കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, October 2, 2011

ഡ്രൈവറെ അറസ്റ്റ് ചെയ്തു

അന്തിക്കാട്:സ്വകാര്യ ബസ്സില്‍നിന്ന് യുവതി തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തില്‍ ബസ് ഡ്രൈവറെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുള്ള്-അന്തിക്കാട് വഴി തൃശ്ശൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന ഹസീന്‍ ബസ്സിലെ ഡ്രൈവര്‍ മണലൂര്‍ നീണ്ടിയില്‍ വീട്ടില്‍ രാജന്റെ മകന്‍ ഷിജിത്ത് (28) ആണ് അറസ്റ്റിലായത്. അന്തിക്കാട് മേഖലയില്‍ വാതില്‍ അടയ്ക്കാതെ ഓടുന്ന ബസ്സുകള്‍ക്കെതിരെ ചട്ടം കര്‍ശനമാക്കിയതായി അന്തിക്കാട് എസ്‌ഐ എ. ബൈജു പറഞ്ഞു.

അന്തിക്കാട് കോഴിപ്പറമ്പില്‍ ബൈജുവിന്റെ ഭാര്യ ഐശ്വര്യ (22) യാണ് വെള്ളിയാഴ്ച രാവിലെ 9 മണിയോടെ അന്തിക്കാട് ആല്‍സ്റ്റോപ്പ് പരിസരത്ത് ബസ്സില്‍ നിന്നും പുറത്തേക്ക് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. വാതില്‍ തുറന്നുവെച്ചാണ് ബസ്സ് ഓടിയിരുന്നത്.

No comments:

Post a Comment