കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, October 5, 2011

കിണറ്റില്‍വീണ യുവതിയെ നാട്ടുകാര്‍ രക്ഷിച്ചു

പാവറട്ടി:ക്രൈസ്റ്റ് കിങ് കോണ്‍വെന്റിന്റെ കിണറ്റില്‍ വീണ 72 കാരിയെ നാട്ടുകാര്‍ രക്ഷിച്ചു. കോണ്‍വെന്റിലെ ശുശ്രൂഷികയായ അന്നക്കുട്ടിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 5 ന് കിണറ്റില്‍ വീണത്. ശബ്ദംകേട്ട് അവിടുത്തെ ജോലിക്കാരനായ മാടവന ദേവസി ഓടിയെത്തി കിണറ്റില്‍ ചാടി. പിന്നാലെയെത്തിയ മാതൃഭൂമി ഏജന്റ് ഒ.ടി ബാബുവും പത്രവിതരണക്കാരനായ പി.വി. ജോണ്‍സനും കിണറ്റില്‍ ചാടി. ഫയര്‍ സര്‍വ്വീസുകാരും പോലീസും എത്തുന്നതിന് മുമ്പ് മൂവ്വരും ചേര്‍ന്ന് വൃദ്ധയെ പുറത്തെടുത്തു. അന്നകുട്ടിയെ സാന്‍ ജോസ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുവയസ്സു മുതല്‍ ഒല്ലൂരില്‍ ഏവുപ്രാസ്യാമ്മയുടെ വളര്‍ത്തുപുത്രിയായിരുന്നു അന്നകുട്ടി.

No comments:

Post a Comment