കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, September 28, 2011

സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കം കരുതിയിരിക്കുക -മത്സ്യപ്രവര്‍ത്തക സംഘം

ചാവക്കാട്:നിയമവിരുദ്ധമായ മത്സ്യബന്ധനം തടയാന്‍ എന്ന പേരില്‍ ഒരു വിഭാഗം അക്രമം അഴിച്ച്‌വിടുന്നത് അംഗീകരിക്കാനാവില്ലെന്ന് മത്സ്യപ്രവര്‍ത്തക സംഘം പറഞ്ഞു. മത്സ്യസമ്പത്ത് നശിപ്പിക്കുന്ന മത്സ്യബന്ധന രീതി തടയേണ്ടതാണെന്ന് മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി കെ.വി. ശ്രീനിവാസന്‍ എന്നിവര്‍ പ്രസ്താവിച്ചു. നിയമലംഘനത്തിനെതിരെ നടപടിയെടുക്കാന്‍ ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ഉണ്ടായിരിക്കെ നിയമം കയ്യിലെടുത്ത് അക്രമത്തിന്റെ മാര്‍ഗ്ഗം ഉപയോഗിച്ച് തടയാന്‍ പുറപ്പെടുന്നത് അപലപനീയമാണ്. മത്സ്യത്തൊഴിലാളികളെ വള്ളക്കാരും ബോട്ടുകാരുമായി വേര്‍തിരിച്ച് സംഘര്‍ഷം സൃഷ്ടിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

No comments:

Post a Comment