കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Thursday, September 15, 2011

ഏങ്ങണ്ടിയൂരില്‍ പ്രാഥമികാരോഗ്യ കേന്ദ്രം: പഞ്ചായത്ത് യോഗത്തില്‍ ബഹളം; ഇറങ്ങിപ്പോക്ക്

ഏങ്ങണ്ടിയൂര്‍: ഏങ്ങണ്ടിയൂരില്‍ പ്രാഥമികാരോഗ്യകേന്ദ്രം നിര്‍മിക്കാനുള്ള സ്ഥലം സംബന്ധിച്ച ചര്‍ച്ചയില്‍ പഞ്ചായത്ത് യോഗത്തില്‍ ബഹളവും യു.ഡി.എഫ് അംഗങ്ങളുടെ ഇറങ്ങിപ്പോക്കും. ബി.എല്‍.എസ് ക്ളബിന് സമീപം ഡി.സി.സി അംഗം മനോജ് തച്ചപ്പുള്ളി സൗജന്യമായി നല്‍കിയ സ്ഥലത്ത് ആശുപത്രി നിര്‍മിക്കാന്‍ തീരുമാനമെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹളവും ഇറങ്ങിപ്പോക്കും. പ്രീത, വീനിത, സുമയ്യ സിദ്ദീഖ്, എ.സി. സജീവ്, സിന്ധു ജയപ്രകാശ്, കെ. എ. അജിത എന്നിവരാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോയത്.


ഏതാനും മാസം മുമ്പ് മനോജ് തച്ചപ്പുള്ളിയുടെ കാര്‍ കത്തിച്ച സംഭവത്തില്‍ ഒത്തുതീര്‍പ്പിന്‍െറ ഭാഗമായി ബി.എല്‍.എസ്. ക്ളബിന് സമീപം ആറര സെന്‍റ് സ്ഥലം മനോജിന് നല്‍കിയിരുന്നു. ഈ സ്ഥലം പഞ്ചായത്തിന് സൗജന്യമായി നല്‍കാമെന്നും ഇവിടെ ആശുപത്രി നിര്‍മിക്കാന്‍ തീരുമാനമെടുക്കണമെന്നും കാണിച്ച് മനോജ് പഞ്ചായത്തിന് അപേക്ഷ നല്‍കിയിരുന്നു.
ബുധനാഴ്ച നടന്ന യോഗത്തില്‍ വിഷയം ചര്‍ച്ചക്കെടുത്തപ്പോള്‍, വെള്ളക്കെട്ടുള്ള സ്ഥലത്ത് ആശുപത്രി പണിയുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അനുമതി നല്‍കിയില്ളെന്ന് പ്രസിഡന്‍റ് ശുഭാസുനില്‍ പറഞ്ഞു. ചേറ്റുവ തെക്ക് ആയുര്‍വേദ ആശുപത്രിക്ക് സമീപം കണ്ടെത്തിയ വെള്ളക്കെട്ടില്ലാത്ത സ്ഥലത്ത് പ്രാഥമികാരോഗ്യ കേന്ദ്രം നിര്‍മിക്കാന്‍ തീരുമാനമെടുക്കണമെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസിലെ പ്രീത ഇത് ചോദ്യം ചെയ്തു. തന്‍െറ വാര്‍ഡിലെ മനോജിന്‍െറ സ്ഥലത്ത് ആശുപത്രി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ ഭൂരിപക്ഷ അഭിപ്രായ പ്രകാരം തീരുമാനമെടുക്കുമെന്ന് പ്രസിഡന്‍റ് പറഞ്ഞു. ഇതോടെ ബഹളമായി. പ്രീത ഇറങ്ങിപ്പോവുകയാണെന്ന് അറിയിച്ചു.

എന്നാല്‍ യു.ഡി.എഫിലെ മറ്റ് അംഗങ്ങള്‍ ഇറങ്ങിപ്പോകാന്‍ തയാറായില്ല. ഇതോടെ പ്രീതയും ഇരുന്നു. അജണ്ട കഴിയാറായപ്പോള്‍ പുറത്ത് നിന്നിരുന്ന കോണ്‍ഗ്രസ് നേതാക്കാള്‍ ഫോണില്‍ അംഗം സജീവനെ പുറത്തേക്ക് വിളിച്ച് എല്ലാവരും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഇറങ്ങിപ്പോക്ക്. അജണ്ട കഴിഞ്ഞപ്പോള്‍ യു.ഡി.എഫ് അംഗങ്ങള്‍ വീണ്ടും യോഗത്തില്‍ പങ്കെടുത്തു.
കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ പുറത്ത് മുദ്രാവാക്യം വിളിച്ചു. വി.കെ. പീതാംബരന്‍, മനോജ് തച്ചപ്പുള്ളി, എന്‍. പി. സുലൈമാന്‍ ഹാജി, അബ്ദുല്ലത്തീഫ് ഹാജി, അക്ബര്‍ ചേറ്റുവ എന്നിവര്‍ നേതൃത്വം നല്‍കി. വിവരമറിഞ്ഞ് വാടാനപ്പള്ളി എസ്.ഐ സന്ദീപിന്‍െറ നേതൃത്വത്തില്‍ പൊലീസും എത്തി.
അതേസമയം, ബി.എല്‍.എസ് ക്ളബിന് സമീപം വെള്ളക്കെട്ടുള്ള സ്ഥലത്താണ് ആശുപത്രി നിര്‍മിക്കാന്‍ പ്രീതയും ചില കോണ്‍ഗ്രസ് നേതാക്കളും പിടിവാശികാണിക്കുകയാണെന്ന് പ്രസിഡന്‍റ് ശുഭാസുനില്‍, വൈസ്പ്രസിഡന്‍റ്, വേലായുധന്‍, കെ.ബി. സുധ, സതീഷ് പനക്കല്‍, പി.കെ. ഗോപി എന്നിവര്‍ ആരോപിച്ചു.

ഇവിടെ ആശുപത്രി നിര്‍മിക്കാന്‍ ഡി.എം.ഒയുടെ അനുമതി ഇല്ല. ഡി.എം.ഒ പരിശോധിച്ചാണ് തീരുമാനമെടുത്തത്. മനോജ് നല്‍കുന്ന സ്ഥലത്ത് ഹോമിയോ ആശുപത്രി നിര്‍മിക്കുമെന്നും എല്‍.ഡി.എഫ് ജനപ്രതിനിധികള്‍ പറഞ്ഞു.

പഞ്ചായത്തില്‍ ഇപ്പോഴുള്ള സര്‍ക്കാര്‍ ആശുപത്രി ചേറ്റുവ കുന്നത്തങ്ങാടിയിലെ ചോര്‍ന്നൊലിക്കുന്ന വാടകകെട്ടിടത്തിലാണ്. ഇതോടെയാണ് കെട്ടിടം നിര്‍മിക്കാന്‍ സ്വന്തമായി സ്ഥലം കണ്ടെത്താന്‍ പഞ്ചായത്ത് തീരുമാനിച്ചത്. എന്നാല്‍ തുടക്കത്തിലേയുള്ള ബഹളം കെട്ടിട നിര്‍മാണത്തെ ബാധിക്കാനിടയുണ്ട്.

No comments:

Post a Comment