കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Thursday, September 15, 2011

രണ്ടിടത്ത് വാഹനാപകടം; നാല് പേര്‍ക്ക് പരിക്ക്

കാഞ്ഞാണി:തൃശ്ശൂര്‍-വാടാനപ്പള്ളി സംസ്ഥാനപാതയില്‍ രണ്ടിടത്തുണ്ടായ വാഹനാപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്ക്. കണ്ടശ്ശാംകടവ് പാലത്തിലുണ്ടായ അപകടത്തില്‍ ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്. കണ്ടശ്ശാംകടവ് കോണ്‍വെന്റ് സ്‌കൂളിലേക്ക് മക്കളെ കൊണ്ടുവിടാനെത്തിയ വാടാനപ്പള്ളി പണിക്കവീട്ടില്‍ അസീസിന്റെ ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. അസീസിനെ കൂടാതെ മക്കളായ മെഹനാസ് (13), മിഥിലാല്‍ (9) എന്നിവരെ പരിക്കുകളോടെ ഒളരി മദര്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. മെഹനാസിന്റെ പരിക്ക് ഗുരുതരമാണ്. അമിതവേഗത്തിലെത്തിയ സ്വകാര്യബസ് മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ഓട്ടോയിലിടിച്ചു.

പാലത്തിന്റെ കൈവരികള്‍ക്കിടയിലും ബസ്സിനുമിടയില്‍പ്പെട്ട് ഓട്ടോറിക്ഷ തകര്‍ന്നു. പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിരുന്നെങ്കില്‍ ഓട്ടോറിക്ഷ അസീസും മക്കളുമടക്കം 25 അടിയോളം താഴ്ചയുള്ള കനോലി കനാലില്‍ വീഴും. ഓടിയെത്തിയ നാട്ടുകാരാണ് ഓട്ടോയിലുള്ളവരെ ആസ്​പത്രിയിലെത്തിച്ചത്. വ്യാഴാഴ്ച രാവിലെ 9 നായിരുന്നു അപകടം.

രാവിലെ 6.30 ന് എറവ് ആറാംകല്ലില്‍വെച്ച് റോഡില്‍ തെന്നിവീണാണ് ബൈക്ക് യാത്രക്കാരന്‍ ടിപ്പര്‍ലോറിക്കടിയില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ മുല്ലശ്ശേരി കൊട്ടിലില്‍ സുബിനെ ഒളരിക്കര മദര്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല
.


No comments:

Post a Comment