കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Monday, September 26, 2011

കയറുംമുമ്പ് ബസ് വിട്ടു; യാത്രക്കാരന്‍ റോഡില്‍ തലയടിച്ചുവീണു

ചാവക്കാട്: കയറുന്നതിനുമുമ്പ് ബസ് ഓടിച്ചുപോയതിനാല്‍ യാത്രക്കാരന്‍ റോഡില്‍ തലയടിച്ചുവീണു പരിക്കേറ്റു.
ജനതാദള്‍ (എസ്.) സംസ്ഥാന വൈസ് പ്രസിഡന്റും മന്ദലാംകുന്ന് സ്വദേശിയുമായ കുന്നത്ത് മൊയ്തു(60)വിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ചാവക്കാട് കോടതിപ്പടിക്കു മുമ്പില്‍ വെച്ചായിരുന്നു അപകടം.
മൊയ്തുവിനെ മുതുവട്ടൂരിലെ രാജ ആസ്​പത്രിയിലും പിന്നീട് തൃശ്ശൂരിലെ എലൈറ്റ് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു.
ചാവക്കാട്ടുനിന്ന് ഗുരുവായൂരിലേക്കുള്ള ബസ്സിലാണ് മൊയ്തു കയറാനൊരുങ്ങിയത്.
അതു ശ്രദ്ധിക്കാതെ, മുന്‍വശത്തെ ഡോറില്‍ നിന്ന ക്ലീനര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. ക്ലീനര്‍ ബെല്‍ അടിച്ചതിനെത്തുടര്‍ന്ന് ബസ് സ്റ്റോപ്പില്‍നിന്നു വിട്ടു.
ഇതിനിടയിലാണ് മൊയ്തു റോഡിലേയ്ക്ക് തെറിച്ചുവീണത്. ചാവക്കാട് പോലീസ് ബസ് കസ്റ്റഡിയിലെടുത്തു.

No comments:

Post a Comment