കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Saturday, September 3, 2011

വാടാനപ്പള്ളയിലും പൊക്കാഞ്ചേരിയിലും കടലേറ്റം; 25-ഓളം തെങ്ങുകള്‍ കടപുഴകി; എം.എല്‍.എ.യുടെ കാര്‍ സ്ത്രീകള്‍ തടഞ്ഞു

വാടാനപ്പള്ളി: വാടാനപ്പള്ളി പൊക്കാഞ്ചേരി കടപ്പുറത്ത് ശക്തമായ കടലേറ്റം 25-ഓളം തെങ്ങുകള്‍ കടപുഴകി. പൊക്കാഞ്ചേരിയില്‍ സ്വകാര്യ റിസോര്‍ട്ടിന്റെ തെക്കുഭാഗത്ത് 50 മീറ്ററോളം കര കടലടെുത്തു. റിസോര്‍ട്ടിനും സമീപത്തെ വീടിനുമിടയില്‍ കടല്‍വെള്ളം ഇരച്ചുകയറി തോട് രൂപപ്പെട്ടു. താഴ്ന്ന ഭാഗത്തുള്ള വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയാണ് കടലേറ്റം തുടങ്ങിയത്.

കടലേറ്റ ബാധിത പ്രദേശങ്ങള്‍ പി.എ. മാധവന്‍ എം.എല്‍.എ. സന്ദര്‍ശിച്ചു. വൊക്കാഞ്ചേരി ഭാഗത്ത് സ്ത്രീകള്‍ എം.എല്‍.എ.യുടെ വാഹനം തടഞ്ഞുനിര്‍ത്തി പരാതി പറഞ്ഞു. കടലേറ്റത്തില്‍നിന്ന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകള്‍ എം.എല്‍.എ.യുടെ വാഹനം തടഞ്ഞത്. പ്രശ്‌നം പരിഹരിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു.

വാടാനപ്പള്ളി ബീച്ചിലും നാട്ടുകാര്‍ എം.എല്‍.എയു.ടെ മുന്നില്‍ പരാതി പറഞ്ഞു. അധികാരികള്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതാണ് പ്രശ്‌നപരിഹാരം വൈകാന്‍ കാരണമെന്ന് എം.എല്‍.എ. പറഞ്ഞു.

കഴിഞ്ഞ കടലേറ്റ സമയത്ത് മണല്‍ച്ചാക്കുകള്‍ നല്‍കാമെന്ന് കളക്ടര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചതായി വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുബൈദ മുഹമ്മദ് പറഞ്ഞു.

No comments:

Post a Comment