കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂരില്‍ നിന്നും ഇരുപത്തിനാല് കിലോമീറ്റര്‍ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിര്‍ത്തിയാണ് കോടമുക്ക് എന്ന കൊച്ചു ഗ്രാമം. മൂന്നു ഭാഗവും പുഴകള്‍ കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഈ ഗ്രാമത്തിനു, ഈ പേര് വന്നതും ഈ പുഴകളുടെ സാമിപ്യം തന്നെയാണെന്ന് പറയപ്പെടുന്നു. കണ്ടശ്ശാം കടവില്‍നിന്നും ചേറ്റുവ അഴിമുഖത്തേക്ക് ഒഴുകുന്ന പുഴയും, പീച്ചി അണക്കെട്ടില്‍നിന്നും ഏനാമ്മാവ് (കെട്ടുങ്ങള്‍) ബണ്ട് വഴി തുറന്നു വിടുന്ന വെള്ളവും തമ്മില്‍ സംഘമിക്കുന്ന ഭാഗമാണ് കോടമുക്ക് പുഴ എന്നറിയപ്പെടുന്നത്. കിഴക്ക് നിന്നും, തെക്ക് നിന്നും ഒഴുകി വരുന്ന ഈ പുഴവെള്ളം അല്പം പടിഞ്ഞാറോട്ടും, പിന്നീട് വടക്കോട്ടും ദിശ തിരിഞ്ഞു ഒഴുകുന്നതിനാല്‍ ഒരു പ്രത്യേക തരം ചുഴിയും അടിയൊഴുക്കും ഈ ഭാഗത്ത്‌ ദൃശ്യമാവാറുണ്ട്. മാത്രവുമല്ല, തെക്ക് നിന്നും കിഴക്ക് നിന്നും ഒഴുകി വരുന്ന ചണ്ടിയും, മട്ടും, കോടയുമെല്ലാം ഈ കോടമുക്ക് പുഴയുടെ തെക്കേ കരയി
ല്‍ കുമിഞ്ഞു കൂടുക പതിവായിരുന്നു മുന്‍കാലങ്ങളില്‍. അങ്ങിനെ 'കോട' കുമിഞ്ഞുകൂടുന്ന ഒരു 'മുക്ക്' എന്ന വിശേഷണത്തില്‍ പുഴയുടെ ഈ ഭാഗം അറിയപ്പെടുകയും പിന്നീടത്‌ കോടമുക്ക് ആയി മാറുകയും ചെയ്തു. ഈ പുഴകൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് ഈ പ്രദേശത്തെ 'കോടമുക്ക്' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Sunday, October 2, 2011

ഹാജരുണ്ട്; സ്ഥലത്തില്ല

അന്തിക്കാട്: അന്തിക്കാട് ഗ്രാമപഞ്ചായത്തോഫിസില്‍ അസി. ഡെപ്യൂട്ടി ഡയറക്ടര്‍ പരിശോധനക്കെത്തിയപ്പോള്‍ ഹാജര്‍ ബുക്കില്‍ ഒപ്പുവെച്ച ഉദ്യോഗസ്ഥന്‍ ഓഫിസില്‍ ഇല്ലാതിരുന്നത് വിവാദമായി. ഉദ്യോഗസ്ഥരെ കുറിച്ച് പ്രസിഡന്‍റ് നല്‍കിയ പരാതി അന്വേഷിക്കാനാണ് അസി. ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേമ ജോയ്സി തെളിവെടുപ്പിനെത്തിയത്.  
ബുക്ക് പരിശോധിച്ചപ്പോള്‍ സാജന്‍ ആല്‍ഫ്രഡ് എന്ന ഉദ്യോഗസ്ഥന്‍ ഓഫിസില്‍ ഇല്ലായിരുന്നു. ചിലര്‍ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചു. 11 ഓടെയാണ് ഓടിക്കിതച്ച് ഉദ്യോഗസ്ഥന്‍ എത്തിയത്.
കാര്യം തിരക്കിയപ്പോള്‍ സിവില്‍ സ്റ്റേഷനില്‍ പോയെന്നാണ് ഇയാള്‍ പറഞ്ഞത്. ഹാജര്‍ ബുക്കില്‍ തലേ ദിവസം ഒപ്പുവെച്ചെന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
ഉദ്യോഗസ്ഥരുടെ അനാസ്ഥ അസി. ഡെപ്യൂട്ടി ഡയറക്ടര്‍ നേരിട്ട് മനസ്സിലാക്കി.

No comments:

Post a Comment