കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, September 25, 2011

രാത്രിയില്‍ ഡോക്ടറില്ല; രോഗികള്‍ ആസ്‌പത്രി വിട്ടു

അന്തിക്കാട്: ഗവ. ആസ്​പത്രിയിലെ സ്ത്രീകളുടെ വാര്‍ഡ് ഒരാഴ്ചയിലേറെയായി ഒഴിഞ്ഞുകിടക്കുന്നു. പുരുഷന്മാരുടെ വാര്‍ഡില്‍ കേവലം രണ്ട് പേരാണ് ചികിത്സയ്ക്കുള്ളത്. രാത്രിയില്‍ സ്ഥിരമായിഡോക്ടര്‍മാര്‍ ഇല്ലാതായതോടെയാണ് രോഗികള്‍ മിക്കവരും ആസ്​പത്രി ഉപേക്ഷിച്ചത്.

32 കിടക്കകളുള്ള ആസ്​പത്രിയില്‍ ഇപ്പോള്‍ കേവലം രണ്ടു പേരാണ് കിടക്കുന്നത്. ഒ.പി. വിഭാഗത്തില്‍ രാവിലെ നൂറിലേറെപ്പേര്‍ ചികിത്സ തേടിയെത്തി. പകര്‍ച്ചപ്പനിയും മഴക്കാലരോഗങ്ങളുംപടരുമ്പോള്‍ പാവപ്പെട്ടവര്‍ സ്വകാര്യ ആസ്​പത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.ആസ്​പത്രിയില്‍ അത്യാവശ്യ മരുന്നും വേണ്ടത്രയില്ലെന്ന് പരാതിയുണ്ട്.

No comments:

Post a Comment