കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Monday, August 15, 2011

പാടൂരില്‍ രണ്ട് വീടുകളില്‍ മോഷണം

പാവറട്ടി: പാടൂരില്‍ രണ്ട് വീടുകളില്‍ മോഷണം നടന്നു. പാടൂര്‍ ഏറച്ചംവീട്ടില്‍ അബ്ദുള്‍ലത്തീഫിന്റെയും രയമരയ്ക്കാര്‍ കുമ്പളത്ത് അന്‍വര്‍ഷായുടെയും വീടുകളിലാണ് മോഷണം നടന്നത്. അബ്ദുള്‍ലത്തീഫിന്റെ വീടിന്റെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന വാനിറ്റിബാഗില്‍ നിന്നാണ് 30,000 രൂപ മോഷ്ടിച്ചത്. പണം മോഷ്ടിച്ചശേഷം ബാഗ് പറമ്പില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി. ബാഗിലുണ്ടായിരുന്ന ചെക്ക്ബുക്കും രണ്ട് എ.ടി.എം. കാര്‍ഡുകളും നഷ്ടപ്പെട്ടിട്ടില്ല. അന്‍വര്‍ഷായുടെ വീട്ടില്‍നിന്ന് കണ്ണടയും വാച്ചുമാണ് നഷ്ടപ്പെട്ടത്. ജനലിന്റെ അരികില്‍ സൂക്ഷിച്ചിരുന്നവയാണ് ഇവ. അബ്ദുള്‍ലത്തീഫിന്റെ വീട്ടിലെ ബൈക്കില്‍നിന്ന് പെട്രോള്‍ ചോര്‍ത്താനും ശ്രമം നടത്തിയിട്ടുണ്ട്. പാവറട്ടി എസ്.ഐ. രാധാകൃഷ്ണന്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment