കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, October 5, 2011

വിദേശ മദ്യ വില്‍പ്പന: യുവാവ് അറസ്റ്റില്‍

വാടാനപ്പള്ളി: സ്കൂള്‍ പൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപവത്കരിച്ചപ്പോള്‍ ഏങ്ങണ്ടിയൂര്‍ സെന്‍റ് തോമസ് സ്കൂള്‍ സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ ലഭിച്ച പരാതി അന്വേഷിച്ചെത്തിയ പൊലീസ് വിദേശ മദ്യം വീട്ടില്‍ വില്‍പന നടത്തി വന്നയാളെ അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂര്‍ ചന്തപ്പടിക്ക് കിഴക്ക് കിഴക്കന്‍ വീട്ടില്‍ സുധീറിനെയാണ് (38) അറസ്റ്റ് ചെയ്തത്.

സ്കൂളില്‍ സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ വീട്ടില്‍ സുധീര്‍ മദ്യം വില്‍ക്കുന്നതായി കാണിച്ച് വിദ്യാര്‍ഥികള്‍ നേരത്തേ പരാതി ഇട്ടിരുന്നു.  ഇതനുസരിച്ച് ശ്രീനാരായണ ഗുരു സമാധി ദിനത്തില്‍ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ വിദേശമദ്യം പിടികൂടി. പൊലീസിനെ കണ്ടതോടെ സുധീര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ശനിയാഴ്ച രാത്രി വീണ്ടും എസ്.ഐ സന്ദീപിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് വീട് വളഞ്ഞപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടികൂടി. പ്രതിയെ ചാവക്കാട് കോടതിയില്‍ ഹാജരാക്കി.

No comments:

Post a Comment