കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Monday, October 10, 2011

നടുവില്‍ക്കരയില്‍ വഞ്ചി പിടിപ്പിച്ചതിനെച്ചൊല്ലി തര്‍ക്കം

വാടാനപ്പള്ളി: നടുവില്‍ക്കരയില്‍ ചേറ് നിറച്ച വഞ്ചി പൊലീസിനെക്കൊണ്ട് പിടിപ്പിച്ചതിനെച്ചൊല്ലി തര്‍ക്കം. ഞായറാഴ്ച രാവിലെ ഏഴോടെയാണ് മുന്‍ ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന തിരിയാടത്ത് ചന്ദ്രന്‍ എന്നയാളുടെ നാല് വഞ്ചികള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസിനെ വിളിച്ച് പിടിപ്പിച്ചത്. ചേറ് എടുക്കാന്‍ അനുമതിയുണ്ടെന്ന് പറഞ്ഞതോടെ പൊലീസ് പരിശോധിച്ച് മൂന്ന് വഞ്ചി വിട്ടയച്ചിരുന്നു. ബി.ജെ.പിയില്‍നിന്ന് മാറിയതിന്‍െറ വൈരാഗ്യത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ വഞ്ചി പിടിപ്പിച്ചതെന്ന് പറഞ്ഞ് നാട്ടുകാര്‍ രംഗത്തെത്തി. തൊഴിലാളികളെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് വൈകുന്നേരം സി.പി.എം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നു. സി.പി.എം നേതാക്കളായ പി.വി. രവീന്ദ്രന്‍, കെ.സി. പ്രസാദ്, ജയദേവന്‍, കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗങ്ങളുമായ ആര്‍.എം. താരിഖ്, കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment