കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, September 25, 2011

പാലയൂരില്‍ രണ്ട് വീടുകളില്‍ മോഷണം: 5 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും 5000 രൂപയും മോഷണം പോയി

ചാവക്കാട്:പാലയൂര്‍ എടപ്പുള്ളിയില്‍ ഒരു വീട്ടില്‍ മോഷണവും സമീപത്തെ മറ്റൊരു വീട്ടില്‍ മോഷണ ശ്രമവും നടന്നു. അഞ്ച് പവന്റെ സ്വര്‍ണ്ണാഭരണങ്ങളും 5000 രൂപയും നഷ്ടപ്പെട്ടു. നാലകത്ത് ഹനീഫയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങളും പണവും മോഷണം പോയത്. വീടിന്റെ പ്രധാന വാതിലിന്റെയും മറ്റ് മൂന്ന് ബെഡ്‌റൂമുകളുടെ വാതിലുകളുടെയും പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ വീട്ടില്‍ കയറിയത്. ബെഡ്‌റൂമിനകത്തെ വസ്ത്രങ്ങള്‍ വാരിവലിച്ച് പുറത്തെറിഞ്ഞു. ഒരു അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണവും പണവുമാണ് കവര്‍ന്നത്. മൊബൈല്‍ ഫോണും കണ്ണടയും നഷ്ടപ്പെട്ടു.

ബന്ധുവിന് അസുഖമാണെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഞായറാഴ്ച പുലര്‍ച്ചെ 1.30 ന് ഹനീഫ ഗുരുവായൂരിലെ സ്വകാര്യ ആസ്​പത്രിയിലേക്ക് പോയത്. ഭാര്യയെയും ഉപ്പാപ്പയെയും, ഉമ്മയെയും സമീപത്തെ വീട്ടിലാക്കിയാണ് പോയത്. പുലര്‍ച്ചെ മൂന്നു മണിയോടെ തിരിച്ചു വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചാവക്കാട് എസ്‌ഐ എം. സുരേന്ദ്രന്‍ സ്ഥലത്തെത്തി അന്വേഷിച്ചു. ഹനീഫയുടെ അയല്‍വാസിയായ പുതുവീട്ടില്‍ ഐസുമുവിന്റെ വീടിന്റെ പ്രധാന വാതിലിന്റെ പൂട്ടും കിടപ്പുമുറിയുടെ പൂട്ടും തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനകത്ത് കയറിയത്. കിടപ്പുമുറിയിലെ അലമാരയുടെ പൂട്ട് തകര്‍ത്തു. അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ടു. സ്വര്‍ണ്ണവും പണവുമൊന്നും നഷ്ടപ്പെട്ടില്ല. മകളുടെ വീട് മാറ്റത്തിനായി ഐസുമ്മുവും മകളും ശനിയാഴ്ച വീട് അടച്ചിട്ട് പോയതായിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണശ്രമം നടന്നതറിഞ്ഞത്. പോലീസില്‍ പരാതി നല്‍കി. വിരലടയാള വിദഗ്ധരെത്തി പരിശോധിച്ചു.

No comments:

Post a Comment