുതല്‍ പഞ്ചായത്ത് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥന്മാര്‍ക്കും ആധികാരികമായി സമര്‍പ്പിക്കുന്നു.
ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ കാണുന്ന കോളത്തില്‍ നിങ്ങള്‍ക്കും രേഖപ്പെടുത്താം.
വികസനത്തില്‍ അവഗണിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ പ്രതിഷേധാഗ്നി ജ്വലിക്കാന്‍ ഇനിയും വൈകിക്കൂടാ. അവഗണ മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ഈ നാടും നാട്ടുകാരും ഒരു പുതിയ പുലരിയെ സ്വപ്നം കണ്ടു ഉയര്‍ത്തെഴുന്നെല്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നമുക്ക് ചെയ്യാന്‍ ഉള്ളത്
ഈ നാട്ടുകാരുടെ പ്രതിഷേധത്തിന്റെ ആദ്യ പടിയെന്നോണം, നാട്ടിലെ വികസന സാധ്യതകളെ ഉള്‍കൊള്ളിച്ചു ഒരു അപേക്ഷ ഉണ്ടാക്കി ജാതിബേധമതമന്യേ നാട്ടിലെ എല്ലാവരുടെയും ഒപ്പുകള്‍ ശേകരിച്ചു മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് മെമ്പര്‍ വരെയുള്ള നമ്മുടെ നാടിനെ പ്രതിനിധാനം ചെയ്യുന്നവര്‍ക്കും കളക്ടര്‍ മുതല്‍ പഞ്ചായത്ത് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥന്മാര്‍ക്കും ആധികാരികമായി സമര്‍പ്പിക്കുന്നു.
ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍
- നാട്ടില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം.
- തൃശ്ശൂര്‍ ഗുരുവായൂര്‍ വാടാനപ്പിള്ളി തുടങ്ങിയ സ്ഥലത്തേക്ക് നേരിട്ടുള്ള ബസ്‌റുട്ട്.
- ഗവണ്‍മെന്റു ചിലവില്‍ ഒരു ഷോപ്പിംഗ് കോംപ്ലെക്സ്.
- ഒരു നല്ല നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനം.
- കോടമുക്ക് പുഴയ്ക്കു കുറുകെ ഒരു പാലം.
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ കാണുന്ന കോളത്തില്‍ നിങ്ങള്‍ക്കും രേഖപ്പെടുത്താം.
Monday, October 10, 2011
കണ്ടല്‍ വനങ്ങള്‍ നശീകരണത്തിന്റെ വക്കില്‍
]mhd«n: Imb Xpcp¯nse IWvS h\§Â \ioIcW¯nsâ h¡n Nmh¡mSv Xmeq¡nÂs¸« ]mhd«n, sh¦nS§v, Hcpa\bqÀ ]©mb¯pIfnse Imbtemc§fpw Xpcp¯pIfpw IWvSÂh\§Ä Xn§n\ndª {]tZi§fmWv.
dh\yqhIp¸v IWvS h\§fpsS kvsI¨v h\w hIp¸n\v ssIamdm¯Xv aqeamWv IWvSensâ kwc£Ww Xmdpamdmbncn¡p¶Xv. am{Xaà IWvS h\§fnse A]qÀhbn\w ]£nIsfbpw sIm¡pIsfbpw th«bmSp¶Xpw \nXykw`hambncn¡pIbmWv. IWvSensâ kwc£Ww Bhiys¸«v ap³ h\w a{´nbmbncp¶ _nt\mbv hnizw ]²Xn {]tZiw kµÀin¨v h\§Ä kwc£n¡p¶Xn\p ¹m³ X¿mdm¡m³ No^v t^mdkväv I¬kÀthäÀ¡p \nÀtZiw \ÂInbncp¶p.
]n¶oSv Un F^v HbpsS t\XrXz¯n asämcp kwLw ChnsS ]T\w \S¯n. IWvSensâ kwc£W¯n\mbn dh\yq hIp¸nsâ Iognepff ]²Xn {]tZi¯nsâ kvsI¨v h\w hIp¸n\v ssIamdWsa¶pw Un.F^v.H Bhiys¸«p. Hcp hÀjw ]n¶n«n«pw kvsI¨v ssIamdmXncp¶tXmsS Pnà t^mdkväv Hm^nkÀ PnÃmIeÎÀ¡pw Xmeq¡v Hm^nkÀ¡pw hoWvSpw I¯v \ÂIn. F¶m \S]Snsbm¶pambnÃ. G¡tdmfw hcp¶ IWvS h\§Ä ]cnØnXn ZpÀ_e{]tZiambn( Ct¡m s{^Unen em³Uv, C F^v FÂ) GäSp¡Wsa¶mWv \m«pImcpsS Bhiyw.
CtX Bhiyhpambn _Ôs¸«v am³ t{Kmhv I¬kÀthj³ B³Uv dnkÀ¨v skâÀ {]hÀ¯IÀ ]n F am[h³ Fw.FÂ.FbpsS t\XrXz¯n kwLS\bpsS `mchmlnIfmb chn ]\bv¡Â, sI sI kpKX³, sI BÀ _meIrjvW³, hn BÀ tSmWn, hn thWptKm]m F¶nhÀ kÀ¡mcn\pw dh\yq hIp¸n\pw \nthZ\w \ÂI
dh\yqhIp¸v IWvS h\§fpsS kvsI¨v h\w hIp¸n\v ssIamdm¯Xv aqeamWv IWvSensâ kwc£Ww Xmdpamdmbncn¡p¶Xv. am{Xaà IWvS h\§fnse A]qÀhbn\w ]£nIsfbpw sIm¡pIsfbpw th«bmSp¶Xpw \nXykw`hambncn¡pIbmWv. IWvSensâ kwc£Ww Bhiys¸«v ap³ h\w a{´nbmbncp¶ _nt\mbv hnizw ]²Xn {]tZiw kµÀin¨v h\§Ä kwc£n¡p¶Xn\p ¹m³ X¿mdm¡m³ No^v t^mdkväv I¬kÀthäÀ¡p \nÀtZiw \ÂInbncp¶p.
]n¶oSv Un F^v HbpsS t\XrXz¯n asämcp kwLw ChnsS ]T\w \S¯n. IWvSensâ kwc£W¯n\mbn dh\yq hIp¸nsâ Iognepff ]²Xn {]tZi¯nsâ kvsI¨v h\w hIp¸n\v ssIamdWsa¶pw Un.F^v.H Bhiys¸«p. Hcp hÀjw ]n¶n«n«pw kvsI¨v ssIamdmXncp¶tXmsS Pnà t^mdkväv Hm^nkÀ PnÃmIeÎÀ¡pw Xmeq¡v Hm^nkÀ¡pw hoWvSpw I¯v \ÂIn. F¶m \S]Snsbm¶pambnÃ. G¡tdmfw hcp¶ IWvS h\§Ä ]cnØnXn ZpÀ_e{]tZiambn( Ct¡m s{^Unen em³Uv, C F^v FÂ) GäSp¡Wsa¶mWv \m«pImcpsS Bhiyw.
CtX Bhiyhpambn _Ôs¸«v am³ t{Kmhv I¬kÀthj³ B³Uv dnkÀ¨v skâÀ {]hÀ¯IÀ ]n F am[h³ Fw.FÂ.FbpsS t\XrXz¯n kwLS\bpsS `mchmlnIfmb chn ]\bv¡Â, sI sI kpKX³, sI BÀ _meIrjvW³, hn BÀ tSmWn, hn thWptKm]m F¶nhÀ kÀ¡mcn\pw dh\yq hIp¸n\pw \nthZ\w \ÂI
നടുവില്‍ക്കരയില്‍ വഞ്ചി പിടിപ്പിച്ചതിനെച്ചൊല്ലി തര്‍ക്കം
വാടാനപ്പള്ളി: നടുവില്‍ക്കരയില്‍ ചേറ് നിറച്ച വഞ്ചി പൊലീസിനെക്കൊണ്ട് പിടിപ്പിച്ചതിനെച്ചൊല്ലി തര്‍ക്കം. ഞായറാഴ്ച രാവിലെ ഏഴോടെയാണ് മുന്‍ ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന തിരിയാടത്ത് ചന്ദ്രന്‍ എന്നയാളുടെ നാല് വഞ്ചികള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസിനെ വിളിച്ച് പിടിപ്പിച്ചത്. ചേറ് എടുക്കാന്‍ അനുമതിയുണ്ടെന്ന് പറഞ്ഞതോടെ പൊലീസ് പരിശോധിച്ച് മൂന്ന് വഞ്ചി വിട്ടയച്ചിരുന്നു. ബി.ജെ.പിയില്‍നിന്ന് മാറിയതിന്‍െറ വൈരാഗ്യത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ വഞ്ചി പിടിപ്പിച്ചതെന്ന് പറഞ്ഞ് നാട്ടുകാര്‍ രംഗത്തെത്തി. തൊഴിലാളികളെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് വൈകുന്നേരം സി.പി.എം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നു. സി.പി.എം നേതാക്കളായ പി.വി. രവീന്ദ്രന്‍, കെ.സി. പ്രസാദ്, ജയദേവന്‍, കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗങ്ങളുമായ ആര്‍.എം. താരിഖ്, കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.
കുണ്ടുവക്കടവ് ജലോത്സവം ഗുരുവായൂരപ്പനും സെന്റ് ആന്റണിയും ജേതാക്കള്‍
പാവറട്ടി: കുണ്ടുവക്കടവ് ജലോത്സവത്തില്‍ ഇരട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തില്‍ സഹാറ തവക്കല്‍ കുരിക്കാട് തുഴഞ്ഞ ഗുരുവായൂരപ്പന്‍ ഒന്നാമതെത്തി. വിന്നേഴ്‌സ് കീഴുപ്പുള്ളിക്കര തുഴയെറിഞ്ഞ വലിയ പണ്ഡിതനെ ഒരു വള്ളപ്പാടിന് പിന്നിലാക്കിയാണ് ശ്രീഗുരുവായൂരപ്പന്‍ പട്ടാളി അപ്പുക്കുട്ടന്‍ സ്മാരക വിന്നേഴ്‌സ് ട്രോഫിയില്‍ മുത്തമിട്ടത്. മരുതയൂര്‍ ദേശം ബോട്ട് ക്ലബ്ബിന്റെ ശരവണനാണ് മൂന്നാമത്. ബി-ഗ്രേഡ് വിഭാഗത്തില്‍ സണ്‍റൈസ് ഒരുമനയൂരിന്റെ സെന്റ് ആന്റണി വള്ളം നേടി. മരുതയൂര്‍ ദേശം ബോട്ട് ക്ലബ്ബിന്റെ ശ്രീമുരുകനും വാടാനപ്പള്ളി നടവില്‍ക്കര ബോട്ട് ക്ലബ്ബിന്റെ ശ്രീ പാര്‍ത്ഥസാരഥി യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ശ്രീ ഗുരുവായൂരപ്പന്റെ അര്‍ജുനന്‍ നല്ല അമരക്കാരനുള്ള ട്രോഫി നേടി. ശ്രീമുരുകന്‍ വള്ളത്തിലെ രഞ്ജിത് വെണ്ണക്കല്‍ മികച്ച തുഴച്ചില്‍ക്കാരനായി.
ജലോത്സവത്തില്‍ നടന്ന വടംവലി മത്സരത്തില്‍ സെവന്‍സ് പാവറട്ടിയും ഫ്രണ്ട്‌സ് ഒരുമനയൂരും ജേതാക്കളായി. കെ.എം. മിഥുനും പി.കെ. ജിഷ്ണുവും നീന്തല്‍ താരങ്ങളായി. പി.എ. മാധവന്‍ ജലോത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായി അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് സ്ഥിരം ചെയര്‍മാന്‍ വി.കെ. ഷാനു, അംഗം പി.കെ. രാജന്‍, സിനിമാതാരങ്ങളായ യവനിക ഗോപാലകൃഷ്ണന്‍, ഗായത്രി, അബ്ദുട്ടി കൈതമുക്ക്, ജലോത്സവ കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ സലീം, ജനറല്‍ കണ്‍വീനര്‍ പി.കെ. അസീസ്, എ.ടി. ആന്‍േറാ, എന്‍.ജെ. ലിയോ, സതീശന്‍ പള്ളാറ, ജോബി ഡേവിഡ്, എം.കെ. അനില്‍കുമാര്‍, നിസാര്‍ മരുതയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് അസി. പോലീസ് കമ്മീഷണര്‍ ആര്‍.കെ. ജയരാജ് ട്രോഫികള്‍ വിതരണം ചെയ്തു.
യുവമോര്‍ച്ച മാര്‍ച്ച് നടത്തി
ചാവക്കാട്: അന്യായമായ ചേറ്റുവ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനത യുവമോര്‍ച്ച ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടോള്‍ പരിസരത്തേക്ക് മാര്‍ച്ച് നടത്തി. പാലം നിര്‍മിച്ചതിന്റെ ഇരട്ടി പണം ലഭിച്ചിട്ടും വീണ്ടും ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. ബി.ജെ.പി. ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ബി.എം. അയ്യപ്പക്കുട്ടി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ വി.കെ. വിമല്‍ അധ്യക്ഷനായി. പാലംകടവില്‍ നിന്നാരംഭിച്ച മാര്‍ച്ച് ടോള്‍ പരിസരത്ത് പോലീസ് തടഞ്ഞു.
6 ബസ്സുകള്‍ കൂടി പിടികൂടി പിഴയടപ്പിച്ചു
ചാവക്കാട്: വാതിലുകളില്ലാത്ത ആറ് ബസ്സുകള്‍ പോലീസ് പിടികൂടി. ചാവക്കാട് എസ്‌ഐ എം. സുരേന്ദ്രനും സംഘവും ബസ്സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയിലാണ് ബസ്സുകള്‍ പിടികൂടി പിഴയടപ്പിച്ചത്. ഡോര്‍ വെയ്ക്കാന്‍ സ്വകാര്യബസ്സുടമകള്‍ക്ക് നല്‍കിയ സമയം തിങ്കളാഴ്ചയാണ് അവസാനിച്ചത്. ബസ്സില്‍നിന്നും തെറിച്ചുവീണ് അഞ്ചങ്ങാടി സ്വദേശിനിയും വിദ്യാര്‍ത്ഥിയുമായ വലിയകത്ത് ബുഷറയുടെ മരണത്തിനുശേഷമാണ് ഗതാഗതവകുപ്പും പോലീസും നടപടി ശക്തമാക്കിയത്. ദുരന്തങ്ങള്‍ അരങ്ങേറുമ്പോഴും ശക്തമായ നടപടിയെടുക്കാന്‍ ഗതാഗത വകുപ്പ് തയ്യാറാകുന്നില്ല.
സമൂഹവിരുദ്ധര്‍ നൂറോളം വാഴകള്‍ വെട്ടിനശിപ്പിച്ചു
മുല്ലശ്ശേരി: മുല്ലശ്ശേരി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പുല്ലൂര്‍, പാലത്തിനു സമീപം സമൂഹവിരുദ്ധര്‍ നൂറോളം വാഴകള്‍ വെട്ടി നശിപ്പിച്ചു. പൂവന്തറ വിജയന്റെ വളപ്പിലെ വാഴകളാണ് നശിപ്പിച്ചത്. പാവറട്ടി പോലീസില്‍ പരാതി നല്‍കി.
Friday, October 7, 2011
വിശപ്പുള്ളവരാവുക; വിഡ്ഢിയായിരിക്കുക
അല്‍പം കടിച്ച ഒരാപ്പിളും അതിനൊപ്പം ‘ഐതാങ്ക്യു (i Thank You)’ എന്നൊരു സന്ദേശവും, ന്യൂയോര്‍ക്കിലെ ഒരു ‘ആപ്പിള്‍’ ഷോപ്പിനു മുന്നില്‍ കിടന്നു. തന്‍െറയടക്കമുള്ള ഒരു തലമുറയുടെ ജീവിതം ഇത്രമേല്‍ എളുപ്പമാക്കിത്തീര്‍ത്തതിന് ഒരു ചെറുപ്പക്കാരന്‍ സ്റ്റീവ് ജോബ്സിന് നന്ദി പറഞ്ഞതായിരുന്നു അത്. വര്‍ഷങ്ങളുടെ അനാരോഗ്യത്തിനൊടുവില്‍ 56ാം വയസ്സില്‍ ജോബ്സ് വിടപറഞ്ഞപ്പോള്‍ ലോകമെങ്ങും ഉയര്‍ന്ന നെടുവീര്‍പ്പിലുണ്ടായിരുന്നു, കമ്പ്യൂട്ടറിന്‍െറയും സംഗീതത്തിന്‍െറയും സെല്‍ഫോണുകളുടെയും ലോകം അദ്ദേഹം എങ്ങനെ മാറ്റിമറിച്ചുവെന്നത്. തിരസ്കാരങ്ങളും പരാജയങ്ങളും ദുര്‍വിധികളും നിറഞ്ഞൊരു ജീവിതം കൂടിയായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. ഈ അനുഭവങ്ങള്‍ ജോബ്സിന്‍െറ ജീവിതത്തെ എക്കാലത്തെയും മഹത്തായ പ്രചോദന പാഠപുസ്തകങ്ങളിലൊന്നാക്കിത്തീര്‍ത്തു. അതുകൊണ്ടുതന്നെ 2005ല്‍ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ ബിരുദവിദ്യാര്‍ഥികള്‍ക്കായി അദ്ദേഹം നടത്തിയ ഒരു പ്രഭാഷണം ചരിത്രം സൃഷ്ടിച്ചിരുന്നു. ലോകമെങ്ങുമുള്ള യുവതലമുറക്ക് ഇന്നും പ്രചോദനത്തിന്‍െറ പുതുവഴിയായിത്തീര്‍ന്ന ആ പ്രഭാഷണത്തിന്‍െറ പൂര്‍ണരൂപം:
l
l
ലോകത്തിലെ ഏറ്റവും മികച്ച യൂനിവേഴ്സിറ്റികളില്‍ ഒന്നായ ഇവിടെനിന്ന് ബിരുദവുമായി പുറത്തിറങ്ങുന്ന നിങ്ങള്‍ക്കൊപ്പം ആയിരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. ഞാന്‍ ഒരിക്കലും കോളജില്‍നിന്ന് ബിരുദം നേടിയിട്ടില്ല. തുറന്നുപറയട്ടെ, ഒരു കോളജ് ബിരുദ ദാന ചടങ്ങ് ഇത്രയും അടുത്തുനിന്ന് ഞാന്‍ കാണുന്നതും ഇതാദ്യമായാണ്. ഇന്ന് ഞാന്‍ നിങ്ങളോട് എന്‍െറ ജീവിതത്തിലെ മൂന്ന് സംഭവങ്ങള്‍ പറയാം. അത്രമാത്രം. വലുതായൊന്നുമില്ല. മൂന്ന് സംഭവങ്ങള്‍ മാത്രം.
ആദ്യ സംഭവം കുത്തുകള്‍
കൂട്ടിയോജിപ്പിക്കുന്നതിനെക്കുറിച്ചാണ് ആദ്യ ആറു മാസത്തിനുശേഷം റീഡ് കോളജിലെ പഠനം ഞാന്‍ മതിയാക്കി. എന്നാലും ഒരു 18 മാസം കൂടി ഞാന്‍ കോളജില്‍ കറങ്ങിനടന്നു. പിന്നെ, ഞാന്‍ പഠനം പൂര്‍ണമായി മതിയാക്കി. എന്തുകൊണ്ട്?ഞാന്‍ ജനിക്കുന്നതിന് മുമ്പാണ് ഇതിന്‍െറ തുടക്കം. എനിക്ക് ജന്മം തന്ന മാതാവ് ചെറുപ്പക്കാരിയായ, അവിവാഹിതയായ കോളജ് വിദ്യാര്‍ഥിനിയായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ ജനിച്ചപ്പോള്‍ എന്നെ ദത്ത് നല്‍കാന്‍ അമ്മ ആഗ്രഹിച്ചു. കോളജ് വിദ്യാഭ്യാസം നേടിയ ആരെങ്കിലും എന്നെ ദത്തെടുക്കണമെന്ന് ആഗ്രഹിച്ചു. അങ്ങനെ, ഒരു അഭിഭാഷകനും ഭാര്യയും ചേര്‍ന്ന് എന്നെ ദത്തെടുക്കാന്‍ തയാറായി. എന്നാല്‍, അവസാനനിമിഷമാണ് അവര്‍ ശരിക്കും ഒരു പെണ്‍കുട്ടിയെയാണ് ദത്തെടുക്കാന്‍ ആഗ്രഹിച്ചതെന്ന് വെളിപ്പെടുത്തിയത്. അങ്ങനെ, എന്‍െറ രക്ഷിതാക്കള്‍ക്ക് അര്‍ധരാത്രിയില്‍ ഒരു ടെലിഫോണ്‍ കോള്‍ എത്തി: ‘ഞങ്ങളുടെ കൈവശം ഒരു ആണ്‍കുട്ടിയുണ്ട്. നിങ്ങള്‍ക്ക് ദത്തെടുക്കാന്‍ ആഗ്രഹമുണ്ടോ?’ അവര്‍ പറഞ്ഞു: ‘തീര്‍ച്ചയായും’. എന്നാല്‍, ദത്തെടുക്കാന്‍ മുന്നോട്ടുവന്ന മാതാവിന് കോളജ് ബിരുദവും പിതാവിന് ഹൈസ്കൂള്‍ വിദ്യാഭ്യാസവും ഇല്ളെന്ന് എനിക്ക് ജന്മം തന്ന അമ്മ പിന്നീട് മനസ്സിലാക്കി. അതിനാല്‍, ദത്തെടുക്കല്‍ കരാറില്‍ ഒപ്പുവെക്കാന്‍ അമ്മ വിസമ്മതിച്ചു. എന്നാല്‍, പിന്നീട്, എന്നെ ഒരു ദിവസം കോളജിലയക്കുമെന്ന് എന്‍െറ രക്ഷിതാക്കള്‍ ഉറപ്പുനല്‍കിയശേഷമാണ് അമ്മ കരാറില്‍ ഒപ്പുവെച്ചത്.
17 വര്‍ഷത്തിനുശേഷം ഞാന്‍ കോളജില്‍ പോയി. എന്നാല്‍, സ്റ്റാന്‍ഫോഡ് യൂനിവേഴ്സിറ്റി പോലെത്തന്നെ ചെലവേറിയതായിരുന്നു അവിടത്തെ പഠനം. എന്‍െറ രക്ഷിതാക്കളുടെ വരുമാനം മുഴുവന്‍ ട്യൂഷന്‍ ഫീസിന് വേണ്ടിവന്നു. ആറുമാസത്തിനുശേഷം മുടക്കിയ പണത്തിന് തക്ക മൂല്യം അതിനില്ളെന്ന് ഞാന്‍ മനസ്സിലാക്കി. രക്ഷിതാക്കളുടെ സമ്പാദ്യം ഞാന്‍ പാഴാക്കുകയാണെന്ന് എനിക്ക് തോന്നി. അങ്ങനെ കോളജ് പഠനം മതിയാക്കാന്‍ ഞാന്‍ തീരുമാനിച്ചു. അന്ന് നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ തീരുമാനം. എന്നാല്‍, ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു അതെന്ന് എനിക്കറിയാം.
കാല്‍പനികമായിരുന്നില്ല പിന്നീടുള്ള ജീവിതം. സ്വന്തമായി ഒരു മുറിയുണ്ടായിരുന്നില്ല. അതിനാല്‍, കൂട്ടുകാരുടെ മുറിയിലെ തറയില്‍ ഞാന്‍ അന്തിയുറങ്ങി. ഭക്ഷണത്തിന് തുകയൊപ്പിക്കാന്‍ അഞ്ച് സെന്‍റിനുവേണ്ടി ഒഴിഞ്ഞ കോളക്കുപ്പികള്‍ പെറുക്കിയെടുത്ത് നല്‍കി. ഒരുനേരത്തെ നല്ല ഭക്ഷണം കിട്ടാന്‍ വേണ്ടി എല്ലാ ഞായറാഴ്ചയും സന്ധ്യക്ക് ഏഴ് കിലോമീറ്റര്‍ അകലെയുള്ള ഹരേകൃഷ്ണ ക്ഷേത്രത്തിലേക്ക് നടന്നുപോകുമായിരുന്നു. അതെല്ലാം എനിക്കിഷ്ടമായിരുന്നു. എന്‍െറ കൗതുകംകൊണ്ടും ജിജ്ഞാസ കൊണ്ടും ഞാന്‍ ചെയ്ത പലതും പില്‍ക്കാലത്ത് അമൂല്യമായ സമ്പാദ്യമായി മാറി. ഒരുദാഹരണം ഞാന്‍ പറയാം:
റീഡ് കോളജ് അക്കാലത്തെ ഏറ്റവും മികച്ച കാലിഗ്രാഫ് കോഴ്സ് നടത്തിയിരുന്നു. കാമ്പസിലെ എല്ലാ പോസ്റ്ററുകളും ലേബലുകളും മനോഹരമായി കാലിഗ്രാഫ് ചെയ്തതായിരുന്നു. കോളജ് പഠനം അവസാനിപ്പിച്ചതിനാല്‍ ഞാന്‍ കാലിഗ്രാഫ് കോഴ്സിന് ചേര്‍ന്നു. എന്‍െറ ജീവിതത്തില്‍ ഇതുകൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടാകുമെന്നൊന്നും തോന്നിയിരുന്നില്ല. എന്നാല്‍, 10 വര്‍ഷത്തിനുശേഷം ഞങ്ങള്‍ ആദ്യത്തെ മക്കിന്തോഷ് കമ്പ്യൂട്ടര്‍ രൂപകല്‍പന ചെയ്യുമ്പോള്‍ അതെല്ലാം എന്‍െറ മനസ്സിലേക്ക് വീണ്ടും വന്നു. അന്ന് പഠിച്ചതെല്ലാം മക്കിന്തോഷ് കമ്പ്യൂട്ടറില്‍ ഉള്‍ച്ചേര്‍ത്തു. അന്ന് ഞാന്‍ കോളജ് പഠനം മതിയാക്കിയിരുന്നില്ളെങ്കില്‍ മാക് കമ്പ്യൂട്ടറിന് ബഹുമുഖ ടൈപ്ഫേസുകളും ക്രമാനുഗതമായ അകലത്തിലുള്ള ഫോണ്ടുകളും ഉണ്ടാകുമായിരുന്നില്ല. തീര്‍ച്ചയായും, കോളജില്‍ പഠിക്കുമ്പോള്‍ മുന്നോട്ടുള്ള കുത്തുകള്‍ കൂട്ടിയോജിപ്പിക്കാന്‍ അസാധ്യമായിരുന്നു. എന്നാല്‍, 10 വര്‍ഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ അതെല്ലാം വളരെ വളരെ വ്യക്തമായി കാണുന്നു.മുന്നോട്ടുള്ള കുത്തുകള്‍ കൂട്ടിയോജിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. പിന്തിരിഞ്ഞുനോക്കി മാത്രമേ നിങ്ങള്‍ക്ക് അവ യോജിപ്പിക്കാനാകു. ആ കുത്തുകള്‍ നിങ്ങളുടെ ഭാവിയില്‍ എങ്ങനെയെങ്കിലും കൂട്ടിയോജിപ്പിക്കപ്പെടുമെന്നുള്ള വിശ്വാസം നിങ്ങള്‍ക്കുണ്ടായിരിക്കണം. നിങ്ങളുടെ മനക്കരുത്തില്‍, വിധിയില്‍, ജീവിതത്തില്‍, കര്‍മത്തില്‍ -അങ്ങനെയെന്തുമാകട്ടെ, അതില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടാകണം. ഈ മനോഭാവം എന്നെ ഒരിക്കലും തോല്‍പിച്ചിട്ടില്ല.
സ്നേഹത്തെയും നഷ്ടത്തെയും
കുറിച്ചാണ് രണ്ടാമത്തെ അനുഭവകഥഞാന്‍ ഭാഗ്യമുള്ളവനായിരുന്നു. എന്‍െറ ജീവിതത്തില്‍ എനിക്ക് ചെയ്യാനിഷ്ടമുള്ളതെന്തെന്ന് ആദ്യംതന്നെ ഞാന്‍ മനസ്സിലാക്കി. 20ാം വയസ്സില്‍ മാതാപിതാക്കളുടെ ഗാരേജില്‍ ഞാനും വോസ്നിയാക്കും ചേര്‍ന്ന് ആപ്പിളിന് തുടക്കമിട്ടു. ഞങ്ങള്‍ കഠിനമായി അധ്വാനിച്ചു. 10 വര്‍ഷംകൊണ്ട് ഗാരേജിലെ കേവലം ഞങ്ങള്‍ രണ്ടുപേരില്‍നിന്ന് 200 കോടി ഡോളര്‍ ആസ്തിയും 4000 ജീവനക്കാരുമുള്ള കമ്പനിയായി ആപ്പിള്‍ വളര്‍ന്നു. ആ സമയത്ത് എന്നെ കമ്പനിയില്‍നിന്ന് പുറത്താക്കി. നിങ്ങള്‍ ആരംഭിച്ച കമ്പനിയില്‍നിന്ന് നിങ്ങളെ എങ്ങനെ പുറത്താക്കാനാകും? അതെ, 30 വയസ്സായപ്പോള്‍ ഞാന്‍ കമ്പനിയില്‍നിന്ന് പുറത്തായി.
ഏതാനും മാസം എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഒന്നും മനസ്സിലായില്ല. എന്നാല്‍, ക്രമേണ എനിക്ക് പുതിയൊരു ധൈര്യം കൈവരുന്നതുപോലെ തോന്നി. എല്ലാം വീണ്ടും തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു.
അന്നെനിക്ക് മനസ്സിലായില്ളെങ്കിലും, ആപ്പിളില്‍നിന്ന് പുറത്താക്കിയതാണ് എന്‍െറ ജീവിതത്തില്‍ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് പില്‍ക്കാലത്ത് ബോധ്യമായി. നേട്ടങ്ങളുടെ ഭാരത്തേക്കാള്‍ തുടക്കക്കാരന്‍െറ ലാഘവത്വം എനിക്ക് തോന്നി.
അടുത്ത അഞ്ചു വര്‍ഷത്തിനകം നെക്സ്റ്റ്, പിക്സര്‍ എന്നീ കമ്പനികള്‍ ഞാന്‍ തുടങ്ങി. ലോകത്തെ ഏറ്റവും മികച്ച ആനിമേഷന്‍ സ്റ്റുഡിയോ ആണ് പിക്സര്‍ ഇന്ന്. കാലത്തിന്‍െറ അദ്ഭുതങ്ങള്‍ പിന്നെയുമുണ്ടായി. ആപ്പിള്‍ നെക്സ്റ്റിനെ ഏറ്റെടുത്തു. ഞാന്‍ ആപ്പിളില്‍ തിരിച്ചെത്തി. ആപ്പിളിന്‍െറ പില്‍ക്കാല നേട്ടങ്ങളുടെ കേന്ദ്രബിന്ദുവായി നെക്സ്റ്റ് വികസിപ്പിച്ച സാങ്കേതിക വിദ്യ മാറി.
ആപ്പിളില്‍നിന്ന് പുറത്തായിരുന്നില്ളെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ളെന്ന് എനിക്കുറപ്പുണ്ട്. നിങ്ങള്‍ക്ക് എന്താണ് ഏറ്റവും ഇഷ്ടമുള്ളതെന്ന് നിങ്ങള്‍ കണ്ടെത്തണം. മഹത്തായ പ്രവൃത്തിയെന്ന് നിങ്ങള്‍ക്ക് തോന്നുന്നത് ചെയ്യുകയെന്നതാണ് ഏറ്റവും സംതൃപ്തി നല്‍കുന്ന കാര്യം. മഹത്തായ ഒരു കാര്യം ചെയ്യാനുള്ള ഒരേയൊരു വഴി നിങ്ങള്‍ ചെയ്യുന്നതിനെ സ്നേഹിക്കുകയെന്നതാണ്. ഇനിയും നിങ്ങള്‍ അത് കണ്ടെത്തിയിട്ടില്ളെങ്കില്‍ സൂക്ഷിച്ചുനോക്കുക.
മരണത്തെക്കുറിച്ചാണ്
എന്‍െറ മൂന്നാമത്തെ അനുഭവം ‘ഓരോ നിമിഷവും നിങ്ങളുടെ അവസാന നിമിഷമെന്ന് കരുതി ജീവിച്ചാല്‍ ഒരു ദിവസം നിങ്ങളുടെ പ്രവൃത്തി അര്‍ഥപൂര്‍ണമാകും’ എന്ന ചൊല്ല് എനിക്ക് 17 വയസ്സുള്ളപ്പോള്‍ വായിക്കാനിടയായി. അതെന്നെ ഏറെ സ്വാധീനിച്ചു. അതിനുശേഷം കഴിഞ്ഞ 33 വര്‍ഷമായി ഓരോ ദിവസവും രാവിലെ ഞാന്‍ കണ്ണാടിയുടെ മുന്നില്‍നിന്ന് സ്വയം ചോദിക്കും: ‘ഇന്നെന്‍െറ ജീവിതത്തിലെ അവസാന ദിനമാണെങ്കില്‍ ഇന്ന് ചെയ്യേണ്ട കാര്യം ഞാന്‍ ചെയ്യണമോ?’ ദിവസങ്ങളോളം ഉത്തരം ‘വേണ്ട’ എന്നായിരുന്നു. അപ്പോള്‍ എനിക്ക് തോന്നി, ഞാന്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന്.
ഉടന്‍ മരിക്കുമെന്ന് ഓര്‍മിക്കുകയാണ് ജീവിതത്തില്‍ മഹത്തായ തീരുമാനങ്ങള്‍ എടുക്കാന്‍ എന്നെ സഹായിച്ച ഏറ്റവും പ്രധാനകാര്യം. മരണത്തിനുമുന്നില്‍ ബാഹ്യമായ പ്രതീക്ഷകളും അഭിമാനവും പരാജയഭീതിയുമെല്ലാം നിഷ്പ്രഭമാകുന്നു. എന്തെങ്കിലും നഷ്ടമാകുമെന്ന ചിന്തയില്‍നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവുംനല്ല മാര്‍ഗം നിങ്ങള്‍ മരിക്കാന്‍ പോവുകയാണെന്നുള്ള ചിന്തയാണ്.
ഒരു വര്‍ഷംമുമ്പാണ് എനിക്ക് പാന്‍ക്രിയാസില്‍ കാന്‍സര്‍ തിരിച്ചറിഞ്ഞത്. ആറുമാസത്തിലധികം ജീവിക്കുമെന്ന് പ്രതീക്ഷിക്കാനാവാത്ത, സുഖപ്പെടുത്താനാകാത്ത കാന്‍സറാണ് അതെന്ന് ഡോക്ടര്‍മാര്‍ എന്നെ ബോധ്യപ്പെടുത്തി. വീട്ടില്‍ പോയി ദൈനംദിന കാര്യങ്ങളെല്ലാം ക്രമപ്പെടുത്താന്‍ ഡോക്ടര്‍ എന്നോട് പറഞ്ഞു. മരിക്കാന്‍ ഒരുങ്ങിക്കൊള്ളാന്‍ എനിക്കുള്ള ഡോക്ടറുടെ കോഡ് ഭാഷയായിരുന്നു അത്.
ഈ അനുഭവങ്ങളിലൂടെ കടന്നുപോയ എനിക്ക് ഉറപ്പായും പറയാനാകും: ആരും മരിക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്വര്‍ഗത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ പോലും അതിനായി മരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നിട്ടും, നാമെല്ലാം പങ്കിടുന്ന വിധിയാണ് മരണം. ചെറുപ്പക്കാര്‍ക്ക് വഴിയൊരുക്കാന്‍ അത് മുതിര്‍ന്നവരെ തുടച്ചുമാറ്റുന്നു. ഇപ്പോള്‍ ചെറുപ്പക്കാര്‍ നിങ്ങളാണ്. എന്നാല്‍, ഏറെ അകലെയല്ലാത്തൊരുകാലത്ത് നിങ്ങള്‍ക്കും പ്രായമാകും. അന്ന് മരണം നിങ്ങളെയും തുടച്ചുനീക്കും.
നിങ്ങളുടെ സമയം പരിമിതമാണ്. അതിനാല്‍, മറ്റൊരാളുടെ ജീവിതം ജീവിച്ച് നിങ്ങളുടെ സമയം പാഴാക്കാതിരിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ നിങ്ങളുടെ ആന്തരിക ചോദനകളെ കെടുത്തിക്കളയാതിരിക്കട്ടെ. നിങ്ങളുടെ ഹൃദയത്തെയും ചോദനയെയും പിന്തുടരാനുള്ള ധൈര്യം നേടിയെടുക്കുക. നിങ്ങള്‍ എന്താണ് ആകാന്‍ ആഗ്രഹിക്കുന്നതെന്ന് അവക്കറിയാം.
ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍ ‘ദ ഹോള്‍ എര്‍ത്ത് കാറ്റലോഗ്’ എന്നൊരു മാസികയുണ്ടായിരുന്നു. 1970കളുടെ അവസാനം മാസികയുടെ അവസാന ലക്കം പുറത്തിറക്കി. അതിന്‍െറ അവസാന പുറത്ത് പ്രഭാതത്തിലെ ഒരു പാതയുടെ ദൃശ്യമായിരുന്നു. അതിനടിയില്‍ ഈ വാക്കുകള്‍ കുറിച്ചിരുന്നു: ‘വിശപ്പുള്ളവരാവുക, വിഡ്ഢിയായിരിക്കുക.’ അവരുടെ വിടവാങ്ങല്‍ സന്ദേശമായിരുന്നു അത്. ‘വിശപ്പുള്ളവരാവുക, വിഡ്ഢിയായിരിക്കുക’ -ഇത് ഞാന്‍ എന്നോടുതന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍, ബിരുദവുമായി പുതുജീവിതം തുടങ്ങാനൊരുങ്ങുന്ന നിങ്ങള്‍ക്കും എന്‍െറ ആശംസ അതുമാത്രമാണ്.
വിശപ്പുള്ളവരാവുക; വിഡ്ഢിയായിരിക്കുക! (അറിവിനുവേണ്ടി കൂടുതല്‍ വിശപ്പുള്ളവരായിരിക്കുക; എല്ലാം അറിയാമെന്ന് ഭാവിക്കാതിരിക്കുക). നന്ദി!
കൂട്ടിയോജിപ്പിക്കുന്നതിനെക്കുറിച്ചാണ് ആദ്യ ആറു മാസത്തിനുശേഷം റീഡ് കോളജിലെ പഠനം ഞാന്‍ മതിയാക്കി. എന്നാലും ഒരു 18 മാസം കൂടി ഞാന്‍ കോളജില്‍ കറങ്ങിനടന്നു. പിന്നെ, ഞാന്‍ പഠനം പൂര്‍ണമായി മതിയാക്കി. എന്തുകൊണ്ട്?ഞാന്‍ ജനിക്കുന്നതിന് മുമ്പാണ് ഇതിന്‍െറ തുടക്കം. എനിക്ക് ജന്മം തന്ന മാതാവ് ചെറുപ്പക്കാരിയായ, അവിവാഹിതയായ കോളജ് വിദ്യാര്‍ഥിനിയായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ ജനിച്ചപ്പോള്‍ എന്നെ ദത്ത് നല്‍കാന്‍ അമ്മ ആഗ്രഹിച്ചു. കോളജ് വിദ്യാഭ്യാസം നേടിയ ആരെങ്കിലും എന്നെ ദത്തെടുക്കണമെന്ന് ആഗ്രഹിച്ചു. അങ്ങനെ, ഒരു അഭിഭാഷകനും ഭാര്യയും ചേര്‍ന്ന് എന്നെ ദത്തെടുക്കാന്‍ തയാറായി. എന്നാല്‍, അവസാനനിമിഷമാണ് അവര്‍ ശരിക്കും ഒരു പെണ്‍കുട്ടിയെയാണ് ദത്തെടുക്കാന്‍ ആഗ്രഹിച്ചതെന്ന് വെളിപ്പെടുത്തിയത്. അങ്ങനെ, എന്‍െറ രക്ഷിതാക്കള്‍ക്ക് അര്‍ധരാത്രിയില്‍ ഒരു ടെലിഫോണ്‍ കോള്‍ എത്തി: ‘ഞങ്ങളുടെ കൈവശം ഒരു ആണ്‍കുട്ടിയുണ്ട്. നിങ്ങള്‍ക്ക് ദത്തെടുക്കാന്‍ ആഗ്രഹമുണ്ടോ?’ അവര്‍ പറഞ്ഞു: ‘തീര്‍ച്ചയായും’. എന്നാല്‍, ദത്തെടുക്കാന്‍ മുന്നോട്ടുവന്ന മാതാവിന് കോളജ് ബിരുദവും പിതാവിന് ഹൈസ്കൂള്‍ വിദ്യാഭ്യാസവും ഇല്ളെന്ന് എനിക്ക് ജന്മം തന്ന അമ്മ പിന്നീട് മനസ്സിലാക്കി. അതിനാല്‍, ദത്തെടുക്കല്‍ കരാറില്‍ ഒപ്പുവെക്കാന്‍ അമ്മ വിസമ്മതിച്ചു. എന്നാല്‍, പിന്നീട്, എന്നെ ഒരു ദിവസം കോളജിലയക്കുമെന്ന് എന്‍െറ രക്ഷിതാക്കള്‍ ഉറപ്പുനല്‍കിയശേഷമാണ് അമ്മ കരാറില്‍ ഒപ്പുവെച്ചത്.
17 വര്‍ഷത്തിനുശേഷം ഞാന്‍ കോളജില്‍ പോയി. എന്നാല്‍, സ്റ്റാന്‍ഫോഡ് യൂനിവേഴ്സിറ്റി പോലെത്തന്നെ ചെലവേറിയതായിരുന്നു അവിടത്തെ പഠനം. എന്‍െറ രക്ഷിതാക്കളുടെ വരുമാനം മുഴുവന്‍ ട്യൂഷന്‍ ഫീസിന് വേണ്ടിവന്നു. ആറുമാസത്തിനുശേഷം മുടക്കിയ പണത്തിന് തക്ക മൂല്യം അതിനില്ളെന്ന് ഞാന്‍ മനസ്സിലാക്കി. രക്ഷിതാക്കളുടെ സമ്പാദ്യം ഞാന്‍ പാഴാക്കുകയാണെന്ന് എനിക്ക് തോന്നി. അങ്ങനെ കോളജ് പഠനം മതിയാക്കാന്‍ ഞാന്‍ തീരുമാനിച്ചു. അന്ന് നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ തീരുമാനം. എന്നാല്‍, ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു അതെന്ന് എനിക്കറിയാം.
കാല്‍പനികമായിരുന്നില്ല പിന്നീടുള്ള ജീവിതം. സ്വന്തമായി ഒരു മുറിയുണ്ടായിരുന്നില്ല. അതിനാല്‍, കൂട്ടുകാരുടെ മുറിയിലെ തറയില്‍ ഞാന്‍ അന്തിയുറങ്ങി. ഭക്ഷണത്തിന് തുകയൊപ്പിക്കാന്‍ അഞ്ച് സെന്‍റിനുവേണ്ടി ഒഴിഞ്ഞ കോളക്കുപ്പികള്‍ പെറുക്കിയെടുത്ത് നല്‍കി. ഒരുനേരത്തെ നല്ല ഭക്ഷണം കിട്ടാന്‍ വേണ്ടി എല്ലാ ഞായറാഴ്ചയും സന്ധ്യക്ക് ഏഴ് കിലോമീറ്റര്‍ അകലെയുള്ള ഹരേകൃഷ്ണ ക്ഷേത്രത്തിലേക്ക് നടന്നുപോകുമായിരുന്നു. അതെല്ലാം എനിക്കിഷ്ടമായിരുന്നു. എന്‍െറ കൗതുകംകൊണ്ടും ജിജ്ഞാസ കൊണ്ടും ഞാന്‍ ചെയ്ത പലതും പില്‍ക്കാലത്ത് അമൂല്യമായ സമ്പാദ്യമായി മാറി. ഒരുദാഹരണം ഞാന്‍ പറയാം:
റീഡ് കോളജ് അക്കാലത്തെ ഏറ്റവും മികച്ച കാലിഗ്രാഫ് കോഴ്സ് നടത്തിയിരുന്നു. കാമ്പസിലെ എല്ലാ പോസ്റ്ററുകളും ലേബലുകളും മനോഹരമായി കാലിഗ്രാഫ് ചെയ്തതായിരുന്നു. കോളജ് പഠനം അവസാനിപ്പിച്ചതിനാല്‍ ഞാന്‍ കാലിഗ്രാഫ് കോഴ്സിന് ചേര്‍ന്നു. എന്‍െറ ജീവിതത്തില്‍ ഇതുകൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടാകുമെന്നൊന്നും തോന്നിയിരുന്നില്ല. എന്നാല്‍, 10 വര്‍ഷത്തിനുശേഷം ഞങ്ങള്‍ ആദ്യത്തെ മക്കിന്തോഷ് കമ്പ്യൂട്ടര്‍ രൂപകല്‍പന ചെയ്യുമ്പോള്‍ അതെല്ലാം എന്‍െറ മനസ്സിലേക്ക് വീണ്ടും വന്നു. അന്ന് പഠിച്ചതെല്ലാം മക്കിന്തോഷ് കമ്പ്യൂട്ടറില്‍ ഉള്‍ച്ചേര്‍ത്തു. അന്ന് ഞാന്‍ കോളജ് പഠനം മതിയാക്കിയിരുന്നില്ളെങ്കില്‍ മാക് കമ്പ്യൂട്ടറിന് ബഹുമുഖ ടൈപ്ഫേസുകളും ക്രമാനുഗതമായ അകലത്തിലുള്ള ഫോണ്ടുകളും ഉണ്ടാകുമായിരുന്നില്ല. തീര്‍ച്ചയായും, കോളജില്‍ പഠിക്കുമ്പോള്‍ മുന്നോട്ടുള്ള കുത്തുകള്‍ കൂട്ടിയോജിപ്പിക്കാന്‍ അസാധ്യമായിരുന്നു. എന്നാല്‍, 10 വര്‍ഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ അതെല്ലാം വളരെ വളരെ വ്യക്തമായി കാണുന്നു.മുന്നോട്ടുള്ള കുത്തുകള്‍ കൂട്ടിയോജിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. പിന്തിരിഞ്ഞുനോക്കി മാത്രമേ നിങ്ങള്‍ക്ക് അവ യോജിപ്പിക്കാനാകു. ആ കുത്തുകള്‍ നിങ്ങളുടെ ഭാവിയില്‍ എങ്ങനെയെങ്കിലും കൂട്ടിയോജിപ്പിക്കപ്പെടുമെന്നുള്ള വിശ്വാസം നിങ്ങള്‍ക്കുണ്ടായിരിക്കണം. നിങ്ങളുടെ മനക്കരുത്തില്‍, വിധിയില്‍, ജീവിതത്തില്‍, കര്‍മത്തില്‍ -അങ്ങനെയെന്തുമാകട്ടെ, അതില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടാകണം. ഈ മനോഭാവം എന്നെ ഒരിക്കലും തോല്‍പിച്ചിട്ടില്ല.
സ്നേഹത്തെയും നഷ്ടത്തെയും
കുറിച്ചാണ് രണ്ടാമത്തെ അനുഭവകഥഞാന്‍ ഭാഗ്യമുള്ളവനായിരുന്നു. എന്‍െറ ജീവിതത്തില്‍ എനിക്ക് ചെയ്യാനിഷ്ടമുള്ളതെന്തെന്ന് ആദ്യംതന്നെ ഞാന്‍ മനസ്സിലാക്കി. 20ാം വയസ്സില്‍ മാതാപിതാക്കളുടെ ഗാരേജില്‍ ഞാനും വോസ്നിയാക്കും ചേര്‍ന്ന് ആപ്പിളിന് തുടക്കമിട്ടു. ഞങ്ങള്‍ കഠിനമായി അധ്വാനിച്ചു. 10 വര്‍ഷംകൊണ്ട് ഗാരേജിലെ കേവലം ഞങ്ങള്‍ രണ്ടുപേരില്‍നിന്ന് 200 കോടി ഡോളര്‍ ആസ്തിയും 4000 ജീവനക്കാരുമുള്ള കമ്പനിയായി ആപ്പിള്‍ വളര്‍ന്നു. ആ സമയത്ത് എന്നെ കമ്പനിയില്‍നിന്ന് പുറത്താക്കി. നിങ്ങള്‍ ആരംഭിച്ച കമ്പനിയില്‍നിന്ന് നിങ്ങളെ എങ്ങനെ പുറത്താക്കാനാകും? അതെ, 30 വയസ്സായപ്പോള്‍ ഞാന്‍ കമ്പനിയില്‍നിന്ന് പുറത്തായി.
ഏതാനും മാസം എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഒന്നും മനസ്സിലായില്ല. എന്നാല്‍, ക്രമേണ എനിക്ക് പുതിയൊരു ധൈര്യം കൈവരുന്നതുപോലെ തോന്നി. എല്ലാം വീണ്ടും തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു.
അന്നെനിക്ക് മനസ്സിലായില്ളെങ്കിലും, ആപ്പിളില്‍നിന്ന് പുറത്താക്കിയതാണ് എന്‍െറ ജീവിതത്തില്‍ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് പില്‍ക്കാലത്ത് ബോധ്യമായി. നേട്ടങ്ങളുടെ ഭാരത്തേക്കാള്‍ തുടക്കക്കാരന്‍െറ ലാഘവത്വം എനിക്ക് തോന്നി.
അടുത്ത അഞ്ചു വര്‍ഷത്തിനകം നെക്സ്റ്റ്, പിക്സര്‍ എന്നീ കമ്പനികള്‍ ഞാന്‍ തുടങ്ങി. ലോകത്തെ ഏറ്റവും മികച്ച ആനിമേഷന്‍ സ്റ്റുഡിയോ ആണ് പിക്സര്‍ ഇന്ന്. കാലത്തിന്‍െറ അദ്ഭുതങ്ങള്‍ പിന്നെയുമുണ്ടായി. ആപ്പിള്‍ നെക്സ്റ്റിനെ ഏറ്റെടുത്തു. ഞാന്‍ ആപ്പിളില്‍ തിരിച്ചെത്തി. ആപ്പിളിന്‍െറ പില്‍ക്കാല നേട്ടങ്ങളുടെ കേന്ദ്രബിന്ദുവായി നെക്സ്റ്റ് വികസിപ്പിച്ച സാങ്കേതിക വിദ്യ മാറി.
ആപ്പിളില്‍നിന്ന് പുറത്തായിരുന്നില്ളെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ളെന്ന് എനിക്കുറപ്പുണ്ട്. നിങ്ങള്‍ക്ക് എന്താണ് ഏറ്റവും ഇഷ്ടമുള്ളതെന്ന് നിങ്ങള്‍ കണ്ടെത്തണം. മഹത്തായ പ്രവൃത്തിയെന്ന് നിങ്ങള്‍ക്ക് തോന്നുന്നത് ചെയ്യുകയെന്നതാണ് ഏറ്റവും സംതൃപ്തി നല്‍കുന്ന കാര്യം. മഹത്തായ ഒരു കാര്യം ചെയ്യാനുള്ള ഒരേയൊരു വഴി നിങ്ങള്‍ ചെയ്യുന്നതിനെ സ്നേഹിക്കുകയെന്നതാണ്. ഇനിയും നിങ്ങള്‍ അത് കണ്ടെത്തിയിട്ടില്ളെങ്കില്‍ സൂക്ഷിച്ചുനോക്കുക.
മരണത്തെക്കുറിച്ചാണ്
എന്‍െറ മൂന്നാമത്തെ അനുഭവം ‘ഓരോ നിമിഷവും നിങ്ങളുടെ അവസാന നിമിഷമെന്ന് കരുതി ജീവിച്ചാല്‍ ഒരു ദിവസം നിങ്ങളുടെ പ്രവൃത്തി അര്‍ഥപൂര്‍ണമാകും’ എന്ന ചൊല്ല് എനിക്ക് 17 വയസ്സുള്ളപ്പോള്‍ വായിക്കാനിടയായി. അതെന്നെ ഏറെ സ്വാധീനിച്ചു. അതിനുശേഷം കഴിഞ്ഞ 33 വര്‍ഷമായി ഓരോ ദിവസവും രാവിലെ ഞാന്‍ കണ്ണാടിയുടെ മുന്നില്‍നിന്ന് സ്വയം ചോദിക്കും: ‘ഇന്നെന്‍െറ ജീവിതത്തിലെ അവസാന ദിനമാണെങ്കില്‍ ഇന്ന് ചെയ്യേണ്ട കാര്യം ഞാന്‍ ചെയ്യണമോ?’ ദിവസങ്ങളോളം ഉത്തരം ‘വേണ്ട’ എന്നായിരുന്നു. അപ്പോള്‍ എനിക്ക് തോന്നി, ഞാന്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന്.
ഉടന്‍ മരിക്കുമെന്ന് ഓര്‍മിക്കുകയാണ് ജീവിതത്തില്‍ മഹത്തായ തീരുമാനങ്ങള്‍ എടുക്കാന്‍ എന്നെ സഹായിച്ച ഏറ്റവും പ്രധാനകാര്യം. മരണത്തിനുമുന്നില്‍ ബാഹ്യമായ പ്രതീക്ഷകളും അഭിമാനവും പരാജയഭീതിയുമെല്ലാം നിഷ്പ്രഭമാകുന്നു. എന്തെങ്കിലും നഷ്ടമാകുമെന്ന ചിന്തയില്‍നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവുംനല്ല മാര്‍ഗം നിങ്ങള്‍ മരിക്കാന്‍ പോവുകയാണെന്നുള്ള ചിന്തയാണ്.
ഒരു വര്‍ഷംമുമ്പാണ് എനിക്ക് പാന്‍ക്രിയാസില്‍ കാന്‍സര്‍ തിരിച്ചറിഞ്ഞത്. ആറുമാസത്തിലധികം ജീവിക്കുമെന്ന് പ്രതീക്ഷിക്കാനാവാത്ത, സുഖപ്പെടുത്താനാകാത്ത കാന്‍സറാണ് അതെന്ന് ഡോക്ടര്‍മാര്‍ എന്നെ ബോധ്യപ്പെടുത്തി. വീട്ടില്‍ പോയി ദൈനംദിന കാര്യങ്ങളെല്ലാം ക്രമപ്പെടുത്താന്‍ ഡോക്ടര്‍ എന്നോട് പറഞ്ഞു. മരിക്കാന്‍ ഒരുങ്ങിക്കൊള്ളാന്‍ എനിക്കുള്ള ഡോക്ടറുടെ കോഡ് ഭാഷയായിരുന്നു അത്.
ഈ അനുഭവങ്ങളിലൂടെ കടന്നുപോയ എനിക്ക് ഉറപ്പായും പറയാനാകും: ആരും മരിക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്വര്‍ഗത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ പോലും അതിനായി മരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നിട്ടും, നാമെല്ലാം പങ്കിടുന്ന വിധിയാണ് മരണം. ചെറുപ്പക്കാര്‍ക്ക് വഴിയൊരുക്കാന്‍ അത് മുതിര്‍ന്നവരെ തുടച്ചുമാറ്റുന്നു. ഇപ്പോള്‍ ചെറുപ്പക്കാര്‍ നിങ്ങളാണ്. എന്നാല്‍, ഏറെ അകലെയല്ലാത്തൊരുകാലത്ത് നിങ്ങള്‍ക്കും പ്രായമാകും. അന്ന് മരണം നിങ്ങളെയും തുടച്ചുനീക്കും.
നിങ്ങളുടെ സമയം പരിമിതമാണ്. അതിനാല്‍, മറ്റൊരാളുടെ ജീവിതം ജീവിച്ച് നിങ്ങളുടെ സമയം പാഴാക്കാതിരിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ നിങ്ങളുടെ ആന്തരിക ചോദനകളെ കെടുത്തിക്കളയാതിരിക്കട്ടെ. നിങ്ങളുടെ ഹൃദയത്തെയും ചോദനയെയും പിന്തുടരാനുള്ള ധൈര്യം നേടിയെടുക്കുക. നിങ്ങള്‍ എന്താണ് ആകാന്‍ ആഗ്രഹിക്കുന്നതെന്ന് അവക്കറിയാം.
ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍ ‘ദ ഹോള്‍ എര്‍ത്ത് കാറ്റലോഗ്’ എന്നൊരു മാസികയുണ്ടായിരുന്നു. 1970കളുടെ അവസാനം മാസികയുടെ അവസാന ലക്കം പുറത്തിറക്കി. അതിന്‍െറ അവസാന പുറത്ത് പ്രഭാതത്തിലെ ഒരു പാതയുടെ ദൃശ്യമായിരുന്നു. അതിനടിയില്‍ ഈ വാക്കുകള്‍ കുറിച്ചിരുന്നു: ‘വിശപ്പുള്ളവരാവുക, വിഡ്ഢിയായിരിക്കുക.’ അവരുടെ വിടവാങ്ങല്‍ സന്ദേശമായിരുന്നു അത്. ‘വിശപ്പുള്ളവരാവുക, വിഡ്ഢിയായിരിക്കുക’ -ഇത് ഞാന്‍ എന്നോടുതന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍, ബിരുദവുമായി പുതുജീവിതം തുടങ്ങാനൊരുങ്ങുന്ന നിങ്ങള്‍ക്കും എന്‍െറ ആശംസ അതുമാത്രമാണ്.
വിശപ്പുള്ളവരാവുക; വിഡ്ഢിയായിരിക്കുക! (അറിവിനുവേണ്ടി കൂടുതല്‍ വിശപ്പുള്ളവരായിരിക്കുക; എല്ലാം അറിയാമെന്ന് ഭാവിക്കാതിരിക്കുക). നന്ദി!
Subscribe to:
Posts (Atom)
