കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Wednesday, October 19, 2011

വാടാനപ്പള്ളി പൊക്കാഞ്ചേരി ബീച്ചില്‍ കടലാക്രമണം രൂക്ഷം


വാടാനപ്പള്ളി: വാടാനപ്പള്ളി പൊക്കാഞ്ചേരി ബീച്ചില്‍ കടലാക്രമണം രൂക്ഷം.  റിസോര്‍ട്ടിന്‍െറ ഭിത്തിയും തറയും സമീപ  വീടിന്‍െറ കക്കൂസും തകര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കടലാക്രമണം ശക്തമായത്. തിരമാല റിസോര്‍ട്ടിലേക്ക് ആഞ്ഞടിക്കുകയാണ്. സമീപം മണല്‍ചാക്ക് നിരത്തിയെങ്കിലും മുകളിലൂടെയാണ് വെള്ളം കയറുന്നത്. പരിസരത്തെ കടല്‍ഭിത്തി തകര്‍ത്താണ് വെള്ളം കയറുന്നത്. കാറ്റാടി മരങ്ങളും തെങ്ങുകളും കടപുഴകി വീണു. മതിലും തകര്‍ന്ന നിലയിലാണ്. റിസോര്‍ട്ടിന് സമീപം വലിയ കുഴി രൂപപ്പെട്ടു. സമീപമുള്ള വീടും റിസോര്‍ട്ടും നിലംപതിക്കാവുന്ന നിലയിലാണ്. കുടിവെള്ളക്ഷാമം രൂക്ഷമായ പൊക്കാഞ്ചേരിയില്‍ റിസോര്‍ട്ടിന് പടിഞ്ഞാറുള്ള കുളം നാട്ടുകാര്‍ വൃത്തിയാക്കി വെള്ളം ഉപയോഗിക്കുന്നതിനിടെ കടല്‍വെള്ളം  ഒഴുകിയെത്തി കുളം നിറഞ്ഞു. ഉപ്പുവെള്ളം നിറഞ്ഞതോടെ കുളം ഉപയോഗയോഗ്യമല്ലാതായി. പഞ്ചായത്ത് അതിര്‍ത്തിയിലെ സീവാള്‍ റോഡ് തകര്‍ന്നു. കടല്‍ഭിത്തികള്‍ ഏറെയും തകര്‍ന്നു.
ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിന്‍െറ പരിധിയിലെ രണ്ട് വീടുകളിലേക്ക് വെള്ളം കയറുന്നുണ്ട്. കടലാക്രമണ ഭീഷണി കാരണം രണ്ട് വീടുകളിലും ആളുകള്‍ താമസിക്കുന്നില്ല. കടലാക്രമണം രൂക്ഷമായിട്ടും അടിയന്തരമായി മണല്‍ചാക്ക് നിരത്താനോ കല്ലടിക്കാനോ അധികൃതര്‍ തയാറാകുന്നില്ല.  പ്രദേശം വാടാനപ്പള്ളി വില്ളേജ് അധികൃതര്‍ ചൊവ്വാഴ്ച ഉച്ചക്ക് സന്ദര്‍ശിച്ചു.

No comments:

Post a Comment