കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, October 5, 2011

താന്ന്യത്ത് സംഘര്‍ഷം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; മൂന്നുപേര്‍ക്ക് പരിക്ക്


അന്തിക്കാട്: പെരിങ്ങോട്ടുകര ഷഷ്ഠി മഹോത്സവം കണ്ട് വീട്ടിലേക്ക് പോകുകയായിരുന്ന സഹോദരങ്ങളായ ബി.ജെ.പി പ്രവര്‍ത്തകരെ മാരകായുധങ്ങളുമായെത്തിയവര്‍ വെട്ടിപ്പരിക്കേല്‍പിച്ചു. താന്ന്യം പനമുക്കത്ത് രാജേഷ് (35), അനുജന്‍ രതീഷ് (29) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു ആക്രമണം. വീടിന് നൂറുമീറ്റര്‍ അടുത്തുവെച്ചായിരുന്നു ആക്രമണം. കാലിനും കൈക്കുമാണ് വെട്ടേറ്റത്. ഇരുവരും നിലവിളിച്ചതോടെ അക്രമികള്‍ രക്ഷപ്പെട്ടു.  ഷഷ്ഠി മഹോത്സവത്തില്‍ വെച്ച് ബി.ജെ.പി പ്രവര്‍ത്തകനായ രാജേഷും രതീഷും സോഷ്യലിസ്റ്റ് ജനത പ്രവര്‍ത്തകനായ പങ്ങാരത്ത് രതീഷുമായി വാക്കേറ്റം നടന്നിരുന്നു. വാക്കേറ്റത്തിന് ശേഷം രാജേഷും രതീഷും വീട്ടിലേക്ക് പോകുമ്പോള്‍ അഞ്ച് ബൈക്കുകളിലായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. പിന്നീട് ബി.ജെ.പി സംഘം രതീഷിനെ അന്വേഷിച്ച് കരുവാംകുളത്തെ രതീഷിന്‍െറ വീട്ടില്‍ എത്തിയിരുന്നു. അടുത്തവീട്ടില്‍ നിന്നിരുന്ന രതീഷിനെ ആക്രമിച്ചു. തടയാന്‍ ശ്രമിച്ച പൊറ്റേക്കാട് സാബു, വന്നേരി വീട്ടില്‍ ബാബു എന്നിവര്‍ക്ക് മര്‍ദനമേറ്റു.
പ്രദേശത്ത് ബി.ജെ.പി, സോഷ്യലിസ്റ്റ് ജനത പ്രവര്‍ത്തകര്‍ തമ്മില്‍ വര്‍ഷമായി നിലനില്‍ക്കുന്ന ചേരിതിരിവാണ് ആക്രമണത്തിന് പിന്നില്‍. ബി.ജെ.പിയില്‍ നിന്ന് ഒരു വിഭാഗം സോഷ്യലിസ്റ്റ് ജനതയില്‍ പോയിരുന്നു. തുടര്‍ന്നാണ് പതിവായി പ്രദേശത്ത് സംഘര്‍ഷം തുടരുന്നത്. പൊലീസ് കേസെടുത്തിട്ടുണ്ട്.

No comments:

Post a Comment