കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Monday, October 10, 2011

കണ്ടല്‍ വനങ്ങള്‍ നശീകരണത്തിന്റെ വക്കില്‍

]mhd«n: Imb Xpcp¯nse IWvS h\§Â \ioIcW¯nsâ h¡n Nmh¡mSv Xmeq¡nÂs¸« ]mhd«n, sh¦nS§v, Hcpa\bqÀ ]©mb¯pIfnse Imbtemc§fpw Xpcp¯pIfpw IWvSÂh\§Ä Xn§n\ndª {]tZi§fmWv.
dh\yqhIp¸v IWvS h\§fpsS kvsI¨v h\w hIp¸n\v ssIamdm¯Xv aqeamWv IWvSensâ kwc£Ww Xmdpamdmbncn¡p¶Xv. am{Xaà IWvS h\§fnse A]qÀhbn\w ]£nIsfbpw sIm¡pIsfbpw th«bmSp¶Xpw \nXykw`hambncn¡pIbmWv. IWvSensâ kwc£Ww Bhiys¸«v ap³ h\w a{´nbmbncp¶ _nt\mbv hnizw ]²Xn {]tZiw kµÀin¨v h\§Ä kwc£n¡p¶Xn\p ¹m³ X¿mdm¡m³ No^v t^mdkväv I¬kÀthäÀ¡p \nÀtZiw \ÂInbncp¶p.
]n¶oSv Un F^v HbpsS t\XrXz¯n asämcp kwLw ChnsS ]T\w \S¯n. IWvSensâ kwc£W¯n\mbn dh\yq hIp¸nsâ Iognepff ]²Xn {]tZi¯nsâ kvsI¨v h\w hIp¸n\v ssIamdWsa¶pw Un.F^v.H Bhiys¸«p. Hcp hÀjw ]n¶n«n«pw kvsI¨v ssIamdmXncp¶tXmsS Pnà t^mdkväv Hm^nkÀ PnÃmIeÎÀ¡pw Xmeq¡v Hm^nkÀ¡pw hoWvSpw I¯v \ÂIn. F¶m \S]Snsbm¶pambnÃ. G¡tdmfw hcp¶ IWvS h\§Ä ]cnØnXn ZpÀ_e{]tZiambn( Ct¡m s{^Unen em³Uv, C F^v FÂ) GäSp¡Wsa¶mWv \m«pImcpsS Bhiyw.
CtX Bhiyhpambn _Ôs¸«v am³ t{Kmhv I¬kÀthj³ B³Uv dnkÀ¨v skâÀ {]hÀ¯IÀ ]n F am[h³ Fw.FÂ.FbpsS t\XrXz¯n kwLS\bpsS `mchmlnIfmb chn ]\bv¡Â, sI sI kpKX³, sI BÀ _meIrjvW³, hn BÀ tSmWn, hn thWptKm]m F¶nhÀ kÀ¡mcn\pw dh\yq hIp¸n\pw \nthZ\w \ÂI

നടുവില്‍ക്കരയില്‍ വഞ്ചി പിടിപ്പിച്ചതിനെച്ചൊല്ലി തര്‍ക്കം

വാടാനപ്പള്ളി: നടുവില്‍ക്കരയില്‍ ചേറ് നിറച്ച വഞ്ചി പൊലീസിനെക്കൊണ്ട് പിടിപ്പിച്ചതിനെച്ചൊല്ലി തര്‍ക്കം. ഞായറാഴ്ച രാവിലെ ഏഴോടെയാണ് മുന്‍ ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന തിരിയാടത്ത് ചന്ദ്രന്‍ എന്നയാളുടെ നാല് വഞ്ചികള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസിനെ വിളിച്ച് പിടിപ്പിച്ചത്. ചേറ് എടുക്കാന്‍ അനുമതിയുണ്ടെന്ന് പറഞ്ഞതോടെ പൊലീസ് പരിശോധിച്ച് മൂന്ന് വഞ്ചി വിട്ടയച്ചിരുന്നു. ബി.ജെ.പിയില്‍നിന്ന് മാറിയതിന്‍െറ വൈരാഗ്യത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ വഞ്ചി പിടിപ്പിച്ചതെന്ന് പറഞ്ഞ് നാട്ടുകാര്‍ രംഗത്തെത്തി. തൊഴിലാളികളെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് വൈകുന്നേരം സി.പി.എം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നു. സി.പി.എം നേതാക്കളായ പി.വി. രവീന്ദ്രന്‍, കെ.സി. പ്രസാദ്, ജയദേവന്‍, കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗങ്ങളുമായ ആര്‍.എം. താരിഖ്, കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

കുണ്ടുവക്കടവ് ജലോത്സവം ഗുരുവായൂരപ്പനും സെന്റ് ആന്റണിയും ജേതാക്കള്‍

പാവറട്ടി: കുണ്ടുവക്കടവ് ജലോത്സവത്തില്‍ ഇരട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തില്‍ സഹാറ തവക്കല്‍ കുരിക്കാട് തുഴഞ്ഞ ഗുരുവായൂരപ്പന്‍ ഒന്നാമതെത്തി. വിന്നേഴ്‌സ് കീഴുപ്പുള്ളിക്കര തുഴയെറിഞ്ഞ വലിയ പണ്ഡിതനെ ഒരു വള്ളപ്പാടിന് പിന്നിലാക്കിയാണ് ശ്രീഗുരുവായൂരപ്പന്‍ പട്ടാളി അപ്പുക്കുട്ടന്‍ സ്മാരക വിന്നേഴ്‌സ് ട്രോഫിയില്‍ മുത്തമിട്ടത്. മരുതയൂര്‍ ദേശം ബോട്ട് ക്ലബ്ബിന്റെ ശരവണനാണ് മൂന്നാമത്. ബി-ഗ്രേഡ് വിഭാഗത്തില്‍ സണ്‍റൈസ് ഒരുമനയൂരിന്റെ സെന്റ് ആന്റണി വള്ളം നേടി. മരുതയൂര്‍ ദേശം ബോട്ട് ക്ലബ്ബിന്റെ ശ്രീമുരുകനും വാടാനപ്പള്ളി നടവില്‍ക്കര ബോട്ട് ക്ലബ്ബിന്റെ ശ്രീ പാര്‍ത്ഥസാരഥി യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ശ്രീ ഗുരുവായൂരപ്പന്റെ അര്‍ജുനന്‍ നല്ല അമരക്കാരനുള്ള ട്രോഫി നേടി. ശ്രീമുരുകന്‍ വള്ളത്തിലെ രഞ്ജിത് വെണ്ണക്കല്‍ മികച്ച തുഴച്ചില്‍ക്കാരനായി. 

ജലോത്സവത്തില്‍ നടന്ന വടംവലി മത്സരത്തില്‍ സെവന്‍സ് പാവറട്ടിയും ഫ്രണ്ട്‌സ് ഒരുമനയൂരും ജേതാക്കളായി. കെ.എം. മിഥുനും പി.കെ. ജിഷ്ണുവും നീന്തല്‍ താരങ്ങളായി. പി.എ. മാധവന്‍ ജലോത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായി അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് സ്ഥിരം ചെയര്‍മാന്‍ വി.കെ. ഷാനു, അംഗം പി.കെ. രാജന്‍, സിനിമാതാരങ്ങളായ യവനിക ഗോപാലകൃഷ്ണന്‍, ഗായത്രി, അബ്ദുട്ടി കൈതമുക്ക്, ജലോത്സവ കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ സലീം, ജനറല്‍ കണ്‍വീനര്‍ പി.കെ. അസീസ്, എ.ടി. ആന്‍േറാ, എന്‍.ജെ. ലിയോ, സതീശന്‍ പള്ളാറ, ജോബി ഡേവിഡ്, എം.കെ. അനില്‍കുമാര്‍, നിസാര്‍ മരുതയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് അസി. പോലീസ് കമ്മീഷണര്‍ ആര്‍.കെ. ജയരാജ് ട്രോഫികള്‍ വിതരണം ചെയ്തു.

യുവമോര്‍ച്ച മാര്‍ച്ച് നടത്തി

ചാവക്കാട്: അന്യായമായ ചേറ്റുവ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനത യുവമോര്‍ച്ച ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടോള്‍ പരിസരത്തേക്ക് മാര്‍ച്ച് നടത്തി. പാലം നിര്‍മിച്ചതിന്റെ ഇരട്ടി പണം ലഭിച്ചിട്ടും വീണ്ടും ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. ബി.ജെ.പി. ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ബി.എം. അയ്യപ്പക്കുട്ടി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ വി.കെ. വിമല്‍ അധ്യക്ഷനായി. പാലംകടവില്‍ നിന്നാരംഭിച്ച മാര്‍ച്ച് ടോള്‍ പരിസരത്ത് പോലീസ് തടഞ്ഞു.

6 ബസ്സുകള്‍ കൂടി പിടികൂടി പിഴയടപ്പിച്ചു

ചാവക്കാട്: വാതിലുകളില്ലാത്ത ആറ് ബസ്സുകള്‍ പോലീസ് പിടികൂടി. ചാവക്കാട് എസ്‌ഐ എം. സുരേന്ദ്രനും സംഘവും ബസ്സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയിലാണ് ബസ്സുകള്‍ പിടികൂടി പിഴയടപ്പിച്ചത്. ഡോര്‍ വെയ്ക്കാന്‍ സ്വകാര്യബസ്സുടമകള്‍ക്ക് നല്‍കിയ സമയം തിങ്കളാഴ്ചയാണ് അവസാനിച്ചത്. ബസ്സില്‍നിന്നും തെറിച്ചുവീണ് അഞ്ചങ്ങാടി സ്വദേശിനിയും വിദ്യാര്‍ത്ഥിയുമായ വലിയകത്ത് ബുഷറയുടെ മരണത്തിനുശേഷമാണ് ഗതാഗതവകുപ്പും പോലീസും നടപടി ശക്തമാക്കിയത്. ദുരന്തങ്ങള്‍ അരങ്ങേറുമ്പോഴും ശക്തമായ നടപടിയെടുക്കാന്‍ ഗതാഗത വകുപ്പ് തയ്യാറാകുന്നില്ല.

സമൂഹവിരുദ്ധര്‍ നൂറോളം വാഴകള്‍ വെട്ടിനശിപ്പിച്ചു

മുല്ലശ്ശേരി: മുല്ലശ്ശേരി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പുല്ലൂര്‍, പാലത്തിനു സമീപം സമൂഹവിരുദ്ധര്‍ നൂറോളം വാഴകള്‍ വെട്ടി നശിപ്പിച്ചു. പൂവന്തറ വിജയന്റെ വളപ്പിലെ വാഴകളാണ് നശിപ്പിച്ചത്. പാവറട്ടി പോലീസില്‍ പരാതി നല്‍കി.