കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, September 21, 2011

കുടിവെള്ളക്കിണര്‍ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചു

പാവറട്ടി:കുടിവെള്ളക്ഷാമം രൂക്ഷമായ പാവറട്ടി പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ കോണ്‍വെന്റ് റോഡിനു സമീപം പൊതുകിണര്‍ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചു. കിണറും പരിസരവും വര്‍ഷങ്ങളായി കാടുപിടിച്ച് കിടക്കുകയാണ്. തരകന്‍ മാത്യു സൗജന്യമായി നല്‍കിയ രണ്ടേകാല്‍ സെന്റ് സ്ഥലത്താണ് കിണര്‍ നിര്‍മാണം ആരംഭിച്ചത്.

2000-2005 കാലഘട്ടത്തിലാണ് നിര്‍മാണപ്രവര്‍ത്തനം നടന്നത്. പൈങ്കണ്ണിയൂര്‍, കൈതമുക്ക് മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനാണ് പദ്ധതിയിട്ടിരുന്നത്. അഞ്ചുലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റിവെച്ചിരുന്നത്. ഏകദേശം മൂന്നുലക്ഷത്തോളം രൂപ കിണര്‍ നിര്‍മാണത്തിനായി ചെലവഴിച്ചു.

10 കോലോളം അടിയില്‍ കിണര്‍ താഴ്ത്തി, ചെളി കണ്ടെന്നു പറഞ്ഞ് പണി നിര്‍ത്തിവെയ്ക്കുകയായിരുന്നു. തുടര്‍ന്നു വന്ന ഭരണസമിതികള്‍ കിണറിന്റെ പണി പൂര്‍ത്തിയാക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ വേനലില്‍ ടാങ്കറില്‍ കുടിവെള്ളം വിതരണം ചെയ്തതിനെത്തുടര്‍ന്ന് ഭരണസമിതിക്കെതിരെ വിവാദമുണ്ടായതാണ്. കുടിവെള്ളം പലപ്പോഴും പാവറട്ടി പഞ്ചായത്ത് നിവാസികള്‍ക്ക് കിട്ടാക്കനിയായി മാറുമ്പോഴാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് ആരംഭിച്ച കുടിവെള്ളപദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചത്.

No comments:

Post a Comment