കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Saturday, September 24, 2011

മണലൂരില്‍ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് പോര്

ഗുരുവായൂര്‍: മണലൂര്‍ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ പോര് തുടരുന്നു. മണലൂര്‍ നിയോജക മണ്ഡലത്തിലുള്‍പ്പെട്ട കണ്ടാണശേരി പഞ്ചായത്തിലെ കോണ്‍ഗ്രസ് ഭരണസമിതിക്കെതിരെ കേരള കോണ്‍ഗ്രസ് എം സമരവുമായി പരസ്യമായി രംഗത്തെത്തി. പഞ്ചായത്തിലെ റോഡുകളുടെ ദുഃസ്ഥിതിക്കെതിരെയായിരുന്നു സമരം.

സമരത്തിന് നേതൃത്വം നല്‍കാന്‍ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് എം.പി.പോളിയും സംസ്ഥാന ജനല്‍ സെക്രട്ടറി എ.എല്‍.സെബാസ്റ്റ്യനും രംഗത്തെത്തി. ഇത് യു.ഡി.എഫിലെ പ്രധാന കക്ഷികള്‍ തമ്മിലുള്ള വിള്ളലിന്‍െറ ആഴം വര്‍ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന്‍െറ അറിവോടെ തന്നെയാണ് കേരള കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ രംഗത്തു വന്നത്. കണ്ടാണശേരി ശങ്കരന്‍കുളങ്ങര റോഡില്‍ ശയനപ്രദക്ഷിണം നടത്തിയായിരുന്നു കേരള കോണ്‍ഗ്രസിന്‍െറ സമരം. ശയനപ്രദക്ഷിണം എം.പി.പോളിയും പ്രതിഷേധ യോഗം എ.എല്‍.സെബാസ്റ്റ്യനും ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മണ്ഡലം പ്രസിഡന്‍റ് എന്‍.എ.മുജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി.വി.കുര്യാക്കോസ്, സി.ടി.പോള്‍, ഡോ.രാമചന്ദ്രന്‍, ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് തോമസ് ചിറമ്മല്‍, എ.എല്‍.ആന്‍റണി എന്നിവര്‍ സംസാരിച്ചു. നിയമസഭാതെരഞ്ഞെടുപ്പിനുശേഷം മണലൂര്‍ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തുറന്നപോരിലാണ്.

No comments:

Post a Comment