കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Saturday, September 3, 2011

ഇരട്ടമരണത്തില്‍ വിങ്ങിപ്പൊട്ടി തെക്കന്‍ പാലയൂര്‍

ചാവക്കാട്: കളിക്കൂട്ടുകാരന്‍െറയും അച്ഛന്‍െറയും ചേതനയറ്റ ശരീരത്തിനുമുന്നില്‍ സഹപാഠികള്‍ വിങ്ങിപ്പൊട്ടി. തെക്കന്‍ പാലയൂരില്‍ ഷോക്കേറ്റ് മരിച്ച വാസുദേവിനും അച്ഛന്‍ സുധീഷിനും അന്ത്യോപചാരമര്‍പ്പിക്കാന്‍ പാലയൂര്‍ സെന്‍റ് തോമസ് എല്‍.പി.സ്കൂളിലെ വിദ്യാര്‍ഥികളെത്തിയപ്പോഴാണ് വികാരനിര്‍ഭര രംഗങ്ങള്‍ അരങ്ങേറിയത്. രാവിലെ സഹോദരന്‍മാരോടൊപ്പം മുറ്റത്ത് പൂക്കളമിട്ട് അച്ഛനോടൊപ്പം സൈക്കിളില്‍ സ്കൂളിലേക്ക് പോയ വാസുദേവിന്‍െറയും കൂലിപ്പണിയെടുത്ത് തന്‍െറ കുടുംബം പുലര്‍ത്തിപ്പോന്നിരുന്ന സുധീഷിന്‍െറയും മരണം വിശ്വസിക്കാനാവാതെ വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു തെക്കന്‍ പാലയൂര്‍ ഗ്രാമം. സാധാരണ ഓട്ടോയില്‍ സ്കൂളില്‍ പോകാറുള്ള വാസുദേവ് വ്യാഴാഴ്ച നേരം വൈകിയതിനാലാണ് അച്ഛനോടൊപ്പം സൈക്കിളില്‍ പോകാന്‍ കാരണം. നേരത്തെ ഗള്‍ഫിലായിരുന്ന സുധീഷ് മൂന്ന് മാസമായി നാട്ടില്‍ നിര്‍മാണ തൊഴിലാളിയായി കഴിയുകയായിരുന്നു. വീണ്ടും ഗള്‍ഫില്‍ പോയി കുടുംബം കരകയറ്റണമെന്ന സ്വപ്നവുമായി കഴിയുമ്പോഴാണ് ദുരന്തം കുടുംബത്തെ തേടിയെത്തിയത്. വാസുദേവിന്‍െറ മരണത്തെത്തുടര്‍ന്ന് പാലയൂര്‍ സെന്‍റ് തോമസ് എല്‍.പി. സ്കൂളിന് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അവധി നല്‍കി. ഓണാഘോഷ പരിപാടികളും റദ്ദാക്കി.

No comments:

Post a Comment