കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, October 23, 2011

പ്ലാസ്റ്റിക്കിനെതിരെ മണിയുടെ പോരാട്ടം

ചാവക്കാട്: നഗരസഭയില്‍ പ്ലാസ്റ്റിക് കാരിബാഗ് നിര്‍മാര്‍ജന പോരാട്ടത്തില്‍ മണി ചാവക്കാടിന്റെ കരവിരുത് ശ്രദ്ധേയമാകുന്നു. കലാകാരനായ മണി തുണി വാങ്ങി വീട്ടില്‍ത്തന്നെ സഞ്ചി നിര്‍മിച്ച് ഇരുവശവും സ്വന്തം കൈപ്പടയില്‍ 'പ്ലാസ്റ്റിക് ഉപേക്ഷിക്കൂ...., ഭൂമിയെ രക്ഷിക്കൂ....'എന്ന വാചകം എഴുതിയാണ് പ്ലാസ്റ്റിക് കാരിബാഗ് നിര്‍മാര്‍ജനത്തില്‍ പ്രചാരണം നടത്തുന്നത്. കഴിഞ്ഞദിവസം ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തില്‍ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി നടത്തിയ മനുഷ്യച്ചങ്ങലയില്‍ മകളുമായി തുണിസ്സഞ്ചിയുയര്‍ത്തിപ്പിടിച്ച് പങ്കെടുത്തിരുന്നു. എവിടെ പോകുമ്പോഴും ഈ തുണിസ്സഞ്ചി മണി കയ്യില്‍ പിടിക്കും. തന്നെ അനുകരിക്കുന്ന നാട്ടുകാര്‍ക്ക് സഞ്ചി നിര്‍മിച്ച് നല്‍കുന്നത് മണിയും ഭാര്യ റാണിയും ചേര്‍ന്നാണ്. 

No comments:

Post a Comment