ജൂണ്‍ 25ന് രാവിലെ തിരക്കേറിയ എറവ് അഞ്ചാംകല്ല് കപ്പല്‍പള്ളി സ്റ്റോപ്പിലായിരുന്നു അപകടം. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ രാജേഷ് സ്റ്റോപ്പില്‍ ആളെ കയറ്റാനായി നിര്‍ത്തിയ ബസ്സിനെ മറികടന്ന മറ്റു വാഹനങ്ങള്‍ക്കൊപ്പം സുധീറും ബൈക്ക് മുന്നോട്ടോടിച്ചു. പെട്ടെന്നാണ് മരണദൂതുമായി എതിരെയെത്തിയ സ്വകാര്യബസ്സിന്റെ പിന്‍ഭാഗം ബൈക്കില്‍ തട്ടിയത്. നീങ്ങിത്തുടങ്ങിയ കെ.എസ്.ആര്‍.ടി.സി. ബസ്സിനടിയിലേക്ക് സുധീര്‍ വീണു.
ബസ്സ് മുന്നോട്ടെടുക്കുന്നതിനിടെ രാജേഷ് റിയര്‍വ്യൂ മിററിലൂടെ നോക്കുമ്പോള്‍ ബസ്സിനടിയില്‍ രണ്ടു കാലുകള്‍ കണ്ടു. ഒറ്റ സെക്കന്‍ഡില്‍ ബസ്സ് ചവിട്ടി നിര്‍ത്തുമ്പോള്‍ റോഡിലുരഞ്ഞ പിന്‍ചക്രങ്ങള്‍ സുധീറിന്റെ ശരീരത്തില്‍ ഉരുമിനിന്നു. രാജേഷ് ഒരു സെക്കന്‍ഡ് വൈകിയെങ്കില്‍ സുധീറിന്റെ ശരീരം ചക്രങ്ങള്‍ കയറി ചതഞ്ഞരയുമായിരുന്നു.
ഐ.ടി.സി.യുടെ ജില്ലാ ഫ്രാഞ്ചൈസിയില്‍ സെയില്‍സ് മാനേജരായ സുധീര്‍ രാവിലെ ജോലിസ്ഥലത്തേക്ക് വരുമ്പോഴായിരുന്നു അപകടം.
36 ദിവസത്തെ ആസ്പത്രിജീവിതത്തിനു ശേഷം വിശ്രമിക്കുന്ന തന്നെ കാണാന്‍ എത്തിയ രക്ഷകന്‍ രാജേഷിനെ കണ്ടപ്പോള്‍ സുധീര്‍ വിങ്ങിപ്പൊട്ടി. മരണം വഴിമാറിപ്പോയ ആ ദിവസം ഇങ്ങനെ: ബൈക്കില്‍ തട്ടി നിര്‍ത്താതെ പോയ സ്വകാര്യബസ്സിനെതിരെ നാട്ടുകാരുടെ രോഷമുയര്‍ന്നു. ഇതിനിടെ സമീപവാസിയായ ഓട്ടോഡ്രൈവര്‍ കുന്നന്‍ ജോയിയും പഞ്ചായത്ത് മെമ്പര്‍ സി.പി. പോളും ചേര്‍ന്ന് ബസ്സിനടിയില്‍ നിന്നും സുധീര്‍കുമാറിനെ വലിച്ചെടുത്തു. രാവിലെ സ്‌കൂള്‍ സമയമായതിനാല്‍ അതുവഴി വന്ന വാഹനങ്ങളൊന്നും നിര്‍ത്തിയില്ല. വിധിയെ പഴിക്കാതെ ജോയ് ഓട്ടോയെടുത്തു. സഹായത്തിനായി ഒരു വഴിയാത്രക്കാരനുമായി ഒരു പാച്ചിലായിരുന്നുവെന്ന് പോള്‍ പറഞ്ഞു. അധികം വൈകാതെ അശ്വിനി ആസ്പത്രിയിലെത്തിച്ചു. സുധീര്‍കുമാറിന്റെ എട്ട് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു. ശ്വാസകോശത്തിനും കേടുപറ്റി. ഇരുപത് ദിവസം അത്യാസന്നനിലയില്‍. അതിനിടെ ഒരു മേജര്‍ ഓപ്പറേഷനടക്കം ഏതാനും ശസ്ത്രക്രിയകളും നടന്നു.
ദീര്‍ഘകാലം അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി. ഉണ്ണികൃഷ്ണമേനോന്റെ മകനാണ് സുധീര്‍. ചൊവ്വാഴ്ച ഉച്ചയോടെയാണ് രാജേഷ് സുധീര്‍കുമാറിനെ കാണാനെത്തിയത്. രാജേഷിനെ അടക്കാനാകാത്ത വികാരവായേ്പാടെയാണ് ആ കുടുംബം
വരവേറ്റത്
.
No comments:
Post a Comment