കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Saturday, September 24, 2011

അനധികൃത കെട്ടിടം പൂട്ടി സീല്‍വെച്ചു

ചാവക്കാട്: മുതുവട്ടൂര്‍ ഗുരുവായൂര്‍ റോഡിലെ ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്‍വശം അനധികൃതമായി നിര്‍മിച്ച കെട്ടിടം നഗരസഭാ ഉദ്യോഗസ്ഥര്‍ ചാവക്കാട് പൊലീസിന്‍െറ സഹായത്തോടെ പൂട്ടി സീല്‍ വെച്ചു.കെട്ടിടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ അധികൃതര്‍ ഉടമക്ക് മൂന്ന് തവണ നോട്ടീസ് നല്‍കിയിരുന്നു. പ്രതികരണമില്ലാതായപ്പോള്‍ നഗരസഭാ സെക്രട്ടറി എസ്. വിജയകുമാറിന്‍െറ ഉത്തരവ് പ്രകാരം റവന്യൂ ഉദ്യോഗസ്ഥരായ കെ. അബ്ദുല്‍ കരീം, ശശീന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷാജു, മനോജ്, സതീശന്‍, തുടങ്ങിയ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി അടച്ചുപൂട്ടിയത്. അനധികൃത കെട്ടിടത്തില്‍ വ്യാപാരം തുടങ്ങാന്‍ ഉടമ ഗുരുവായൂര്‍ പടിഞ്ഞാറെപുരക്കല്‍ സാന്ദ്രം പി.എസ്. ചന്ദ്രന്‍ നഗരസഭക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷ നഗരസഭാ അധികൃതര്‍ നിരസിക്കുകയായിരുന്നു.

അനധികൃത കെട്ടിടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നഗരസഭ അംഗം കെ.വി. സത്താറിന്‍െറ നേതൃത്വത്തില്‍ പലതവണ നഗരസഭാ യോഗത്തില്‍ പ്രതിപക്ഷം ബഹളത്തിന് ഇടയാക്കിയിരുന്നു. ഇതും നടപടിക്ക് വേഗം കൂട്ടാന്‍ കാരണമായി.


No comments:

Post a Comment