കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, September 25, 2011

മണലൂരില്‍ കുടിവെള്ളക്ഷാമം രൂക്ഷം; വാട്ടര്‍ടാങ്ക് നോക്കുകുത്തി

കാഞ്ഞാണി: മണലൂര്‍ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും ഒമ്പത് വര്‍ഷം മുമ്പ് പണി പൂര്‍ത്തീകരിച്ച വാട്ടര്‍ ടാങ്ക് നോക്കുകുത്തി. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ 2002 ലാണ് 3.92 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്ക് നിര്‍മിച്ചത്. നിലവിലെ ടാങ്കിന് സമീപം അഞ്ച് ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്കുണ്ട്. പീച്ചിയിലെ വെള്ളം ഒളരിയില്‍ നിന്ന് 50 എച്ച്.പി മോട്ടോര്‍ ഉപയോഗിച്ചാണ് അടിക്കുന്നത്. ഒരു ടാങ്കിന്‍െറ പ്രവര്‍ത്തനം മൂലം മണലൂരില്‍ പൂര്‍ണമായി വെള്ളം വിതരണം ചെയ്യാന്‍ സാധിക്കാത്തതുകൊണ്ടാണ് മറ്റൊരു ടാങ്ക് സ്ഥാപിച്ചത്.
കുറച്ച് ഭാഗം പൈപ്പ് സ്ഥാപിക്കുന്ന പ്രവര്‍ത്തനം നിലച്ചു. കൊണ്ടുവന്ന പൈപ്പുകള്‍ റോഡരികില്‍ ഇട്ടിരിക്കുകയാണ്. തീരദേശവാസികളാണെങ്കില്‍ കുടിവെള്ളത്തിന് നെട്ടോട്ടമാണ്. കരിക്കൊടി, പാലാഴി, മാമ്പുള്ളി, കണ്ടശ്ശാംകടവ്, എടത്തറ, പുലത്തറ കടവ്, കമ്പനിപ്പടി, മണലൂര്‍ കോള്‍പടവ് പരിസരം മേഖലയിലുള്ളവരാണ് കുടിവെള്ളത്തിന് ഏറെ ബുദ്ധമുട്ടുന്നത്. കുടിവെള്ളക്ഷാമം കാരണം എട്ടുവര്‍ഷമായി വാട്ടര്‍ അതോറിറ്റി ഹൗസ് കണക്ഷന്‍ നല്‍കുന്നില്ല.

No comments:

Post a Comment