കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, October 19, 2011

ത്രിതല പഞ്ചായത്ത് സംവിധാനം പഠിക്കാന്‍ രാജസ്ഥാന്‍ സംഘം തളിക്കുളത്ത്


തളിക്കുളം: കേരളത്തിലെ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെക്കുറിച്ച് പഠിക്കാന്‍ രാജസ്ഥാന്‍ സംഘം തളിക്കുളം ബ്ളോക്ക് പഞ്ചായത്തിലെത്തി. രാജസ്ഥാനിലെ ടോന്‍ഡ് ജില്ലാ പ്രസിഡന്‍റ് കല്ലി ദേവി മീന, ചീഫ് എകിസ്ക്യൂട്ടീവ് ഓഫിസര്‍ എല്‍.ആര്‍. ഗുഗര്‍വാള്‍, രാജസ്ഥാന്‍ സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി ബി.എല്‍. ഗോയല്‍ എന്നിവരടങ്ങുന്ന സംഘമാണ് കേരളത്തിലെത്തിയത്.യുനിസെഫ് ചീഫ് സാമുവല്‍, പ്രതിനിധി സുമന്‍ സിങ്, കില പ്രതിനിധി പ്രഫ. രാഘവന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. തളിക്കുളം ബ്ളോക്ക് പഞ്ചായത്തിലെത്തിയ സംഘത്തെ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുചിത്ര രാധാകൃഷ്ണന്‍, ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.പി. കരുണാകരന്‍, അംഗങ്ങളായ ഇ.ബി. ഉണ്ണികൃഷ്ണന്‍, മുനീര്‍ ഇടശ്ശേരി, സജു ഹരിദാസ്, രമാദേവി, കുട്ടന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. 30 അംഗ രാജസ്ഥാന്‍ സംഘത്തിനൊപ്പം നേപ്പാളില്‍ നിന്നുള്ള നാലംഗവുമുണ്ടായിരുന്നു.

No comments:

Post a Comment