കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, September 7, 2011

ബൈക്കിന് സൈഡ് കൊടുക്കാത്തതിന് കാര്‍ തല്ലിത്തകര്‍ത്തു

കയ്പമംഗലം: ദേശീയപാതയില്‍നിന്നു തിരിച്ച കാര്‍ പിന്നില്‍ വരികയായിരുന്ന ബൈക്കിന് സൈഡ് കൊടുക്കാഞ്ഞതിനെച്ചൊല്ലി കയ്പമംഗലം വഴിയമ്പലത്ത് സംഘര്‍ഷം. ബൈക്ക് യാത്രികരും കാര്‍ ഡ്രൈവറും തമ്മിലുണ്ടായ കയ്യാങ്കളിയ്ക്കുശേഷം സംഘടിച്ചെത്തിയ യുവാക്കള്‍ കാര്‍ തല്ലിത്തകര്‍ത്തു.

വഴിയമ്പലം മഹാരാജ ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച പന്ത്രണ്ട് മണിയോടെയാണ് സംഭവം. ബന്ധുവിന്റെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ കയ്പമംഗലം മാടാനിക്കുളം സ്വദേശി കോഴിപ്പറമ്പില്‍ ശ്രീകുമാറിന്റെ ക്വാളിസ് കാറാണ് സംഘം തല്ലിത്തകര്‍ത്തത്. ദേശീയപാതയില്‍നിന്നു വിവാഹ ഹാളിന്റെ മുറ്റത്തേയ്ക്ക് കാര്‍ വളയ്ക്കവേ പൊടുന്നനെ പിന്നില്‍നിന്നുവന്ന ബൈക്ക്‌യാത്രികരായ രണ്ടുപേരുമായാണ് കാര്‍ഡ്രൈവര്‍ വാക്കുതര്‍ക്കമായത്. ഇതിനുശേഷം ഹാളിന്റെ പിന്‍ഭാഗത്ത് കാര്‍ ഒതുക്കിയിട്ടശേഷം ഭക്ഷണം കഴിക്കാന്‍ കയറിയ ശ്രീകുമാര്‍ ഭക്ഷണം കഴിച്ചിറങ്ങുമ്പോഴേക്കും സംഘടിച്ചെത്തിയ ഇരുപതോളം പേര്‍ ചേര്‍ന്ന് കാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നനിലയിലാണ്. മര്‍ദനമേറ്റ ശ്രീകുമാറിനെ (40) കുറ്റിലക്കടവ് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. മതിലകം പോലീസ് കേസെടുത്തിട്ടുണ്ട്.

No comments:

Post a Comment