കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Tuesday, September 20, 2011

കുടുംബശ്രീ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാന്‍ ഛത്തീസ്ഗഢ് സംഘം ചാവക്കാട്ട് എത്തി

ചാവക്കാട്: ചാവക്കാട് നഗരസഭയിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ ഛത്തീസ്ഗഢിലെ 16 ജില്ലകളില്‍നിന്ന് 25 അംഗസംഘം ചാവക്കാട് നഗരസഭയിലെത്തി. ഛത്തീസ്ഗഢില്‍ അര്‍ബന്‍ കമ്യൂണിറ്റി ഡെവലപ്പ്‌മെന്റ് പ്രോജക്ട് നടപ്പാക്കാനിരിക്കെയാണ് കേരളത്തിലെ സി.ഡി.എസ്. പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠനം നടത്താന്‍ സംഘം എത്തിയത്. അര്‍ബന്‍ ഡവലപ്പ്‌മെന്റ് സംസ്ഥാന നോഡല്‍ ഡോ.ആര്‍.കെ. ഖന്ന, പ്രോജക്ട് ഓഫീസര്‍മാരായ രവീന്ദ്രലാല്‍, കെ.പി. പണ്ഡൂര, കമ്യൂണിറ്റി ഓര്‍ഗനൈസര്‍ അര്‍ബന്‍ സന്ധ്യതിരുക്കി എന്നിവരോടൊപ്പം കുടുംബശ്രീ ജില്ലാമിഷന്‍ സോഷ്യല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ നാന്‍സി ജെയിംസ്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡി. മഞ്ജുഷ എന്നിവരുമുണ്ടായിരുന്നു. ചാവക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.കെ. സതീരത്‌നം, വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, മുന്‍ നഗരസഭാ ചെയര്‍മാന്‍ എം.ആര്‍. രാധാകൃഷ്ണന്‍, പ്രതിപക്ഷനേതാവ് കെ.കെ. കാര്‍ത്ത്യായനി, നഗരസഭാ സെക്രട്ടറി ജയകുമാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തി.

No comments:

Post a Comment