കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, August 28, 2011

ഏനാമാക്കല്‍ ജലോത്സവം മൂന്നോണനാളില്‍

ഏനാമാവ്: ഏനാമാക്കല്‍ ബോട്ട് ക്ലബ്ബിന്റെ ആറാമത് ജലോത്സവം മൂന്നോണനാളില്‍ ഏനാമാവ് കടവ് കായലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 20 ഓളം വള്ളങ്ങള്‍ ജലോത്സവത്തില്‍ മാറ്റുരയ്ക്കും. സപ്തംബര്‍ നാലിന് രാവിലെ 10ന് ബോട്ട് ക്ലബ്ബ് രക്ഷാധികാരി കെ.ബി. ബോസ് പതാക ഉയര്‍ത്തുന്നതോടെ ജലോത്സവത്തിന് തുടക്കമാക്കും. തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറും. ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2ന് പി.എ. മാധവന്‍ എംഎല്‍എ നിര്‍വഹിക്കും. പാവറട്ടി എസ്‌ഐ പി.വി. രാധാകൃഷ്ണന്‍ സമ്മാനദാനം നിര്‍വഹിക്കും.

ആലപ്പുഴ നെഹ്രു ട്രോഫി വള്ളംകളിയില്‍ ജേതാവായ ദേവദാസ് ചുണ്ടന്‍വള്ളത്തിനുവേണ്ടി തുഴയെറിഞ്ഞ വെങ്കിടങ്ങ് പഞ്ചായത്തിലെ തുഴച്ചില്‍ക്കാരെ ഉപഹാരം നല്‍കി ആദരിക്കും. പത്രസമ്മേളനത്തില്‍ ബോട്ട് ക്ലബ്ബ് ഭാരവാഹികളായ കെ.വി. ബിനേഷ്, വി.ജി. മണി, ആര്‍.എം. റിയാസ്, ടി.എന്‍. ഷൈജു, കെ.പി. മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment