കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Monday, August 22, 2011

പുവ്വത്തൂരില്‍ പോലീസ് സ്റ്റേഷന് മുന്നിലെ കടകളില്‍ മോഷണം

പാവറട്ടി: പുവ്വത്തൂരിലെ പാവറട്ടി പോലീസ് സ്റ്റേഷന് മുന്നിലുള്ള നാല് കച്ചവടസ്ഥാപനങ്ങളില്‍ മോഷണം. കച്ചവടസ്ഥാപനങ്ങളുടെ പുറകുവശത്തെ ഓടിളക്കിയാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. പുവ്വത്തൂര്‍ ചിരിയങ്കണ്ടത്ത് ജേക്കബിന്റെ പച്ചക്കറിക്കട, തിണ്ടിയത്ത് കുമാരന്റെ സ്റ്റേഷനറിക്കട, കരുമത്തില്‍ വാസുവിന്റെ ഹോട്ടല്‍, പടയത്ത് അബ്ബാസിന്റെ കോഴിക്കട എന്നിവിടങ്ങളിലാണ് മോഷണം നടന്നിട്ടുള്ളത്.

ഓടിളക്കിയും ഭിത്തി തുരന്നും അകത്തുകടന്ന മോഷ്ടാവ് ടെലിഫോണ്‍ കാര്‍ഡുകളും പണവും മോഷ്ടിച്ചു. നാലു കടകളില്‍നിന്നായി 5,000 രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. കോലുക്കല്‍ പാലത്തിനു സമീപം നിര്‍മ്മാണം നടക്കുന്ന രണ്ട് വീടുകളിലെ ഇലക്ട്രിക് വയറുകളും മുറിച്ച് കൊണ്ടുപോയിട്ടുണ്ട്. വ്യാപാരികള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് സ്റ്റേഷനു മുന്നിലെ നാലു കടകളില്‍ ഒന്നിച്ച് മോഷണം നടന്നതോടെ വ്യാപാരികള്‍ ഏറെ ഭീതിയിലാണ്. പോലീസിന്റെ രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തണമെന്ന് പുവ്വത്തൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ടി.ആര്‍. രാധാകൃഷ്ണന്‍, വി.ജി. രാമചന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment