കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, September 7, 2011

കണ്ടശ്ശാംകടവ് ജലോത്സവം: കളരിപ്പയറ്റും പ്രദര്‍ശനവും നടന്നു


കാഞ്ഞാണി:ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിക്കായി പോരാട്ടത്തിന് ഒരുങ്ങിയ കണ്ടശ്ശാംകടവ് ജലോത്സവ വേദിയില പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കളരിപ്പയറ്റ് പ്രദര്‍ശനം, വടംവലി മത്സരം എന്നിവ നടന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നാടന്‍ ഭക്ഷ്യമേള, പൂക്കളമത്സരം, റംസാന്‍ നിലാവ്, ജൂഡോമത്സരം എന്നിവ നടന്നു.

9 ന് 4 ന് ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം ഗാനമേള, വര്‍ണ്ണമഴ എന്നിവ നടക്കും. 10 ന് രണ്ടോണനാളില്‍ നടക്കുന്ന ജലോത്സവത്തില്‍ ചുണ്ടന്‍, ചുരുളന്‍, ഓടിവള്ളങ്ങളുടെ മത്സരം, നീന്തല്‍ മത്സരം, ഫേ്‌ളാട്ട് പ്രദര്‍ശനം, നേവിയുടെ കായികാഭ്യാസം എന്നിവ നടക്കുമെന്ന് ചെയര്‍മാന്‍ വി.എന്‍. സുര്‍ജിത്ത്, ജനറല്‍ കണ്‍വീനര്‍ സുബൈദ മുഹമ്മദ് എന്നിവര്‍ പറഞ്ഞു.

No comments:

Post a Comment