കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Thursday, September 8, 2011

സൗജന്ന്യ അരി വിതരണം ചെയ്തു



മുപ്പട്ടിത്തറ: മുപ്പട്ടിത്തറ തീരദേശ മേഘലയിലെ പ്രദേശവാസികളായ 60 കുടുംഭങ്ങള്‍ക്ക് ഡോ: ബി. ആര്‍. അംബേദ്ക്കര്‍ സ്മാരക സാംസ്കാരിക സമിതിയുടെ സൗജന്ന്യ അരി വിതരണ ഉത്ഘാടനം എസ്. ഡി. പി. ഐ. തൃശൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് സുബ്രമന്ന്യന്‍ നിര്‍വഹിച്ചു

മുപ്പട്ടിത്തറ
പ്രദേശത്തി ന്റെ സാമൂഹികവും സാംസ്കാരികവുമായ പ്രവര്‍ത്തനമുന്നേറ്റം ലക്‌ഷ്യമാക്കി സമീപകാലത്ത് നിലവില്‍വന്ന ഡോ: ബി. ആര്‍. അംബേദ്ക്കര്‍സ്മാരക സാംസ്കാരിക സമിതി പ്രദേശത്ത് സൗജന്ന്യ നേത്ര പരിശോധനാ ക്യാംബ് , തിമിര ശാസ്ത്രക്രിയാ ക്യാംബ് , നിര്‍ധനരായിട്ടുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം വിതരണം, മഴക്കാലത്ത് ഉണ്ടാകുന്ന പകര്‍ച്ച പനിയെയും മഴക്കാല രോഗങ്ങളേ കുറിച്ചുമുള്ള ബോധവല്‍കരണ ലഘുലേഘ, എന്നിവ പ്രദേശ വാസികള്‍ക്ക് വിതരണം ചെയ്ത് സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംഘടിപിച്ച് ശ്രദ്ധയമായിരുന്നു. യോഗത്തില് അംബേദ്ക്കര്‍ സ്മാരക സാംസ്കാരിക സമിതി പ്രസിഡന്റ്റ് ഇസ്മായില്‍ അധ്യക്ഷതവഹിച്ചു, സമിതി അംഘഗങ്ങളായ അജീഷ്അര്‍ജുന്‍ മുപ്പട്ടിത്തറ സ്വാഗതം പറഞ്ഞു. ഹാരിസ് പുവ്വത്തൂര്‍ , ശഫീക്ക് മുഹമ്മദുണ്ണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു , ഹനീഫ നന്ദി പറഞ്ഞു.

Wednesday, September 7, 2011

ഗ്രാമീണമേഖലയില്‍ അത്യാധുനിക ഡിജിറ്റല്‍ സംവിധാനമായി ബ്രഹ്മകുളം തീയേറ്റര്‍

കാഞ്ഞാണി:ഗ്രാമീണമേഖലയില്‍ കോടികള്‍ മുടക്കി ഹോം ഫ്രണ്ട്‌ലി ഡിജിറ്റല്‍ തീയേറ്റര്‍ വ്യാഴാഴ്ച തുറക്കും.

സിംല ഗ്രൂപ്പാണ് നവീകരിച്ച ബ്രഹ്മകുളം തീയേറ്ററായി രംഗത്തുള്ളത്. 1982 ജില്ലയിലെ പ്രഥമ ഡിടിഎസ് തീയേറ്ററാണ് ബി.കെ. റപ്പായി കാഞ്ഞാണിയില്‍ തുടങ്ങിയത്. 29 വര്‍ഷത്തിനുശേഷം തീയേറ്റര്‍ നവീകരിക്കുകയായിരുന്നു.

പ്രസാദിന്റെ പി.എക്‌സ്.ഡി. പ്രൊജക്ടറാണ് സ്ഥാപിച്ചിട്ടുള്ളത്. ഡിജിറ്റല്‍ ഡിസ്‌കുകള്‍ ഇടുകയും അതേസമയം പ്രിന്റുകള്‍ ഓടിക്കുകയും ചെയ്യാം. അമേരിക്കന്‍നിര്‍മിത കമ്പനിയിലെ ട്രോക്ക്, അള്‍ട്രാ സ്റ്റീരിയോ സംവിധാനത്തിലൂടെ ഒഴുകിയെത്തുന്ന തരംഗങ്ങള്‍. അമേരിക്കന്‍ കമ്പനിയായ ജെ.ബി.എല്ലിന്റെ 350 വാട്ട്‌സിന്റെ സ്​പീക്കറുകളാണ് ശബ്ദമയമാക്കുന്നത്. ഫുള്‍ എ.സി.തീയേറ്റര്‍ കൂടിയാണിത്.

അത്യാധുനിക രീതിയിലുള്ള ഇരിപ്പിടമാണ് ഒരുക്കിയിട്ടുള്ളത്. സീറ്റില്‍ ചായഗ്ലാസ് വെച്ച് സിംല ബേക്കറിയിലെ പലഹാരങ്ങള്‍ കൊറിച്ച് സിനിമ ആസ്വദിക്കാം. ഒപ്പം വാഹന പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വ്യാഴാഴ്ച 6ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ തീയേറ്റര്‍ ഉദ്ഘാടനം ചെയ്യും. തീയേറ്ററിലെ എ.സി.യുടെ ഉദ്ഘാടനം കമല്‍ നിര്‍വഹിക്കും. ഡിജിറ്റല്‍ പ്രോജക്ഷന്റെ ഉദ്ഘാടനം ജയറാമും ബിജുമേനോനും ചേര്‍ന്ന് നിര്‍വഹിക്കും. ഭവനനിര്‍മാണഫണ്ട് വിതരണം ഫിയാഫ് മുന്‍വൈസ് പ്രസിഡന്റ് പി.വി. ഗംഗാധരന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസ ഫണ്ട് വിതരണം സത്യന്‍ അന്തിക്കാട് നിര്‍വഹിക്കും. സിംല ഗ്രൂപ്പിന്റെ സാമൂഹികസേവനഫണ്ടായ ഹേംസിന്റെ ഉദ്ഘാടനം സ്ഥാപകന്‍ ബി.കെ. റപ്പായി നിര്‍വഹിക്കും. മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. സുര്‍ജിത്ത് അധ്യക്ഷത വഹിക്കും.

ഓണാശംസകള്‍



ecard
സ്നേഹത്തിന്റെയും
സാഹോദര്യത്തിന്റെയും ഒരു ഓണം
നിറഞ്ഞ മനസ്സോടെ ആശംസിക്കുന്നു





കണ്ടശ്ശാംകടവ് ജലോത്സവം: കളരിപ്പയറ്റും പ്രദര്‍ശനവും നടന്നു


കാഞ്ഞാണി:ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിക്കായി പോരാട്ടത്തിന് ഒരുങ്ങിയ കണ്ടശ്ശാംകടവ് ജലോത്സവ വേദിയില പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കളരിപ്പയറ്റ് പ്രദര്‍ശനം, വടംവലി മത്സരം എന്നിവ നടന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നാടന്‍ ഭക്ഷ്യമേള, പൂക്കളമത്സരം, റംസാന്‍ നിലാവ്, ജൂഡോമത്സരം എന്നിവ നടന്നു.

9 ന് 4 ന് ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം ഗാനമേള, വര്‍ണ്ണമഴ എന്നിവ നടക്കും. 10 ന് രണ്ടോണനാളില്‍ നടക്കുന്ന ജലോത്സവത്തില്‍ ചുണ്ടന്‍, ചുരുളന്‍, ഓടിവള്ളങ്ങളുടെ മത്സരം, നീന്തല്‍ മത്സരം, ഫേ്‌ളാട്ട് പ്രദര്‍ശനം, നേവിയുടെ കായികാഭ്യാസം എന്നിവ നടക്കുമെന്ന് ചെയര്‍മാന്‍ വി.എന്‍. സുര്‍ജിത്ത്, ജനറല്‍ കണ്‍വീനര്‍ സുബൈദ മുഹമ്മദ് എന്നിവര്‍ പറഞ്ഞു.

മാലമോഷണക്കേസില്‍ മൂന്നുവര്‍ഷം കഠിനതടവ്

ചാവക്കാട്: സൈക്കിളിലെത്തി സ്ത്രീയെ അടിച്ചുവീഴ്ത്തിയതിനുശേഷം മൂന്ന് പവന്‍ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതിയെ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി മൂന്നുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. മുല്ലശ്ശേരി പറമ്പന്തള്ളി ക്ഷേത്രത്തിന് സമീപം പെരുമ്പായില്‍ സജു എന്ന രാജു (36) വിനെയാണ് ചാവക്കാട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ആര്‍.എല്‍. ബൈജു ശിക്ഷിച്ചത്. 2005 ഡിസംബര്‍ പത്തിന് മമ്മിയൂര്‍ ക്ഷേത്രത്തില്‍ തൊഴുത് വരുന്നതിനിടെ മമ്മിയൂര്‍ ശ്രീവത്സം വീട്ടില്‍ വി. ചെല്ലപ്പന്‍മേനോന്റെ ഭാര്യ ലളിതാ മേനോനെ പ്രതി സൈക്കിളിലെത്തി അടിച്ചുവീഴ്ത്തിയതിനുശേഷം സ്വര്‍ണമാല കവര്‍ന്നു എന്നാണ് കേസ്. വാദിക്കുവേണ്ടി എന്‍.ടി. ശശി ഹാജരായി.

ബൈക്കിന് സൈഡ് കൊടുക്കാത്തതിന് കാര്‍ തല്ലിത്തകര്‍ത്തു

കയ്പമംഗലം: ദേശീയപാതയില്‍നിന്നു തിരിച്ച കാര്‍ പിന്നില്‍ വരികയായിരുന്ന ബൈക്കിന് സൈഡ് കൊടുക്കാഞ്ഞതിനെച്ചൊല്ലി കയ്പമംഗലം വഴിയമ്പലത്ത് സംഘര്‍ഷം. ബൈക്ക് യാത്രികരും കാര്‍ ഡ്രൈവറും തമ്മിലുണ്ടായ കയ്യാങ്കളിയ്ക്കുശേഷം സംഘടിച്ചെത്തിയ യുവാക്കള്‍ കാര്‍ തല്ലിത്തകര്‍ത്തു.

വഴിയമ്പലം മഹാരാജ ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച പന്ത്രണ്ട് മണിയോടെയാണ് സംഭവം. ബന്ധുവിന്റെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ കയ്പമംഗലം മാടാനിക്കുളം സ്വദേശി കോഴിപ്പറമ്പില്‍ ശ്രീകുമാറിന്റെ ക്വാളിസ് കാറാണ് സംഘം തല്ലിത്തകര്‍ത്തത്. ദേശീയപാതയില്‍നിന്നു വിവാഹ ഹാളിന്റെ മുറ്റത്തേയ്ക്ക് കാര്‍ വളയ്ക്കവേ പൊടുന്നനെ പിന്നില്‍നിന്നുവന്ന ബൈക്ക്‌യാത്രികരായ രണ്ടുപേരുമായാണ് കാര്‍ഡ്രൈവര്‍ വാക്കുതര്‍ക്കമായത്. ഇതിനുശേഷം ഹാളിന്റെ പിന്‍ഭാഗത്ത് കാര്‍ ഒതുക്കിയിട്ടശേഷം ഭക്ഷണം കഴിക്കാന്‍ കയറിയ ശ്രീകുമാര്‍ ഭക്ഷണം കഴിച്ചിറങ്ങുമ്പോഴേക്കും സംഘടിച്ചെത്തിയ ഇരുപതോളം പേര്‍ ചേര്‍ന്ന് കാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നനിലയിലാണ്. മര്‍ദനമേറ്റ ശ്രീകുമാറിനെ (40) കുറ്റിലക്കടവ് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. മതിലകം പോലീസ് കേസെടുത്തിട്ടുണ്ട്.

Tuesday, September 6, 2011

വേദനകള്‍ക്ക് അവധി; അവര്‍ ഓണസന്തോഷം പങ്കിടാന്‍ ഒത്തുചേര്‍ന്നു

വാടാനപ്പള്ളി: പാട്ടുപാടിയും നൃത്തംവെച്ചും തിരുവാതിര കളിച്ചും രോഗദുരിതങ്ങള്‍ക്ക് അവധികൊടുത്ത് തൃത്തല്ലൂരില്‍ അവര്‍ ഒത്തുചേര്‍ന്നു. തളിക്കുളം ബ്ളോക്ക് പഞ്ചായത്തിന്‍െറ കീഴിലുള്ള തൃത്തല്ലൂര്‍ പാലിയേറ്റിവ് കെയര്‍ യൂനിറ്റിന് കീഴിലെ162 രോഗികളാണ് ഓണസന്തോഷം പങ്കിടാന്‍ ശ്രീശൈലം ഓഡിറ്റോറിയത്തില്‍ ഒത്തുചേര്‍ന്നത്. രോഗികള്‍ പരിപാടികള്‍ അവതരിപ്പിച്ചു. ഇവര്‍ക്ക് ഓണക്കിറ്റും ഓണപ്പുടവയും നല്‍കി. ഒത്തുചേര്‍ന്ന് ഓണസദ്യ ഉണ്ടാണ് എല്ലാവരും മടങ്ങിയത്.
പി.എ. മാധവന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓണപ്പുടവയും എം.എല്‍.എ വിതരണം ചെയ്തു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുബൈദ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഫാ. ഡേവിസ് ചിറമ്മല്‍ മുഖ്യാതിഥിയായിരുന്നു. സി.എം. നൗഷാദ്, മുനീര്‍ ഇടശേരി, ഇ.ബി. ഉണ്ണികൃഷ്ണന്‍, ജെ. രമാദേവി, പി.എസ്. സൂരത്ത്കുമാര്‍, ലീനരാമനാഥന്‍, കെ.എന്‍. വിമല ടീച്ചര്‍, ഡോ. മാഹിന്‍, സോമനാഥന്‍ ചാളിപ്പാട്ട്, ജോഷി ബ്ളാങ്ങാട്, വി.ബി. അഹമ്മദ്, അബ്ദുല്‍ റഊഫ് ചേറ്റുവ, വി.ബി. ജമാല്‍ എന്നിവര്‍ സംസാരിച്ചു.


ഏഴാം ക്ളാസുകാരിയെ പീഡിപ്പിച്ചതായി പരാതി

വാടാനപ്പള്ളി: തളിക്കുളം സ്വദേശിനിയായ ഏഴാം ക്ളാസുകാരിയെ പീഡിപ്പിച്ചതായി പരാതി.സംഭവവുമായി ബന്ധപ്പെട്ട് വലപ്പാട് കോതകുളം സ്വദേശി സദുവിനും തമ്പാന്‍കടവ് സ്വദേശി പ്രവീണിനുമെതിരെ കേസെടുത്തു.
കുട്ടി ഞായറാഴ്ച രാത്രി പുതുകുളങ്ങരയിലെ ഒഴിഞ്ഞ കെട്ടിടത്തിന് സമീപം വെച്ച് മറ്റൊരാളുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് സംശയം തോന്നിയ നാട്ടുകാര്‍ പിടികൂടി വാടാനപ്പള്ളി പൊലീസിന് കൈമാറിയത്. വൈദ്യപരിശോധനയില്‍ കുട്ടി നേരത്തേ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് കുട്ടി ആദ്യമായി പീഡനത്തിനിരയാകുന്നത്. കൂടുതല്‍ പേര്‍ തന്നെ പീഡിപ്പിച്ചതായി കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. സ്നേഹതീരം പരിസരത്തും തമ്പാന്‍കടവിലും ഒഴിഞ്ഞ കടകളിലും വെച്ചാണത്രെ പീഡിപ്പിച്ചത്. പൊലീസ് സ്വമേധയാ കേസെടുത്തു. കുട്ടിയെ മാതാവിനോടൊപ്പം വിട്ടയച്ചു.


Saturday, September 3, 2011

ഇരട്ടമരണത്തില്‍ വിങ്ങിപ്പൊട്ടി തെക്കന്‍ പാലയൂര്‍

ചാവക്കാട്: കളിക്കൂട്ടുകാരന്‍െറയും അച്ഛന്‍െറയും ചേതനയറ്റ ശരീരത്തിനുമുന്നില്‍ സഹപാഠികള്‍ വിങ്ങിപ്പൊട്ടി. തെക്കന്‍ പാലയൂരില്‍ ഷോക്കേറ്റ് മരിച്ച വാസുദേവിനും അച്ഛന്‍ സുധീഷിനും അന്ത്യോപചാരമര്‍പ്പിക്കാന്‍ പാലയൂര്‍ സെന്‍റ് തോമസ് എല്‍.പി.സ്കൂളിലെ വിദ്യാര്‍ഥികളെത്തിയപ്പോഴാണ് വികാരനിര്‍ഭര രംഗങ്ങള്‍ അരങ്ങേറിയത്. രാവിലെ സഹോദരന്‍മാരോടൊപ്പം മുറ്റത്ത് പൂക്കളമിട്ട് അച്ഛനോടൊപ്പം സൈക്കിളില്‍ സ്കൂളിലേക്ക് പോയ വാസുദേവിന്‍െറയും കൂലിപ്പണിയെടുത്ത് തന്‍െറ കുടുംബം പുലര്‍ത്തിപ്പോന്നിരുന്ന സുധീഷിന്‍െറയും മരണം വിശ്വസിക്കാനാവാതെ വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു തെക്കന്‍ പാലയൂര്‍ ഗ്രാമം. സാധാരണ ഓട്ടോയില്‍ സ്കൂളില്‍ പോകാറുള്ള വാസുദേവ് വ്യാഴാഴ്ച നേരം വൈകിയതിനാലാണ് അച്ഛനോടൊപ്പം സൈക്കിളില്‍ പോകാന്‍ കാരണം. നേരത്തെ ഗള്‍ഫിലായിരുന്ന സുധീഷ് മൂന്ന് മാസമായി നാട്ടില്‍ നിര്‍മാണ തൊഴിലാളിയായി കഴിയുകയായിരുന്നു. വീണ്ടും ഗള്‍ഫില്‍ പോയി കുടുംബം കരകയറ്റണമെന്ന സ്വപ്നവുമായി കഴിയുമ്പോഴാണ് ദുരന്തം കുടുംബത്തെ തേടിയെത്തിയത്. വാസുദേവിന്‍െറ മരണത്തെത്തുടര്‍ന്ന് പാലയൂര്‍ സെന്‍റ് തോമസ് എല്‍.പി. സ്കൂളിന് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അവധി നല്‍കി. ഓണാഘോഷ പരിപാടികളും റദ്ദാക്കി.

തൃത്തല്ലൂരില്‍ 100 ഓളം വീടുകള്‍ വെള്ളത്തില്‍

വാടാനപ്പള്ളി: തോരാമഴയില്‍ തൃത്തല്ലൂരില്‍ 100 ഓളം വീടുകള്‍ വെള്ളത്തിലായി. കുടുംബങ്ങള്‍ ദുരിതത്തില്‍. ആശുപത്രിക്ക് പടിഞ്ഞാറുള്ള വീട്ടുകാരാണ് വെള്ളക്കെട്ടിലായത്.ജൂണ്‍ ആദ്യവാരം മുതലാണ് മഴയില്‍ അരക്കൊപ്പം വെള്ളം ആയത്.
പ്രദേശത്തെ ഷണ്‍മുഖന്‍ എന്നയാള്‍ മരണപ്പെട്ടതോടെ സംസ്കരിക്കാനും കര്‍മങ്ങള്‍ നടത്താനും വീട്ടുമുറ്റത്ത് സാധിച്ചില്ല.അഞ്ച് ദിവസം മുമ്പ് വെള്ളം നേരിയതായി വറ്റിയെങ്കിലും ചളി നിറഞ്ഞിരുന്നു. മൂന്ന് ദിവസമായി തുടരുന്ന മഴയിലാണ് പ്രദേശം വീണ്ടും വെള്ളത്തിലായത്. കക്കൂസുകള്‍ നിറഞ്ഞ് ഒഴുകുന്നതിനാല്‍ രോഗ ഭീഷണിയിലാണ്. വെള്ളം നിറഞ്ഞ് വീട്ടുകാര്‍ക്ക് കാലില്‍ വ്രണം നിറഞ്ഞിട്ടും ആരോഗ്യ വകുപ്പ് അധികൃതരോ പഞ്ചായത്ത് അധികൃതരോ തിരിഞ്ഞുനോക്കിയില്ളെന്നാണ് കുടുംബാംഗങ്ങളുടെ പരാതി.