കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, October 2, 2011

അന്തിക്കാട് ബ്ളോക്ക് പഞ്ചായത്തില്‍ കാര്‍ഷിക വികസന പദ്ധതി

അന്തിക്കാട്: അന്തിക്കാട് ബ്ളോക്ക് പഞ്ചായത്ത് കാര്‍ഷിക വികസന പാതയിലേക്ക്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോള്‍നിലമുള്ള അന്തിക്കാട് ബ്ളോക്ക് പരിധിയിലെ നെല്‍കൃഷി യന്ത്രവത്കരിച്ച് ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
ഞാറ് നടുന്നതുമുതല്‍ നെല്ല് വേര്‍തിരിച്ച് കറ്റ കെട്ടുന്നതുവരെയുള്ള പ്രവര്‍ത്തികള്‍ യന്ത്രവത്കരിക്കാന്‍ 28 ലക്ഷത്തിന്‍െറ യന്ത്രങ്ങള്‍ വാങ്ങിക്കഴിഞ്ഞു. പ്രഥമഘട്ടത്തില്‍ ഒരു കോടിയുടെ യന്ത്രങ്ങളാണ് വാങ്ങുക. കാര്‍ഷിക മേഖലയില്‍ സ്ഥിരം തൊഴിലും നെല്ല് ഉല്‍പാദനവും ലക്ഷ്യംവെച്ചാണ് ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. 150 പേരുടെ സേന രൂപവത്കരിച്ചു. 43 പേര്‍ക്ക് പരിശീലനം നല്‍കി.
കുടിവെള്ളക്ഷാമം രൂക്ഷമായതിനാല്‍ പട്ടിക ജാതി കോളനികളില്‍ കിണര്‍ കുഴിച്ച് കണക്ഷന്‍ നല്‍കി കുടിവെള്ളം ലഭ്യമാക്കാന്‍ ‘സ്വാശ്രയ കുടിവെള്ള പദ്ധതി’ ആവിഷ്കരിച്ചു.
വികലാംഗ വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്ക് അറിവും പരിശീലനവും നല്‍കാന്‍ ബഡ്സ് ക്ളാസ്റൂം പദ്ധതി പൂര്‍ത്തിയാകാറായി. വൃദ്ധസദനം പണി പൂര്‍ത്തിയായി. ഈമാസം ആരംഭം കുറിക്കും. ഈവര്‍ഷത്തില്‍ 552 വീടുകള്‍ ബ്ളോക്കിന്‍െറ നേതൃത്വത്തില്‍ നിര്‍മിക്കും. പണി പൂര്‍ത്തിയാകാതെ കിടക്കുന്ന ദലിത് കുടുംബങ്ങളിലെ വീടുകളുടെ പണി പൂര്‍ത്തിയാക്കാന്‍ സഹായം നല്‍കും.
പത്ത് ഏക്കര്‍ സ്ഥലത്ത് ഒൗഷധ സസ്യതോട്ടം പദ്ധതി നടപ്പാക്കിവരുന്നു.
പുഴ സംരക്ഷണത്തിന് കണ്ടല്‍ കാടുകള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയും ആവിഷ്ക്കരിച്ചു. 3000 പശുക്കളെ നല്‍കുന്ന പശുഗ്രാമം പദ്ധതിക്ക് തുടക്കമിട്ടു.
ഭക്ഷ്യ സുരക്ഷ പദ്ധതിക്ക് തുടക്കം കുറിച്ച് സേന അംഗങ്ങള്‍ക്ക് നല്‍കുന്ന പരിശീനവുമായി ബന്ധപ്പെട്ട പദ്ധതി വിശദീകരണയോഗം ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ യു.എ.ഇ ഹാളില്‍ സംഘടിപ്പിക്കും. കാര്‍ഷിക സര്‍വകലാശാല അഗ്രികള്‍ച്ചര്‍ റിസര്‍ച് സ്റ്റേഷന്‍ ഹെഡ് പ്രഫ. യു. ജയകുമാര്‍ ക്ളാസെടുക്കും.
അന്തിക്കാട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബ്ളോക്ക് പ്രസിഡന്‍റ് ടി.ബി. ഷാജി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ജെ. ജയ്മോന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കസ്തൂര്‍ ഭായ്ദേവന്‍, ബി.ഡി.ഒ ഇന്‍ചാര്‍ജ് ബി. ശാന്താറാം, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിബു കൊല്ലാറ, ഗിരിജ വല്ലഭന്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment