കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Monday, August 22, 2011

സുതാര്യതയോടെ വികസനം വേണം: വി.എം. സുധീരന്‍


വെങ്കിടങ്ങ് : വിവാദങ്ങള്‍ക്ക് ഇടയാകാത്തവിധം സുതാര്യതയോടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. വെങ്കിടങ്ങ് ഇലക്ട്രിസിറ്റി ഓഫീസിന് സമീപം ആരംഭിച്ച മണലൂര്‍ എംഎല്‍എ പി.എ. മാധവന്റെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ ജനപ്രതിനിധികള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് നിയോജമണ്ഡലം പ്രസിഡന്റ് അഷ്‌ക്കറലി തങ്ങള്‍ അധ്യക്ഷനായി. പി.എ. മാധവന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. രാജന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി. വേണുഗോപാല്‍, ജോസ് പോള്‍ .ടി, അഡ്വ. ജോസഫ് ബാബു, പി.എം. നൗഷാദ്, പി.കെ. കാദര്‍, എന്‍.കെ. സുബ്രഹ്മണ്യന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എ. സത്യന്‍, വി.എന്‍. സുര്‍ജിത്ത്, സുബൈദ മുഹമ്മദ്, ത്രേസ്യാമ്മ റപ്പായി എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment