കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Thursday, August 18, 2011

റംസാന്‍ പ്രഭാഷണത്തിന് തുടക്കമായി

ചാവക്കാട്: വിശുദ്ധ റംസാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രമേയത്തില്‍ എസ്.വൈ.എസ്. ഗുരുവായൂര്‍, മണലൂര്‍, നാട്ടിക, കുന്നംകുളം മേഖല കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് മണത്തല ജുമാഅത്ത് പള്ളിക്ക് സമീപം തയ്യാറാക്കിയ എന്‍.കെ. ഷറഫുദ്ദീന്‍ മുസ്‌ലിയാര്‍ നഗറില്‍ ആരംഭിച്ച റംസാന്‍ പ്രഭാഷണം സയ്യിദ് അബ്ദുള്‍ഖാദിര്‍ മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ ഉദ്ഘാടനം ചെയ്തു. ടി.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ അധ്യക്ഷനായി. ശാഫി സഖാഫി മുണ്ടമ്പ്രത്താണ് പ്രഭാഷണം നടത്തിയത്. പി.കെ. ജാഫര്‍, ജാഫര്‍ ചേലക്കര, ഇസ്ഹാഖ്‌ഫൈസി, അബൂബക്കര്‍ കൗക്കാനപ്പെട്ടി, അബൂബക്കര്‍ വെന്മേനാട്, കെ.കെ. മുഹമ്മദ്മുസ്‌ലിയാര്‍, മൊയ്തീന്‍കുഞ്ഞി, സിക്കന്തര്‍ സഖാഫി, സൈതലവി മദനി, കെ.വി. അബ്ദുള്ളക്കുട്ടി മുസ്‌ലിയാര്‍, ആര്‍.വി.എം. ബഷീര്‍ മൗലവി, ഡി.സി.സി. ട്രഷറര്‍ പി.കെ. അബൂബക്കര്‍, പി.കെ. ഇസ്മായില്‍, ശുകൂര്‍ മൗലവി, ഐ.എം.കെ. ഫൈസി കല്ലൂര്‍, ഉമ്മര്‍ മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, നടത്തി കുഞ്ഞിമുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. പ്രഭാഷണം 21 വരെ നീളും.

No comments:

Post a Comment